നോയിഡ: നാടൻപാട്ടുകാരി സുഷമ നേക്പുരിനെ വധിക്കാൻ ക്വട്ടേഷൻ കൊടുത്തത് കാമുകൻ. ഇയാൾ ഉൾപ്പെടെ ആറ് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.[www.malabarflash.com]
ഒക്ടോബർ ഒന്നിനു രാത്രിയാണ് ഗ്രേറ്റർ നോയിഡയ്ക്കു സമീപം സുഷമ നേക്പുർ വെടിയേറ്റു കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വെടിവച്ച രണ്ടംഗസംഘത്തെ ഞായറാഴ്ച വൈകിട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ മുകേഷ്, സന്ദീപ് എന്നിവരെയാണ് കൊലപ്പെടുത്തുന്നതിനായി ബാട്ടിയ ഏർപ്പെടുത്തിയിരുന്നത്.
കാമുകൻ ഗജേന്ദ്ര ബാട്ടിയയാണ് സുഷമയെ വധിക്കുന്നതിനു ക്വട്ടേഷൻ നൽകിയതെന്ന് അക്രമിസംഘം പോലീസിനോടു വെളിപ്പെടുത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
കാമുകൻ ഗജേന്ദ്ര ബാട്ടിയ, ഡ്രൈവർ അമിത്, സുഹൃത്തുക്കളായ പ്രമോദ് കസന, അജാബ് സിങ് എന്നിവരാണ് അറസ്റ്റിലായത്. ബാട്ടിയക്കു സുഷമയിലുള്ള വിശ്വാസമില്ലയ്മയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ വൈഭവ് കൃഷ്ണ പറഞ്ഞു. ഇതിന്റെ പേരിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബാട്ടിയ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.
കാമുകൻ ഗജേന്ദ്ര ബാട്ടിയ, ഡ്രൈവർ അമിത്, സുഹൃത്തുക്കളായ പ്രമോദ് കസന, അജാബ് സിങ് എന്നിവരാണ് അറസ്റ്റിലായത്. ബാട്ടിയക്കു സുഷമയിലുള്ള വിശ്വാസമില്ലയ്മയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ വൈഭവ് കൃഷ്ണ പറഞ്ഞു. ഇതിന്റെ പേരിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബാട്ടിയ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.
ബാട്ടിയയുടെ പേരിലുള്ള സ്വത്തുക്കൾ തന്റെയും കുട്ടികളുടെയും പേരിൽ ആക്കണമെന്നും സുഷമ ആവശ്യപ്പെട്ടിരുന്നു. ഇത് ഇവർ തമ്മിലുള്ള ബന്ധം വഷളാക്കി.
ഇതിന്റെ പേരിൽ സുഷമയും ബാട്ടിയയും തമ്മിൽ ദിവസവും കലഹിച്ചിരുന്നതായും പോലീസ് പറഞ്ഞു. ആറു ദിവസത്തിനുള്ളിൽ പ്രതികളെ പിടിച്ച അന്വേഷണ സംഘത്തിനു ജില്ലാ പോലീസ് മേധാവി 25,000 രൂപ സമ്മാനത്തുകയും പ്രഖ്യാപിച്ചു.
2014ൽ വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് സുഷമ ഗജേന്ദ്ര ബാട്ടിയക്കൊപ്പം താമസമായത്. എന്നാൽ, പിന്നീട് ഇവർ തമ്മിൽ തെറ്റുകയായിരുന്നു. ബാട്ടിയയുടെ സ്വത്തിൽ തനിക്കും അവകാശം വേണമെന്ന സുഷമയുടെ നിലപാടും യുവതിയുടെ സ്വഭാവത്തിൽ കാമുകന് വിശ്വാസക്കുറവ് വന്നതും ഇവരുടെ ബന്ധത്തെ ഉലച്ചിരുന്നു.
ഇതിന്റെ പേരിൽ സുഷമയും ബാട്ടിയയും തമ്മിൽ ദിവസവും കലഹിച്ചിരുന്നതായും പോലീസ് പറഞ്ഞു. ആറു ദിവസത്തിനുള്ളിൽ പ്രതികളെ പിടിച്ച അന്വേഷണ സംഘത്തിനു ജില്ലാ പോലീസ് മേധാവി 25,000 രൂപ സമ്മാനത്തുകയും പ്രഖ്യാപിച്ചു.
2014ൽ വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് സുഷമ ഗജേന്ദ്ര ബാട്ടിയക്കൊപ്പം താമസമായത്. എന്നാൽ, പിന്നീട് ഇവർ തമ്മിൽ തെറ്റുകയായിരുന്നു. ബാട്ടിയയുടെ സ്വത്തിൽ തനിക്കും അവകാശം വേണമെന്ന സുഷമയുടെ നിലപാടും യുവതിയുടെ സ്വഭാവത്തിൽ കാമുകന് വിശ്വാസക്കുറവ് വന്നതും ഇവരുടെ ബന്ധത്തെ ഉലച്ചിരുന്നു.
പലതവണ സുഷമയ്ക്ക്‌നേരെ വധശ്രമമുണ്ടായിട്ടുണ്ട്. ബിജെപി, ബി.എസ്‌പി. എന്നീ പാർട്ടികളിൽ പ്രവർത്തിച്ച ചരിത്രവും അവർക്കുണ്ട്.
No comments:
Post a Comment