സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ കോച്ചിംഗ് സെന്ററിലുണ്ടായ വൻ അഗ്നിബാധയിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം 19 ആയി. പതിനാലിനും 17 നും ഇടയിലുള്ള കുട്ടികളാണ് മരിച്ചത്.[www.malabarflash.com]
തക്ഷശില കോംപ്ലക്സിലെ ബഹുനില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെന്ററിലെ കുട്ടികളാണിവർ. ഒമ്പതാം ക്ലാസു മുതൽ 12 ാം ക്ലാസുവരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
പത്താം ക്ലാസിലേയും 12 ാം ക്ലാസിലേയും ബോർഡ് പരീക്ഷയ്ക്കായി പരിശീലനം നടത്തിവരികയായിരുന്ന കുട്ടികളാണ് തീപിടിത്തത്തിന് ഇരയായത്. തീപിടിത്തമുണ്ടായതിനെ തുടർന്ന് പരിഭ്രാന്തിയിലായ കുട്ടികൾ പലരും ട്യൂഷൻ സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയുടെ മുകളിൽനിന്ന് താഴേക്കു ചാടി. ഇത്തരത്തിൽ രക്ഷപെടാൻ ചാടിയവരാണ് മരിച്ചവരിൽ ഭൂരിപക്ഷവും.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് വിദ്യാർഥികൾ പലരും താഴേക്കു ചാടുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ ദൃശ്യമാണ്.
തക്ഷശില കോംപ്ലക്സിലെ ബഹുനില കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിൽ ആണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 19 യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
തക്ഷശില കോംപ്ലക്സിലെ ബഹുനില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെന്ററിലെ കുട്ടികളാണിവർ. ഒമ്പതാം ക്ലാസു മുതൽ 12 ാം ക്ലാസുവരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
പത്താം ക്ലാസിലേയും 12 ാം ക്ലാസിലേയും ബോർഡ് പരീക്ഷയ്ക്കായി പരിശീലനം നടത്തിവരികയായിരുന്ന കുട്ടികളാണ് തീപിടിത്തത്തിന് ഇരയായത്. തീപിടിത്തമുണ്ടായതിനെ തുടർന്ന് പരിഭ്രാന്തിയിലായ കുട്ടികൾ പലരും ട്യൂഷൻ സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയുടെ മുകളിൽനിന്ന് താഴേക്കു ചാടി. ഇത്തരത്തിൽ രക്ഷപെടാൻ ചാടിയവരാണ് മരിച്ചവരിൽ ഭൂരിപക്ഷവും.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് വിദ്യാർഥികൾ പലരും താഴേക്കു ചാടുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ ദൃശ്യമാണ്.
തക്ഷശില കോംപ്ലക്സിലെ ബഹുനില കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിൽ ആണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 19 യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
No comments:
Post a Comment