ശബരിമല: ശബരിമലയിൽ യുവതികള്‍ ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെ ക്ഷേത്ര നട അടച്ചിട്ട് ശുദ്ധിക്രിയ ചെയ്യാന്‍ തന്ത്രി തീരുമാനിച്ചു. ഇതിനുപിന്നാലെ നട അടച്ചു. ബിംബശുദ്ധി ഉൾപ്പെടെയുള്ള ശുദ്ധിക്രിയകൾക്കുശേഷമേ ദർശനം അനുവദിക്കുകയുള്ളൂ.[www.malabarflash.com]
അയ്യപ്പന്മാരെ പതിനെട്ടാം പടിക്കു താഴേക്കു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബുധനാഴ്ച പുലർച്ചെ 3.48നാണ് ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയത്. ഇവർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതുസംബന്ധിച്ച വിഡിയോയും പുറത്തുവന്നിരുന്നു. ഡിസംബർ 24നും ഇവർ മല കയറാനെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്നു തിരിച്ചിറങ്ങുകയായിരുന്നു.
ചൊവ്വാഴ്ച സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പോലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്കു പോകുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പരിമിതമായ തോതില്‍ പോലീസ് സംരക്ഷണം നല്‍കിയെന്നാണു സൂചന.
ചൊവ്വാഴ്ച സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പോലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്കു പോകുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പരിമിതമായ തോതില്‍ പോലീസ് സംരക്ഷണം നല്‍കിയെന്നാണു സൂചന.
പുലര്‍ച്ചെ ദര്‍ശനം നടത്തിയ ശേഷം അപ്പോള്‍ തന്നെ ഇവര്‍ മലയിറങ്ങിയെന്നുമാണു റിപ്പോര്‍ട്ട്. രാത്രി ഒരു മണിയോടെ പമ്പയില്‍നിന്നു മല കയറിയ ഇവര്‍ വെളുപ്പിനു മൂന്നു മണിക്കു നട തുറന്നയുടന്‍ തന്നെ ദര്‍ശനം നടത്തിയെന്നാണു കരുതുന്നത്. മഫ്തിയിലാണ് പോലീസ് ഇവരെ പിന്തുടർന്നത്.
ബിന്ദുവും കനകദുർഗയും ആറുപേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകുളത്തുനിന്നാണ് എത്തിയത്. പമ്പ വഴി സന്നിധാനത്തെത്തിയ ഇവർ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സോപാനത്തെത്തി 3.48ന് ദർശനം നടത്തി ഉടൻ മടങ്ങി. ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ യുവതികൾ പത്തനംതിട്ടയിലെ സുരക്ഷിതകേന്ദ്രത്തിലാണെന്നാണു സൂചന.
പോലീസിന്റെ വ്യക്തമായ ആസൂത്രണം
ബരിമല യുവതീ പ്രവേശം സാധ്യമാക്കിയതിനു പിന്നിൽ പോലീസിന്റെ വ്യക്തമായ ആസൂത്രണം. മുമ്പുണ്ടായിരുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്ത് അതീവ രഹസ്യ പദ്ധതിയാണ് പോലീസ് നടപ്പിലാക്കിയത്. ബിന്ദുവും കനകദുർഗയും പമ്പയിൽ എത്തി സഹായം ആവശ്യപ്പെട്ടതുമുതലാണ് മലകയറുന്നതിനു വേണ്ട സഹായം പോലീസ് ചെയ്തു നൽകിയത്.
പുരുഷൻമാർ ഉൾപ്പെടെ എട്ടു പേരടങ്ങുന്ന സംഘമായാണ് ബിന്ദുവും കനകദുർഗയും ശബരിമല ദർശനത്തിന് എത്തിയത്. അർധരാത്രി 12. 15 ന് പമ്പയിൽ എത്തിയ ഈ സംഘം മലചവിട്ടുന്നതിനു പോലീസ് സുരക്ഷ ആവശ്യപ്പെട്ടു. എന്നാൽ സുരക്ഷ നൽകുന്നതിനുള്ള ബുദ്ധിമുട്ടുകൾ പോലീസ് അറിയിച്ചെങ്കിലും സംഘം തിരിച്ചുപോകാൻ കൂട്ടാക്കിയില്ല. ഇതോടെ പോലീസ് രഹസ്യപദ്ധതി തയാറാക്കുകയായിരുന്നു.
എട്ടു പേരടങ്ങുന്ന സംഘത്തോടൊപ്പം പത്തിൽ താഴെ പോലീസ് മാത്രമാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. സുരക്ഷ ഒരുക്കിയ പോലീസ് ആവട്ടെ അയ്യപ്പവേഷത്തിലും. സംഘത്തിനു ഏതാനും മീറ്റർ മുന്നിലായി അഞ്ചോളം പോലീസുകാരും പിന്നിൽ ഏതാനും മീറ്റർ മാറി ബാക്കിപോലീസുകാരും എന്ന നിലയിലായിരുന്നു സുരക്ഷ. മലചവിട്ടുന്ന വഴിയിൽ നിൽക്കുന്ന മറ്റുപോലീസുകാർക്കുപോലും സംശയം ഉണ്ടായില്ല.
