ഉദുമ: തീരദേശ മേഖലയിലും പ്രതിപക്ഷ വാർഡുകളിലും ഉദുമ ഗ്രാമ പഞ്ചായത്ത് അവഗണനക്കതിരെ സിപിഐ എം ഉദുമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു. മധു മുതിയക്കാൽ അധ്യക്ഷനായി.[www.malabarflash.com]
ഏരിയാ സെക്രട്ടറി കെ മണികണ്ഠൻ, കെ സന്തോഷ് കുമാർ, എം കെ വിജയൻ, എം കുമാരൻ, രമേശൻ കൊപ്പൽ എന്നിവർ സംസാരിച്ചു. വി ആർ ഗംഗാധരൻ സ്വാഗതം പറഞ്ഞു. തൃക്കണ്ണാട് ക്ഷേത്ര പരിസരം കേന്ദ്രീകരിച്ച് മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ അണിനിരുന്ന്.
മത്സ്യതൊഴിലാളികൾ തിങ്ങി പാർക്കുന്ന തീരദേശ പ്രദേശങ്ങളിൽ വികസന പ്രവർത്തനങ്ങളിൽ വ്യാപക അവഗണനയാണുള്ളത്. സംസ്ഥാന സർക്കാറിന്റെ നവകേരള നിർമിതി പദ്ധതിയുടെ ഭാഗമായുള്ള ലൈഫ് പദ്ധതിയിൽ ഗുണഭോക്തക്കളെ തെരഞ്ഞെടുക്കുന്നതിൽ ഏറ്റവും കുറവ് ഉദുമ പഞ്ചായത്തിലാണ്.
ബേക്കൽ, കോട്ടിക്കുളം തീരദേശ ഭാഗങ്ങളിൽ 200 ൽ കൂടുതൽ മത്സ്യതൊഴിലാളികൾ വീടില്ലാതെ ദുരിതം അനുഭവിക്കുകയാണ്. എന്നാൽ ഇവിടെ 12 ഗുണഭോക്താക്കളെ മാത്രമാണ് ഉദുമ പഞ്ചായത്ത് ഭരണ സമിതി തെരഞ്ഞെടുത്തത്. ഈ പ്രദേശത്ത് ലൈഫ് പദ്ധതിയിൽ പെടുത്തി ഫ്‌ളാററ് നിർമിക്കാൻ ബേക്കൽ ജിഎഫ്‌യുപി സ്‌കൂളിന് സമീപത്ത് ഭൂമി തരാമെന്ന് ക്ഷേത്ര സമിതി അറിയിച്ചിട്ടുണ്ട്. എന്നാൽ ഗുണഭോക്തക്കളെ തെരഞ്ഞെടുക്കുന്നതിൽ ഉദുമ പഞ്ചായത്ത് കാണിച്ച അശ്രദ്ധ ഫ്‌ളാററ് നിർമാണ പദ്ധതി സംശയത്തിലാണ്.
ജിപിഎസ് ഘടിപ്പിക്കാതെ വാഹനത്തിൽ കുടിവെള്ള വിതരണ നടത്തിയതിൽ വ്യാപകമായി അഴിമതിയും ക്രമക്കേടും നടന്നതായി ആരോപണമുയർന്നിരുന്നു. ഇതിലെ കുറ്റകാർക്കതെിരെ നടപടിയെടുക്കാൻ പഞ്ചായത്ത് തയ്യാറാകുന്നില്ല.
ബേക്കൽ, കോട്ടിക്കുളം തീരദേശ ഭാഗങ്ങളിൽ 200 ൽ കൂടുതൽ മത്സ്യതൊഴിലാളികൾ വീടില്ലാതെ ദുരിതം അനുഭവിക്കുകയാണ്. എന്നാൽ ഇവിടെ 12 ഗുണഭോക്താക്കളെ മാത്രമാണ് ഉദുമ പഞ്ചായത്ത് ഭരണ സമിതി തെരഞ്ഞെടുത്തത്. ഈ പ്രദേശത്ത് ലൈഫ് പദ്ധതിയിൽ പെടുത്തി ഫ്‌ളാററ് നിർമിക്കാൻ ബേക്കൽ ജിഎഫ്‌യുപി സ്‌കൂളിന് സമീപത്ത് ഭൂമി തരാമെന്ന് ക്ഷേത്ര സമിതി അറിയിച്ചിട്ടുണ്ട്. എന്നാൽ ഗുണഭോക്തക്കളെ തെരഞ്ഞെടുക്കുന്നതിൽ ഉദുമ പഞ്ചായത്ത് കാണിച്ച അശ്രദ്ധ ഫ്‌ളാററ് നിർമാണ പദ്ധതി സംശയത്തിലാണ്.
ജിപിഎസ് ഘടിപ്പിക്കാതെ വാഹനത്തിൽ കുടിവെള്ള വിതരണ നടത്തിയതിൽ വ്യാപകമായി അഴിമതിയും ക്രമക്കേടും നടന്നതായി ആരോപണമുയർന്നിരുന്നു. ഇതിലെ കുറ്റകാർക്കതെിരെ നടപടിയെടുക്കാൻ പഞ്ചായത്ത് തയ്യാറാകുന്നില്ല.
പ്രതിപക്ഷ വാർഡുകളിൽ വികസനങ്ങൾ നടപ്പാക്കുന്നതിൽ അവഗണന തുടരുകയാണ്. കാപ്പിൽ പുഴ, പാലക്കുന്ന്, ഉദുമ ടൗണുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും സംസ്‌കരിക്കുന്നതിൽ പരിഹാരം കാണാൻ പഞ്ചായത്ത് ശ്രദ്ധിക്കുന്നില്ല. കെഎസ്ടിപി റോഡിലെ അപകടം തടയാൻ നടപടി സ്വീകരിക്കുന്നില്ല. ഇതിനെ തുടർന്നാണ് സിപിഎം മാർച്ച് നടത്തിയത്.
No comments:
Post a Comment