Latest News

സ്ത്രീ നേതാവിന്റെ പ്രസ്താവന വേദനിപ്പിച്ചെന്ന് ശ്വേതാമേനോന്‍


ബ്ലെസിയുടെ കളിമണ്ണ് ചിത്രത്തില്‍ പ്രസവം ഷൂട്ട് ചെയ്തതിന്റെ പേരില്‍ വിവാദമുണ്ടാക്കിയത് ഏറെ സങ്കടമുണ്ടാക്കിയെന്ന് നടി ശ്വേതാമേനോന്‍. ചാനലുകളിലും പത്രങ്ങളിലും തന്റെ പ്രസവം വലിയ വിവാദ വാര്‍ത്തയായി. രണ്ടര മണിക്കൂര്‍ സിനിമ മുഴുവന്‍ പ്രസവം കാണിക്കുമെന്ന മട്ടിലാണ് മാധ്യമങ്ങളും ജനങ്ങളും ഈ വിഷയത്തോട് പ്രതികരിച്ചതെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

വിവാദം സംബന്ധിച്ച് ഒരു സ്ത്രീ രാഷ്ട്രീയ നേതാവ് ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പ്രസ്താവന തന്നെ ഏറെ വേദനിപ്പിച്ചു. ശ്വേതാ മേനോന്റെ അടുത്ത പ്രസവം പൂരമ്പറമ്പില്‍ ടിക്കറ്റ് വെച്ചായിരിക്കുമോ എന്നാണ് അവര്‍ ചോദിച്ചത്. ഒരു സ്ത്രീ ഒരിക്കലും അങ്ങനെ പ്രതികരിക്കാന്‍ പാടില്ലായിരുന്നു. അവര്‍ക്കുള്ള മറുപടി സിനിമ പുറത്തിറങ്ങിയാല്‍ നല്‍കുമെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

ഇവിടത്തെ ജനങ്ങള്‍ക്ക് വലിയ ഒച്ചപ്പാടുണ്ടാക്കേണ്ട വിഷയമല്ല തന്റെ പ്രസവം. ഒരു കുഞ്ഞ് ജനിക്കുന്നത് വളരെ പവിത്രമായി കാണേണ്ട ഒന്നാണ്. അതിനെ തങ്ങള്‍ ഒരിക്കലും വില്‍പ്പനചരക്കാക്കാന്‍ ശ്രമിച്ചിട്ടില്ല. ആകെ ലേബര്‍ റൂമില്‍ മുക്കാല്‍ മണിക്കൂര്‍ മാത്രമാണ് ഷൂട്ടിംഗ് നടന്നത്. സിനിമയില്‍ എഡിറ്റ് ചെയ്ത് മാത്രമെ കാണിക്കൂവെന്നും ശ്വേത പറഞ്ഞു.

പ്രസവം കഴിഞ്ഞ് നാട്ടില്‍ വന്നപ്പോള്‍ ഒരാളും മോശമായി പ്രതികരിച്ചിട്ടില്ല. വിവാദത്തെ കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു. തന്റെ പ്രസവരംഗം അടുത്തിടെ ഞാന്‍ കണ്ടിരുന്നു. ആ കരച്ചില്‍ വീണ്ടും അഭിനയിക്കാനെങ്ങാനും പറഞ്ഞാല്‍ തീര്‍ന്നു. ആദ്യമെടുത്തതുമായി ഒരിക്കലും മാച്ച് ആവില്ല. അന്ന് ലേബര്‍ റൂമില്‍ നിന്നിറങ്ങുമ്പോള്‍ ബ്ലെസിയേട്ടന്‍ പറഞ്ഞത് എല്ലാ അമ്മമാരോടും സ്നേഹം കുടുതല്‍ തോന്നുന്നുവെന്നാണെന്നും ശ്വേതാമേനോന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.