പുലർച്ചെ അയ്യപ്പൻമാർ മലകയറുക മാത്രമാണ് ചെയ്യുന്നത്. ഈ സമയം അയ്യപ്പൻമാർ തിരിച്ചിറങ്ങാൻ ഉണ്ടാവില്ല. അതിനാൽ തന്നെ തിരക്കും ഉണ്ടായിരുന്നില്ല. ഇതും മലകയറാൻ യുവതികൾക്കു സഹായകമായി.
വലിയ നടപ്പന്തലിൽ എത്തിയ യുവതികളെ മേൽപ്പാലം വഴി കടത്തിവിടാതെ ട്രാക്ടർ കടന്നുപോകുന്ന വഴിയിലൂടെയാണ് സന്നിധാനത്തേക്ക് എത്തിച്ചത്. പതിനെട്ടാം പടി ചവിട്ടാതെ ശ്രീകോവിലിനു സമീപമെത്തിയ യുവതികൾ വേഗം ദർശനത്തിനായി ക്ഷേത്രത്തിലേക്കുപോയി. പത്തുമിനിറ്റിനുള്ളിൽ തന്നെ തിരിച്ചെത്തുകയും ചെയ്തു. അപ്പോൾ പുലർച്ചെ 3.15 ആയിരുന്നു സമയം. വേഗം തന്നെ യുവതികളുമായി പോലീസ് മലയിറങ്ങി.
പമ്പയിൽ തിരിച്ചെത്തിയ ശേഷം മാത്രമാണ് ഇക്കാര്യം ദേവസ്വംബോർഡ് അധികൃതർപോലും വിവരം അറിയുന്നത്. യുവതികൾ തന്നെ തങ്ങളുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ഇക്കാര്യം ലോകത്തോട് പറഞ്ഞത്.
പുരുഷൻമാർ ഉൾപ്പെടെ എട്ടു പേരടങ്ങുന്ന സംഘമായാണ് ബിന്ദുവും കനകദുർഗയും ശബരിമല ദർശനത്തിന് എത്തിയത്. അർധരാത്രി 12. 15 ന് പമ്പയിൽ എത്തിയ ഈ സംഘം മലചവിട്ടുന്നതിനു പോലീസ് സുരക്ഷ ആവശ്യപ്പെട്ടു. എന്നാൽ സുരക്ഷ നൽകുന്നതിനുള്ള ബുദ്ധിമുട്ടുകൾ പോലീസ് അറിയിച്ചെങ്കിലും സംഘം തിരിച്ചുപോകാൻ കൂട്ടാക്കിയില്ല. ഇതോടെ പോലീസ് രഹസ്യപദ്ധതി തയാറാക്കുകയായിരുന്നു.
എട്ടു പേരടങ്ങുന്ന സംഘത്തോടൊപ്പം പത്തിൽ താഴെ പോലീസ് മാത്രമാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. സുരക്ഷ ഒരുക്കിയ പോലീസ് ആവട്ടെ അയ്യപ്പവേഷത്തിലും. സംഘത്തിനു ഏതാനും മീറ്റർ മുന്നിലായി അഞ്ചോളം പോലീസുകാരും പിന്നിൽ ഏതാനും മീറ്റർ മാറി ബാക്കിപോലീസുകാരും എന്ന നിലയിലായിരുന്നു സുരക്ഷ. മലചവിട്ടുന്ന വഴിയിൽ നിൽക്കുന്ന മറ്റുപോലീസുകാർക്കുപോലും സംശയം ഉണ്ടായില്ല.
പുലർച്ചെ അയ്യപ്പൻമാർ മലകയറുക മാത്രമാണ് ചെയ്യുന്നത്. ഈ സമയം അയ്യപ്പൻമാർ തിരിച്ചിറങ്ങാൻ ഉണ്ടാവില്ല. അതിനാൽ തന്നെ തിരക്കും ഉണ്ടായിരുന്നില്ല. ഇതും മലകയറാൻ യുവതികൾക്കു സഹായകമായി.
വലിയ നടപ്പന്തലിൽ എത്തിയ യുവതികളെ മേൽപ്പാലം വഴി കടത്തിവിടാതെ ട്രാക്ടർ കടന്നുപോകുന്ന വഴിയിലൂടെയാണ് സന്നിധാനത്തേക്ക് എത്തിച്ചത്. പതിനെട്ടാം പടി ചവിട്ടാതെ ശ്രീകോവിലിനു സമീപമെത്തിയ യുവതികൾ വേഗം ദർശനത്തിനായി ക്ഷേത്രത്തിലേക്കുപോയി. പത്തുമിനിറ്റിനുള്ളിൽ തന്നെ തിരിച്ചെത്തുകയും ചെയ്തു. അപ്പോൾ പുലർച്ചെ 3.15 ആയിരുന്നു സമയം. വേഗം തന്നെ യുവതികളുമായി പോലീസ് മലയിറങ്ങി.
പമ്പയിൽ തിരിച്ചെത്തിയ ശേഷം മാത്രമാണ് ഇക്കാര്യം ദേവസ്വംബോർഡ് അധികൃതർപോലും വിവരം അറിയുന്നത്. യുവതികൾ തന്നെ തങ്ങളുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ഇക്കാര്യം ലോകത്തോട് പറഞ്ഞത്.
No comments:
Post a Comment