ഹൈദരാബാദ്: കോഴിക്കറിക്കുവേണ്ടിയുണ്ടായ തര്‍ക്കത്തില്‍ ഒരാൾ കൊല്ലപ്പെട്ടു. ഹൈദരബാദിലെ ചാർമിനാറിൽ വിവാഹം ഉറപ്പിക്കൽ ചടങ്ങുമായി ബന്ധപ്പെട്ട സത്കാരത്തിനിടെയാണ് അടിപിടിയുണ്ടായത്.[www.malabarflash.com]
ചാർമിനാർ ഹുസൈനി ആലത്തിലെ കമ്യൂണിറ്റി ഹാളിൽ രാവിലെ 1.30 ന് ആയിരുന്നു സംഭവം. ഭക്ഷണത്തിനിടെ കോഴിക്കറി വിളമ്പാൻ വൈകിയതാണ് സംഘർഷത്തിനു കാരണമായത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിവാഹ നിശ്ചയ ചടങ്ങിൽ ഭക്ഷണം വിളമ്പുന്നതിനിടെയാണ് അതിഥികളും ആതിഥേയരും തമ്മിൽ തർക്കം ഉണ്ടായത്. ഭക്ഷണം വിഭവങ്ങളിലൊന്നായ ചിക്കൻ കറി വിളമ്പാൻ അൽപം താമസിച്ചിരുന്നു. കറി വിളമ്പാൻ വൈകിപ്പിച്ചത് മന:പൂർവമാണെന്നും അപമാനിക്കാൻ വേണ്ടിയാണെന്നും വന്ന അതിഥികൾ ആരോപിച്ചു. ആഹാരം വിളമ്പുന്നവർ മോശമായി പെരുമാറിയെന്നും ആക്ഷേപമുയർന്നിരുന്നു.
ചടങ്ങുകഴിഞ്ഞ് തിരിച്ചുപോയ വിരുന്നുകാരിൽ ചിലർ 15 ഓളെ പേരുമായി മാരകായുധങ്ങളുമായി തിരിച്ചെത്തി ആതിഥേയരെ ആക്രമിച്ചു. സംഘർഷത്തിൽ ഒരു കുട്ടി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹ നിശ്ചയ ചടങ്ങിൽ ഭക്ഷണം വിളമ്പുന്നതിനിടെയാണ് അതിഥികളും ആതിഥേയരും തമ്മിൽ തർക്കം ഉണ്ടായത്. ഭക്ഷണം വിഭവങ്ങളിലൊന്നായ ചിക്കൻ കറി വിളമ്പാൻ അൽപം താമസിച്ചിരുന്നു. കറി വിളമ്പാൻ വൈകിപ്പിച്ചത് മന:പൂർവമാണെന്നും അപമാനിക്കാൻ വേണ്ടിയാണെന്നും വന്ന അതിഥികൾ ആരോപിച്ചു. ആഹാരം വിളമ്പുന്നവർ മോശമായി പെരുമാറിയെന്നും ആക്ഷേപമുയർന്നിരുന്നു.
ചടങ്ങുകഴിഞ്ഞ് തിരിച്ചുപോയ വിരുന്നുകാരിൽ ചിലർ 15 ഓളെ പേരുമായി മാരകായുധങ്ങളുമായി തിരിച്ചെത്തി ആതിഥേയരെ ആക്രമിച്ചു. സംഘർഷത്തിൽ ഒരു കുട്ടി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments:
Post a Comment