പെരിയ: മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം.സി. ഖമറുദ്ദീന് കല്യോട്ട് കൊലചെയ്യപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും സ്മൃതിമണ്ഡപത്തിലെത്തി. ശരത്തിന്റെയും കൃപേഷിന്റെയും മാതാപിതാക്കളെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. തുടര്‍ന്നു കുടുംബാംഗങ്ങള്‍ക്കും നേതാക്കള്‍ക്കുമൊപ്പം സ്മൃതിമണ്ഡപത്തില്‍ നടന്ന പ്രാര്‍ത്ഥനയിലും പങ്കെടുത്തു.[www.malabarflash.com]
സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വിഷയങ്ങളിലൊന്നാണ് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയമെന്ന് ഖമറുദ്ദീന് പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, എ. ഗോവിന്ദൻ നായർ, ഹർഷാദ് വൊർക്കാടി, വിനോദ്കുമാർ പള്ളയിൽവീട്, ബി.പി. പ്രദീപ്കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കല്യോട്ടെ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് ജില്ലാ ചെയര്‍മാനെന്ന നിലയില്‍ ഖമറുദ്ദീന് 34 കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു.
യുഡിഎഫിന്റെ നേതൃത്വത്തില്‍ രക്തസാക്ഷികളുടെ കുടുംബസഹായ ഫണ്ട് സ്വരൂപിക്കുന്നതിന് നേതൃത്വം നല്കിയതും ഖമറുദ്ദീനായിരുന്നു.
സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വിഷയങ്ങളിലൊന്നാണ് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയമെന്ന് ഖമറുദ്ദീന് പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, എ. ഗോവിന്ദൻ നായർ, ഹർഷാദ് വൊർക്കാടി, വിനോദ്കുമാർ പള്ളയിൽവീട്, ബി.പി. പ്രദീപ്കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കല്യോട്ടെ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് ജില്ലാ ചെയര്‍മാനെന്ന നിലയില്‍ ഖമറുദ്ദീന് 34 കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു.
യുഡിഎഫിന്റെ നേതൃത്വത്തില്‍ രക്തസാക്ഷികളുടെ കുടുംബസഹായ ഫണ്ട് സ്വരൂപിക്കുന്നതിന് നേതൃത്വം നല്കിയതും ഖമറുദ്ദീനായിരുന്നു.
No comments:
Post a Comment