Latest News

പെൺമക്കളെ ആശ്രമത്തിൽ തടഞ്ഞുവച്ചെന്ന് സ്വാമി നിത്യാനന്ദയ്ക്കെതിരെ പരാതി

അഹമ്മദാബാദ്: വിവാദ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ തങ്ങളുടെ രണ്ട് പെൺകുട്ടികളെ തടഞ്ഞുവച്ചിരിക്കുകയാണെന്നും അവരെ തിരിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ദമ്പതികൾ ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി.[www.malabarflash.com]

ബാംഗ്ലൂർ സ്വദേശികളായ ജനാർദ്ദന ശർമയും ഭാര്യയുമാണ് തിങ്കളാഴ്ച ഹർജി നൽകിയത്. 2013 ൽ ദമ്പതികളുടെ ഏഴ് മുതൽ 15 വരെ പ്രായമുള്ള നാല് പെൺകുട്ടികളെ ബംഗളൂരുവിൽ സ്വാമി നിത്യാനന്ദ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർത്തിരുന്നു. 

എന്നാൽ ഈ വർഷം കുട്ടികളെ നിത്യാനന്ദ നടത്തുന്ന അഹമ്മദാബാദിലെ മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റി. കുട്ടികളെ കാണണമെന്ന മാതാപിതാക്കളുടെ ആവശ്യം സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ നിഷേധിക്കുകയും ചെയ്തു. തുടർന്ന് പോലീസിന്റെ സഹായത്തോടെ ശർമ സ്ഥാപനം സന്ദർശിക്കുകയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തിരികെ കൊണ്ടു വരികയും ചെയ്തു. എന്നാൽ മൂത്ത കുട്ടികളായ ലോപാമുദ്ര ജനാർദ്ദന ശർമയും (21) നന്ദിതയും (18) മടങ്ങിവരാൻ വിസമ്മതിച്ചു.

രണ്ട് ഇളയ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയിലേറെ അനധികൃത തടവിൽ പാർപ്പിച്ചിരുന്നെന്ന് ദമ്പതികൾ ആരോപിച്ചു.

പെൺകുട്ടികളെ കോടതിയിൽ ഹാജരാക്കി കൈമാറണമെന്നും സ്ഥാപനത്തിൽ പാർപ്പിച്ചിരിക്കുന്ന പ്രായപൂർത്തിയാകാത്ത മറ്റു കുട്ടികളെപ്പറ്റി അന്വേഷിക്കണമെന്നും കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ കർണാടക കോടതി നിത്യാനന്ദയ്‌ക്കെതിരെ പീഡനക്കേസിൽ കുറ്റം ചുമത്തിയിരുന്നു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.