ന്യൂഡൽഹി: നിലവിലെ ഗതാഗത നിയമങ്ങളില്‍ അടിമുടി പരിഷ്കരണങ്ങൾ നടപ്പിലാക്കുന്ന മോട്ടോർ വെഹിക്കിൾ ആക്ട് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ഗതാഗതചട്ട ലംഘനങ്ങൾക്കുള്ള പിഴയും ശിക്ഷയും പല മടങ്ങായി വർധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്ന ബിൽ 13നെതിരേ 108 പേരുടെ പിന്തുണയോടെയാണ് അംഗീകരിച്ചത്.[www.malabarflash.com]
വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് രണ്ടരലക്ഷം രൂപയും മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും ലഭ്യമാക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ബിൽ നിയമമാകാൻ ഇനി രാഷ്ട്രപതിയുടെ അനുമതി കൂടി വേണം. കഴിഞ്ഞയാഴ്ച ലോക്സഭയും മോട്ടോർ വാഹന ഭേദഗതി ബിൽ പാസാക്കിയിരുന്നു.
ബില്ലിലെ മറ്റു വ്യവസ്ഥകൾ
വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് രണ്ടരലക്ഷം രൂപയും മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും ലഭ്യമാക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ബിൽ നിയമമാകാൻ ഇനി രാഷ്ട്രപതിയുടെ അനുമതി കൂടി വേണം. കഴിഞ്ഞയാഴ്ച ലോക്സഭയും മോട്ടോർ വാഹന ഭേദഗതി ബിൽ പാസാക്കിയിരുന്നു.
ബില്ലിലെ മറ്റു വ്യവസ്ഥകൾ
- ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനുള്ള സമയപരിധി ഒരു മാസത്തിൽനിന്ന് ഒരു വർഷമാക്കും.
- ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ തുക ഉയർത്തും
- ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 5000 രൂപ പിഴ.
- വാഹനാപകടത്തിൽപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് വാഹന ഉടമ അല്ലെങ്കിൽ ഇൻഷ്വറൻസ് കന്പനിയാണ്.
- നഷ്ടപരിഹാരം ലഭിക്കുന്നതിൽ കാലതാമസം ഒഴിവാക്കാൻ ഇൻഷ്വറൻസ് ചട്ടങ്ങളിൽ ഇളവ് വരുത്തും.
- ലേണേഴ്സ് ലൈസൻസ് ഓണ്‍ലൈൻ വഴി നൽകും
- പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച് അപകടം ഉണ്ടായാൽ രക്ഷിതാക്കൾക്ക് മൂന്നു വർഷം വരെ തടവ്.
- അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവർക്കു സംരക്ഷണം.
- ഭിന്നശേഷിക്കാർക്ക് ലൈസൻസ് നൽകാൻ ലൈസൻസിംഗ് അതോറിറ്റിയ്ക്ക് അനുവാദം
- ബസ്, ചരക്ക് ലോറി അടക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് അഞ്ചു വർഷത്തിലൊരിക്കൽ പുതുക്കിയാൽ മതി. ഇപ്പോഴിത് മൂന്നു വർഷമാണ്.
No comments:
Post a Comment