ദുബൈ: 19 കോടി രൂപയുടെ ചെക്കുകേസിൽ അറസ്റ്റിലായ ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കു ജാമ്യം. അജ്മാൻ കോടതിയിൽ ജാമ്യത്തുകയായി കെട്ടിവച്ചതു പത്തു ലക്ഷം ദിർഹം (രണ്ടു കോടിയോളം രൂപ) ആയിരുന്നു.[www.malabarflash.com]
പ്രവാസി വ്യവസായി എം.എ. യൂസഫലിയാണ് പണം കെട്ടിവയ്ക്കാൻ തുഷാറിനെ സഹായിച്ചത്. തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയാണ് അജ്മാൻ പോലീസ് സ്റ്റേഷനിൽ നാലു ദിവസം മുന്പ് തുഷാറിനെതിരേ പരാതി നല്കിയത്.
ജാമ്യത്തിലിറങ്ങിയെങ്കിലും തുഷാറിനു പെട്ടെന്നു നാട്ടിലേക്കു മടങ്ങാനാകില്ല. പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വീണ്ടും കോടതിയിൽ ഹാജരാകണം. വെള്ളി, ശനി ദിവസങ്ങളിൽ യുഎഇയിൽ അവധിയാണ്.
ചൊവ്വാഴ്ച വൈകു ന്നേരം അജ്മാനിലെ ഹോട്ടലിൽവച്ചാണ് അറസ്റ്റ് ചെയ്ത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായി തുഷാറിനെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുകൂടിയാണ് തുഷാർ.
അജ്മാനിൽ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുള്ള ബോയിംഗ് കൺസ്ട്രക്ഷൻസിന്റെ സബ് കോൺട്രാക്ടർമാരായിരുന്നു നാസിൽ അബ്ദുള്ളയുടെ കന്പനി. എന്നാൽ, എന്നാൽ 10 വർഷം മുന്പ് നഷ്ടത്തിലായ കന്പനി വെള്ളാപ്പള്ളി കൈമാറി. അതേസമയം, സബ് കോൺട്രാക്ടറായിരുന്ന നാസിൽ അബ്ദുള്ളയ്ക്കു കുറെ പണം നൽകാനുണ്ടായിരുന്നു. ഇതിനായി നല്കിയ ചെക്കിന്റെ പേരിലായിരുന്നു തർക്കം.
അതേസമയം, കേസ് നിയമപരമായി നേരിടുമെന്ന് പുറത്തിറങ്ങിയ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ചതിയിൽപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണു നടന്നത്. സ്ഥലം വില്പനയുമായി ബന്ധപ്പെട്ട് ഒരാൾ നല്കിയ കള്ളക്കേസിലാണ് അറസ്റ്റ്. സഹായിച്ചവർക്കു നന്ദി പറയുന്നുവെന്നും തുഷാർ കൂട്ടിച്ചേർത്തു.
പ്രവാസി വ്യവസായി എം.എ. യൂസഫലിയാണ് പണം കെട്ടിവയ്ക്കാൻ തുഷാറിനെ സഹായിച്ചത്. തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയാണ് അജ്മാൻ പോലീസ് സ്റ്റേഷനിൽ നാലു ദിവസം മുന്പ് തുഷാറിനെതിരേ പരാതി നല്കിയത്.
ജാമ്യത്തിലിറങ്ങിയെങ്കിലും തുഷാറിനു പെട്ടെന്നു നാട്ടിലേക്കു മടങ്ങാനാകില്ല. പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വീണ്ടും കോടതിയിൽ ഹാജരാകണം. വെള്ളി, ശനി ദിവസങ്ങളിൽ യുഎഇയിൽ അവധിയാണ്.
ചൊവ്വാഴ്ച വൈകു ന്നേരം അജ്മാനിലെ ഹോട്ടലിൽവച്ചാണ് അറസ്റ്റ് ചെയ്ത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായി തുഷാറിനെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുകൂടിയാണ് തുഷാർ.
അജ്മാനിൽ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുള്ള ബോയിംഗ് കൺസ്ട്രക്ഷൻസിന്റെ സബ് കോൺട്രാക്ടർമാരായിരുന്നു നാസിൽ അബ്ദുള്ളയുടെ കന്പനി. എന്നാൽ, എന്നാൽ 10 വർഷം മുന്പ് നഷ്ടത്തിലായ കന്പനി വെള്ളാപ്പള്ളി കൈമാറി. അതേസമയം, സബ് കോൺട്രാക്ടറായിരുന്ന നാസിൽ അബ്ദുള്ളയ്ക്കു കുറെ പണം നൽകാനുണ്ടായിരുന്നു. ഇതിനായി നല്കിയ ചെക്കിന്റെ പേരിലായിരുന്നു തർക്കം.
അതേസമയം, കേസ് നിയമപരമായി നേരിടുമെന്ന് പുറത്തിറങ്ങിയ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ചതിയിൽപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണു നടന്നത്. സ്ഥലം വില്പനയുമായി ബന്ധപ്പെട്ട് ഒരാൾ നല്കിയ കള്ളക്കേസിലാണ് അറസ്റ്റ്. സഹായിച്ചവർക്കു നന്ദി പറയുന്നുവെന്നും തുഷാർ കൂട്ടിച്ചേർത്തു.
No comments:
Post a Comment