തിരൂര്‍: ബാലികയെ പീഡിപ്പിച്ച പ്രതിയെ കോഴിക്കോട്ടുനിന്ന് തിരൂരില്‍ കൊണ്ടുവരുമെന്ന വിവരമറിഞ്ഞ് കാണാന്‍ നാട്ടുകാര്‍ കാത്തിരുന്നത് നാല് മണിക്കൂര്‍. വൈകീട്ട് 5.30 ഓടെ പ്രതിയെ തിരൂരില്‍ കൊണ്ടുവരുമെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ കോട്ടയ്ക്കലിലേക്കാണ് കൊണ്ടുപോയത്. അവിടെനിന്ന് 8.45ന് തിരൂര്‍ക്ക് കൊണ്ടുവരികയായിരുന്നു. ഓവുങ്ങലില്‍ ഗതാഗതക്കുരുക്കില്‍പെട്ട് പ്രതിയെ തിരൂരില്‍ ഡിവൈ.എസ്.പി ഓഫീസില്‍ കൊണ്ടുവന്നത് രാത്രി ഒമ്പതരയോടെയാണ്. തടിച്ചുകൂടിയ ജനത്തെ നിയന്ത്രിക്കാന്‍ പോലീസിന് പ്രയാസപ്പെടേണ്ടിവന്നു. രണ്ട് കമ്പനി ആംഡ് റിസര്‍വ്ഡ് പോലീസുകാരും തിരൂര്‍ പോലീസും സുരക്ഷയ്ക്കുണ്ടായിരുന്നു.
പ്രതിയെ ഡിവൈ.എസ്.പി കെ.എം. സെയ്താലിയും സംഘവും ജീപ്പില്‍ പോലീസ് സ്റ്റേഷന് കോമ്പൗണ്ടില്‍ കൊണ്ടുവന്നപ്പോള്‍ ജനം രോഷാകുലരായി പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. പോലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ ഡിവൈ.എസ്.പി ഓഫീസിനുള്ളില്‍ കയറ്റുകയായിരുന്നു.
ഡിവൈ.എസ്.പി സെയ്താലിയും സി.ഐ ആര്. റാഫിയും വാര്‍ത്താസമ്മേളനം നടത്തുന്നതിനിടയില്‍ പ്രതിയെ കാണാത്തതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ ഡിവൈ.എസ്.പി ഓഫീസിന് നേരെ കല്ലെറിഞ്ഞു. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. തുടര്ന്ന്പോലീസ് പ്രതിയെ അഞ്ചുമിനിറ്റ് നാട്ടുകാരെ കാണിച്ചു. ജനം അക്രമാസക്തരാകുമെന്നതോടെ ഡിവൈ.എസ്.പി ഓഫീസിനുള്ളിലേക്ക് മാറ്റുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച തിരൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
കായംകുളം: പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെൺകുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തൻവീട്ടിൽ ഇർഷാദിെൻറ മകൾ ഇർഫാന (18) ആണ് മരിച്ചത്.[www....
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...
-
നീലേശ്വരം: കിണാവൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു. മൂന്നുപതിറ്റ...


No comments:
Post a Comment