മംഗലാപുരം: ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട ഉദ്യോഗാര്‍ഥിയെ പറ്റിച്ച് 3.5 ലക്ഷം കൈക്കലാക്കിയ ബാംഗ്ലൂര്‍ സ്വദേശി പിടിയിലായി. സോഫ്റ്റ് വെയര്‍ കമ്പനിയില്‍ തൊഴില്‍ തേടിയ ഷിര്‍വയിലെ രവീഷ് കിണിയെ പറ്റിച്ച് 3.45 ലക്ഷം രൂപ കൈക്കലാക്കിയ നാഗപ്രകാശ് (32) ആണ് ഷിമോഗയിലെ കുംസിയില്വെച്ച് പിടിയിലായത്.
തൊഴില്തേടുന്നതിനിടയില് ഇന്റര്‍നെറ്റില്‍ പരിചയപ്പെട്ട നാഗപ്രകാശിനെ അന്ധമായി വിശ്വസിച്ചതാണ് രവീഷ് കിണിക്ക് വിനയായത്. സ്വകാര്യ കമ്പനിയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത നാഗപ്രകാശ്, പിന്നീട് തിരികെ നല്‍കാമെന്ന വാഗ്ദാനത്തില്‍ കുറച്ച് തുക രവീഷിനോട് ചോദിച്ചു. രവീഷ് തന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നാഗപ്രകാശിന് നല്കി. ഒപ്പം അമ്മ രാജലക്ഷ്മി, കൂട്ടുകാരായ ചന്ദ്രന്, ലോകേഷ് എന്നിവരുടെ ബാങ്ക് അക്കൗണ്ട് നമ്പറും നല്കി. 3.45 ലക്ഷം പിന്‍വലിച്ച് നാഗപ്രകാശ് മുങ്ങിയതോടെയാണ് രവീഷിന് ചതിപറ്റിയ കാര്യം ബോധ്യമായത്. രവീഷിന്റെ പരാതിയിലാണ് നാഗപ്രകാശ് അറസ്റ്റിലായത്. പ്രതി ഇതിനുമുമ്പ് മറ്റ് പലരെയും ഇതേവിധം പറ്റിച്ചതായി ബന്ദര്പോലീസ് പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ബേക്കല്‍: ജില്ലാബാങ്കിന്റെ രണ്ട് ശാഖകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബല്ലാക്കടപ്പുറ...
-
കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്. നെല്ലിക്കുന്ന് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന കേസരി ആര്‍ട്സ്...
-
ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com] എൻഡോസൾഫാൻ ദുരന...
-
തിരുവനന്തപുരം: കെഎല്‍ 01 സിബി 1 ഇനി കേരളത്തില്‍ ഏറ്റവും വില കൂടിയ ഫാന്‍സി നമ്പര്‍. തിരുവന്തപുരം സ്വദേശി കെ.എസ്. ബാലഗോപാലാണ് 18 ലക്ഷം രൂപ ...
No comments:
Post a Comment