ന്യൂഡൽഹി: ശിവസേന നേതാവ് അരവിന്ദ് സാവന്ത് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് തുടർച്ചയായാണ് രാജി.[www.malabarflash.com]
ശിവസേനയുടെ പക്ഷമാണ് ശരിയെന്നും ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാറിൽ തുടരേണ്ട കാര്യമില്ലെന്നും അരവിന്ദ് സാവന്ത് ട്വീറ്റ് ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അധികാരം സംബന്ധിച്ച് ബി.ജെ.പിയുമായി കരാറുണ്ടായിരുന്നു. ഈ കരാർ ലംഘിക്കുന്നത് മര്യാദകേടാണ്. വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് ബി.ജെ.പി പിൻമാറിയതിനെ തുടർന്ന് സക്കാർ രൂപീകരിക്കാൻ രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയെ ഗവർണർ ക്ഷണിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ച ശിവസേനയുമായുള്ള സഖ്യം തകർന്നതോടെയാണ് ബി.ജെ.പിക്ക് സർക്കാർ രൂപീകരണത്തിൽനിന്ന് പിന്മാറേണ്ടി വന്നത്.
എൻ.സി.പിയുടേയും കോൺഗ്രസിൻറയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാമെന്ന ചിന്തയിലാണ് ശിവസേന. എൻ.ഡി.എ മുന്നണി വിടാതെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനയുമായി ചർച്ചക്കില്ലെന്നും ശിവസേന മന്ത്രി കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജി വെക്കണമെന്നും എൻ.സി.പി അധ്യക്ഷൻ ശരത് പവാർ വ്യക്തമാക്കിയിരുന്നു.
50:50 എന്ന നിലയിൽ സർക്കാറിൽ പ്രാതിനിധ്യം വേണമെന്ന ശിവസേനയുടെ ആവശ്യം നിരാകരിച്ചതോടെയാണ് മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യം പരാജയപ്പെടുന്നത്. ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനു പിന്നാലെ, കാവൽ സർക്കാറിന്‍റെ കാലാവധി അവസാനിക്കാനിരിക്കെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രാജിവെച്ചിരുന്നു.
നിലവിൽ ഉയർന്നുവന്ന രാഷ്ട്രീയ സംഭവ വികാസങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസും ബി.ജെ.പിയും യോഗം ചേരും. രാവിലെ 10ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ മഹാരാഷ്ട്രയിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ചർച്ച നടക്കും. ശിവസേനക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാറിൻെറ ഭാഗമാവണോ എന്ന കാര്യത്തിൽ യോഗം തീരുമാനം കൈക്കൊണ്ടേക്കും.
മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദേശീയ അധ്യക്ഷൻ ശരത് പവാറിൻെറ നേതൃത്വത്തിൽ എൻ.സി.പി കോർ കമ്മറ്റി യോഗം മുംബൈയിൽ ചേരും. പ്രഫുൽ പട്ടേൽ, സുപ്രിയ സുലേ, അജിത് പവാർ, ജയന്ത് പാട്ടീൽ തുടങ്ങി മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
ഇന്ന് ചേരുന്ന ബി.ജെ.പി കോർ കമ്മറ്റി യോഗത്തിൽ ശിവസേനയുടെ പുതിയ നീക്കം സംബന്ധിച്ച് ചർച്ച നടക്കും. മുംബൈയിൽ ദേവേന്ദ്ര ഫട്നാവിസിൻെറ വസതിയിലാണ് യോഗം.
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് ബി.ജെ.പി പിൻമാറിയതിനെ തുടർന്ന് സക്കാർ രൂപീകരിക്കാൻ രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയെ ഗവർണർ ക്ഷണിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ച ശിവസേനയുമായുള്ള സഖ്യം തകർന്നതോടെയാണ് ബി.ജെ.പിക്ക് സർക്കാർ രൂപീകരണത്തിൽനിന്ന് പിന്മാറേണ്ടി വന്നത്.
എൻ.സി.പിയുടേയും കോൺഗ്രസിൻറയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാമെന്ന ചിന്തയിലാണ് ശിവസേന. എൻ.ഡി.എ മുന്നണി വിടാതെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനയുമായി ചർച്ചക്കില്ലെന്നും ശിവസേന മന്ത്രി കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജി വെക്കണമെന്നും എൻ.സി.പി അധ്യക്ഷൻ ശരത് പവാർ വ്യക്തമാക്കിയിരുന്നു.
50:50 എന്ന നിലയിൽ സർക്കാറിൽ പ്രാതിനിധ്യം വേണമെന്ന ശിവസേനയുടെ ആവശ്യം നിരാകരിച്ചതോടെയാണ് മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യം പരാജയപ്പെടുന്നത്. ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനു പിന്നാലെ, കാവൽ സർക്കാറിന്‍റെ കാലാവധി അവസാനിക്കാനിരിക്കെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രാജിവെച്ചിരുന്നു.
നിലവിൽ ഉയർന്നുവന്ന രാഷ്ട്രീയ സംഭവ വികാസങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസും ബി.ജെ.പിയും യോഗം ചേരും. രാവിലെ 10ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ മഹാരാഷ്ട്രയിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ചർച്ച നടക്കും. ശിവസേനക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാറിൻെറ ഭാഗമാവണോ എന്ന കാര്യത്തിൽ യോഗം തീരുമാനം കൈക്കൊണ്ടേക്കും.
മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദേശീയ അധ്യക്ഷൻ ശരത് പവാറിൻെറ നേതൃത്വത്തിൽ എൻ.സി.പി കോർ കമ്മറ്റി യോഗം മുംബൈയിൽ ചേരും. പ്രഫുൽ പട്ടേൽ, സുപ്രിയ സുലേ, അജിത് പവാർ, ജയന്ത് പാട്ടീൽ തുടങ്ങി മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
ഇന്ന് ചേരുന്ന ബി.ജെ.പി കോർ കമ്മറ്റി യോഗത്തിൽ ശിവസേനയുടെ പുതിയ നീക്കം സംബന്ധിച്ച് ചർച്ച നടക്കും. മുംബൈയിൽ ദേവേന്ദ്ര ഫട്നാവിസിൻെറ വസതിയിലാണ് യോഗം.
No comments:
Post a Comment