മംഗളൂരു: മംഗളൂരുവിൽ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവർത്തകരെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത എട്ട് മാധ്യമപ്രവർത്തകരെ കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ പോലീസ് വാഹനത്തിൽ എത്തിക്കുകയായിരുന്നു. മാധ്യമ പ്രവർത്തകരെ കേരള പോലീസിനാണ് കൈമാറിയത്.[www.malabarflash.com]
കർണാടക പോലീസ് പിടിച്ചുവെച്ച കാമറയും മൈക്കും തിരികെ നൽകി. മോശമായാണ് കർണാടക പോലീസ് പെരുമാറിയതെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞു. ഭക്ഷണവും വെള്ളവും നൽകിയില്ല. പോലീസ് വാനിൽ പരസ്പരം സംസാരിക്കാൻ അനുവദിച്ചില്ലെന്നും ഇവർ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിെട വെടിവെപ്പുണ്ടായ മംഗളൂരുവിൽ വാർത്ത ശേഖരിക്കാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിെലടുത്തത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ വെടിയേറ്റ് മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വെൻലോക് ആശുപത്രി പരിസരത്തു നിന്നാണ് മീഡിയ വൺ റിപ്പോർട്ടർ ഷബീര്‍ ഉമർ, കാമറാമാൻ അനീഷ് കാഞ്ഞങ്ങാട്, ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ് 24, ന്യൂസ് 18 അടക്കം എട്ടോളം പേരെ കസ്റ്റഡിയിലെടുത്തത്
കർണാടക പോലീസ് പിടിച്ചുവെച്ച കാമറയും മൈക്കും തിരികെ നൽകി. മോശമായാണ് കർണാടക പോലീസ് പെരുമാറിയതെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞു. ഭക്ഷണവും വെള്ളവും നൽകിയില്ല. പോലീസ് വാനിൽ പരസ്പരം സംസാരിക്കാൻ അനുവദിച്ചില്ലെന്നും ഇവർ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിെട വെടിവെപ്പുണ്ടായ മംഗളൂരുവിൽ വാർത്ത ശേഖരിക്കാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിെലടുത്തത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ വെടിയേറ്റ് മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വെൻലോക് ആശുപത്രി പരിസരത്തു നിന്നാണ് മീഡിയ വൺ റിപ്പോർട്ടർ ഷബീര്‍ ഉമർ, കാമറാമാൻ അനീഷ് കാഞ്ഞങ്ങാട്, ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ് 24, ന്യൂസ് 18 അടക്കം എട്ടോളം പേരെ കസ്റ്റഡിയിലെടുത്തത്
No comments:
Post a Comment