കോഴിക്കോട് : ഒരു കുടുംബത്തിലെ റിട്ട. ദന്പതികളടക്കം ആറുപേരുടെ ദുരൂഹമരണം കൊലപാതകമാണെന്നു സൂചന. 16 വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതും പിന്നാലെ അഞ്ചു വര്‍ഷങ്ങളുടെ ഇടവേളകളിലുണ്ടായ ബന്ധുക്കളുടെ മരണമാണ് ആസൂത്രിതമായ കൊലപാതകമാണെന്നു ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.[www.malabarflash.com]
അന്വേഷണത്തിന്റെ ഭാഗമായി വിവിധ കാലഘട്ടങ്ങളിലായി സംസ്കരിച്ച മൃതദേഹങ്ങള്‍ വീണ്ടും പുറത്തെടുത്ത് ഫോറന്‍സിക് സയന്റിഫിക് വിഭാഗം വിദഗ്ധര്‍ വെളളിയാഴ്ച പരിശോധന നടത്തും.
മണ്ണില്‍ ദ്രവിക്കാതെയുള്ള പല്ല്, എല്ല് എന്നിവയാണു പരിശോധിക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കൂടത്തായി പള്ളി അധികൃതരെ ബന്ധപ്പെട്ട് സെമിത്തേരിയിലെ കല്ലറ പൊളിക്കാനും മൃതദേഹം പുറത്തെടുക്കാനുമുള്ള അനുവാദം വാങ്ങിയിട്ടുണ്ട്.
കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലാണ് പതിനഞ്ചംഗ സംഘം അന്വേഷണം നടത്തുന്നത് .
മരിച്ച ദമ്പതികളുടെ മകൻ അമേരിക്കയില്‍ ജോലിയുള്ള റോജോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണു മരണങ്ങള്‍ക്കു പിന്നിലെ ദുരൂഹതകൾ ശാസ്ത്രീയമായി അന്വേഷിക്കുന്നത്.
നിർണായകമായ പല തെളിവുകളും ക്രൈംബ്രാഞ്ച് ഇതിനകം ശേഖരിച്ചതായി അറിയുന്നു.
റിട്ട.വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായി അന്നമ്മ, മകന് റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരൻ പുലിക്കയം സ്വദേശി റിട്ട. അധ്യാപകനായ സക്കറിയയുടെ മകന് ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ പത്തു മാസം പ്രായമുള്ള കുഞ്ഞ് അൽഫോൻസ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ പല കാലയളവിലായി മരിച്ചത്.
2002 ലാണ് കേസിനാസ്പദമായ ആദ്യ മരണം. അന്നമ്മയായിരുന്നു ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിനു ശേഷം കുഴഞ്ഞു വീണാണ് അന്നമ്മ മരിച്ചത്. അസ്വാഭാവികതയൊന്നും ആര്‍ക്കും തോന്നിയിരുന്നില്ല. പിന്നീട് ഒരു വർഷത്തിനു ശേഷം ടോം തോമസും മരിച്ചു. ഛർദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം. വീണ്ടും ഒരു വര്‍ഷത്തിനു ശേഷമാണ് മകൻ റോയ് മരിച്ചത്.
തൊട്ടുപിന്നാലെ തന്നെ മാത്യുവും മരിച്ചു. പിന്നീടാണ് ഷാജുവിന്റെ മകന് പത്തു മാസം പ്രായമായ കുഞ്ഞും ആറു മാസത്തിനു ശേഷം അമ്മ സിലിയും മരിക്കുന്നത്. മരണങ്ങളില്‍ പലതും പെട്ടെന്നു കുഴഞ്ഞുവീണായിരുന്നു. അതിനാല്‍ ഹൃദയാഘാതമാണെന്ന സംശയമായിരുന്നു ബന്ധുക്കള്‍ക്കുള്ളത്.
അന്വേഷണത്തിന്റെ ഭാഗമായി വിവിധ കാലഘട്ടങ്ങളിലായി സംസ്കരിച്ച മൃതദേഹങ്ങള്‍ വീണ്ടും പുറത്തെടുത്ത് ഫോറന്‍സിക് സയന്റിഫിക് വിഭാഗം വിദഗ്ധര്‍ വെളളിയാഴ്ച പരിശോധന നടത്തും.
മണ്ണില്‍ ദ്രവിക്കാതെയുള്ള പല്ല്, എല്ല് എന്നിവയാണു പരിശോധിക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കൂടത്തായി പള്ളി അധികൃതരെ ബന്ധപ്പെട്ട് സെമിത്തേരിയിലെ കല്ലറ പൊളിക്കാനും മൃതദേഹം പുറത്തെടുക്കാനുമുള്ള അനുവാദം വാങ്ങിയിട്ടുണ്ട്.
കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലാണ് പതിനഞ്ചംഗ സംഘം അന്വേഷണം നടത്തുന്നത് .
മരിച്ച ദമ്പതികളുടെ മകൻ അമേരിക്കയില്‍ ജോലിയുള്ള റോജോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണു മരണങ്ങള്‍ക്കു പിന്നിലെ ദുരൂഹതകൾ ശാസ്ത്രീയമായി അന്വേഷിക്കുന്നത്.
നിർണായകമായ പല തെളിവുകളും ക്രൈംബ്രാഞ്ച് ഇതിനകം ശേഖരിച്ചതായി അറിയുന്നു.
റിട്ട.വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായി അന്നമ്മ, മകന് റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരൻ പുലിക്കയം സ്വദേശി റിട്ട. അധ്യാപകനായ സക്കറിയയുടെ മകന് ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ പത്തു മാസം പ്രായമുള്ള കുഞ്ഞ് അൽഫോൻസ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ പല കാലയളവിലായി മരിച്ചത്.
2002 ലാണ് കേസിനാസ്പദമായ ആദ്യ മരണം. അന്നമ്മയായിരുന്നു ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിനു ശേഷം കുഴഞ്ഞു വീണാണ് അന്നമ്മ മരിച്ചത്. അസ്വാഭാവികതയൊന്നും ആര്‍ക്കും തോന്നിയിരുന്നില്ല. പിന്നീട് ഒരു വർഷത്തിനു ശേഷം ടോം തോമസും മരിച്ചു. ഛർദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം. വീണ്ടും ഒരു വര്‍ഷത്തിനു ശേഷമാണ് മകൻ റോയ് മരിച്ചത്.
തൊട്ടുപിന്നാലെ തന്നെ മാത്യുവും മരിച്ചു. പിന്നീടാണ് ഷാജുവിന്റെ മകന് പത്തു മാസം പ്രായമായ കുഞ്ഞും ആറു മാസത്തിനു ശേഷം അമ്മ സിലിയും മരിക്കുന്നത്. മരണങ്ങളില്‍ പലതും പെട്ടെന്നു കുഴഞ്ഞുവീണായിരുന്നു. അതിനാല്‍ ഹൃദയാഘാതമാണെന്ന സംശയമായിരുന്നു ബന്ധുക്കള്‍ക്കുള്ളത്.
No comments:
Post a Comment