തലശേരി: എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ഉടമസ്ഥനില്ലാതെ കണ്ടെത്തിയ ബാഗുകള്‍ പരിഭ്രാന്തി പരത്തി. ട്രെയിനിലെ അഞ്ചാംനമ്പര്‍ ബോഗിയിലെ സീറ്റിനടിയില്‍ കാണപ്പെട്ട ഒരു പ്ലാസ്റ്റിക് ബാഗും ഒരു സ്കൂള്‍ ബാഗുമാണു യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയത്. ട്രെയിന്‍ വെള്ളിയാഴ്ച കോഴിക്കോട് വിട്ടപ്പോള്‍ മുതല്‍ യാത്രക്കാര്‍ ബാഗ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹൈദരാബാദ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഭയവിഹ്വലരായ യാത്രക്കാര്‍ വിവരം റെയില്‍വേ പോലീസിനെ അറിയിച്ചു.
വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയിട്ടും ബാഗ് പരിശോധിക്കാന്‍ പോലീസ് എത്താത്തതിനേത്തുടര്ന്നു യാത്രക്കാര്‍ ബഹളംവച്ചു. ഇതേത്തുടര്‍ന്നു വടകരയില്‍ 20 മിനിറ്റോളം ട്രെയിന്‍ പിടിച്ചിട്ടു. വടകരയില്‍ റെയില്‍വേ പോലീസ് ഇല്ലാത്തതിനാല്‍ അധികൃതര്‍ തലശേരി റെയില്‍വേ പോലീസിനെ വിവരം അറിയിച്ചതിനു ശേഷമാണ് അവിടെനിന്നു ട്രെയിന്‍ വിട്ടത്. ഉച്ചയ്ക്കു 12.10 ന് ട്രെയിന്‍ തലശേരിയിലെത്തിയപ്പോള്‍ റെയില്‍വേ പോലീസെത്തി ബാഗ് പരിശോധിച്ചു. പരിശോധനയില്‍ ബാഗുകളില്‍ നിന്നും കുട്ടികളുടെ വസ്ത്രങ്ങള്‍, ഓട്സ്, ഈത്തപ്പഴം എന്നിവ മാത്രമാണു കണ്ടെത്തിയത്. ബാഗ് അന്വേഷിച്ച് രാത്രിവരെ ആരുമെത്തിയില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
റാസൽഖൈമ: റാസൽഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചതായി യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
ബാംഗ്ളൂർ: തെക്കൻ ഇറ്റലിയിലെ ഒരു ഹോട്ടലിൽ വച്ച് 50കാരിയായ ഇറ്റലിക്കാരിയെ കയറിപ്പിടിച്ച 17കാരനായ ഇന്ത്യൻ ഷൂട്ടർക്ക് സസ്പെൻഷൻ. ഇന്ത്യയ്ക്കാക...
-
മുംബൈ: മുംബൈയിൽ ബോംബെ ആശുപത്രിക്കുസമീപം ഇളനീർക്കച്ചവടം നടത്തിവന്നിരുന്ന പാലക്കാട് സ്വദേശി മുഹമ്മദാലി അത്താശ്ശേരി (65) സാമൂഹികവിരുദ്ധരുടെ ...

No comments:
Post a Comment