മംഗളൂരു: പലരെയും അപമാനപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടിയ സംഘത്തിലെ യുവതിയുൾപ്പെടെ രണ്ടുപേരെ ഹെബ്രി പോലീസ് അറസ്റ്റുചെയ്തു. ഹെബ്രിയിലെ കിരൺ (26), സുമ (29) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]
ഹെബ്രിയിലെ ഒരു പുരോഹിതനായ രമേഷ് ഭട്ടിൽനിന്ന് പണംതട്ടിയ കേസിലാണു ഇവർ പിടിയിലായത്. 26,000 രൂപയും കാറും മാരകായുധങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു.
ഹെബ്രിയിലെ ഒരു പുരോഹിതനായ രമേഷ് ഭട്ടിൽനിന്ന് പണംതട്ടിയ കേസിലാണു ഇവർ പിടിയിലായത്. 26,000 രൂപയും കാറും മാരകായുധങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു.
സുമ കഴിഞ്ഞദിവസം രമേഷ് ഭട്ടിനെ കാണാൻ എത്തിയിരുന്നു. മാറിൽ പതിവായി ചൊറിച്ചിൽ അനുഭവപ്പെടുന്നതായി പറഞ്ഞ സുമ അയാളോട് പരിശോധിക്കാൻ പറഞ്ഞു. പരിശോധനയ്ക്കിടെ സുമ ഇത് മൊബൈൽ ഫോണിൽ റെക്കോഡുചെയ്തതായി പോലീസ് പറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ കിരണും കാർക്കിയിലെ മഞ്ചുനാഥും ചേർന്ന് ഈ വീഡിയോ കാണിച്ച് പുരോഹിതനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
അപമാനം ഭയന്ന് പുരോഹിതൻ 80,000 രൂപ നൽകി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സുമയെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കിരൺ, മഞ്ചുനാഥ്, ഇയാളുടെ ഭാര്യ ലക്ഷ്മി (26) എന്നിവരുമായി ചേർന്ന് ആസുത്രണംചെയ്തതാണെന്ന് വ്യക്തമായത്.
ചോദ്യംചെയ്യലിൽ കുന്ദാപുരം തല്ലൂരിലെ ഒരു ഡോക്ടറിൽനിന്നും ജിന്നാടിയിലെ ഒരു സംരംഭകനിൽനിന്നും ഹൊസങ്കടിയിലെ ഒരു ജോത്സ്യനിൽനിന്നും ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണംതട്ടിയതായി ഇവർ മൊഴിനൽകി. ഗോലിയങ്ങാടിയിലെ ഒരു ഡോക്ടറിൽനിന്ന് പണം തട്ടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
No comments:
Post a Comment