Latest News

ഉടുപ്പുകള്‍ വാങ്ങാന്‍ കൊണ്ടുപോയി തള്ളിയിട്ടത് മരണത്തിലേക്ക്

അരീക്കോട്: യുവതിയേയും രണ്ട് മക്കളേയും ഭര്‍ത്താവ് വെള്ളക്കെട്ടില്‍ തള്ളി കൊലപ്പെടുത്തിയതിന്‍െറ നടുക്കത്തില്‍ നിന്ന് നാട് ഇപ്പോഴും മോചിതമായിട്ടില്ല.

അരീക്കോട് -എടവണ്ണപ്പാറ റോഡില്‍ ആലുക്കലിലെ വെള്ളക്കെട്ടില്‍ വീണ് ഉമ്മയും രണ്ട് മക്കളും മരിച്ച വിവരം പുലര്‍ച്ചെ രണ്ടോടെയാണ് നാടറിയുന്നത്. അപകടമരണമെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍, രാത്രി വൈകിയാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.
വാവൂര്‍ കൂടാംതൊടി സാബിറ മക്കളായ ഫാത്വിമ ഫിദ, ഫാത്വിമ ഹിദ എന്നിവരോടൊപ്പം ഞായറാഴ്ചത്തെ നോമ്പുതുറ കഴിഞ്ഞാണ് ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ പുറപ്പെട്ടത്. നാലരയും രണ്ടും വയസ്സുള്ള മക്കളെയുമായി പുത്തന്‍ ഉടുപ്പുകള്‍ വാങ്ങാന്‍ പോയി മടങ്ങിയത് വെള്ളക്കെട്ടിലെ ആഴങ്ങളിലേക്കായിരുന്നെന്ന് അവരറിഞ്ഞില്ല.

ആലുക്കലിലെ ഇടത്തോട്ടുള്ള വളവില്‍ വലതുവശത്തേക്ക് പൂങ്കുടി കടവിലേക്കുള്ള റോഡില്‍ 50 മീറ്റര്‍ അകലെയുള്ള വെള്ളക്കെട്ടിലേക്ക് സ്കൂട്ടര്‍ തള്ളിയിട്ടാണ് ഷെരീഫ് കൊലപ്പെടുത്തിയത്.
പുലര്‍ച്ചെ മുതല്‍ തിങ്കളാഴ്ച വൈകും വരെ സംഭവസ്ഥലത്തേക്ക് ജനം ഒഴുകിക്കൊണ്ടിരുന്നു. 

മൂത്ത മകള്‍ ഫാത്വിമ ഫിദയെ വാവൂര്‍ പാറപ്പുറത്തെ പറമ്പില്‍ ഗവ. എല്‍.പി സ്കൂളില്‍ എല്‍.കെ.ജിയില്‍ ചേര്‍ത്തിട്ട് ആറ് മാസം തികയുന്നതേയുള്ളൂ.മരണവിവരമറിഞ്ഞ് സ്കൂളിന് തിങ്കളാഴ്ച അവധി നല്‍കി. അധ്യാപകര്‍ ഒന്നടങ്കം വാവൂരിലെ കൂടാംതൊടി വീട്ടിലത്തെിയിരുന്നു.
എന്നാല്‍, മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് സാബിറയുടെ ഒളവട്ടൂരിലെ വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയതിനാല്‍ പലര്‍ക്കും കാണാനായില്ല.
പിച്ചവെച്ച് തുടങ്ങിയ രണ്ട് വയസ്സുകാരി ഹൈഫയുടെ ചിരിക്കുന്ന മുഖം മറക്കാനാവുന്നില്ളെന്ന് ബന്ധുക്കളും അയല്‍വാസികളും പറയുന്നു. ഒളവട്ടൂരിലെ തടത്തില്‍ മുഹമ്മദിന്‍െറയും ഫാത്വിമയുടെയും മകളാണ് മരിച്ച സാബിറ.
വാവൂരിലെ പുഴയോരത്ത് റോഡിനപ്പുറത്തുള്ള കൂടാംതൊടി തറവാട് വീട്ടില്‍ മുഹമ്മദ് ഷെരീഫും കുടുംബവും ഉമ്മ കൗസക്കുട്ടിയും ജ്യേഷ്ഠന്‍ അബ്ദുല്‍ അസീസിന്‍െറ ഭാര്യ ഫസ്നയുമൊത്താണ് കഴിഞ്ഞിരുന്നത്. ജ്യേഷ്ഠന്‍ അസീസും മറ്റൊരു സഹോദരന്‍ അബ്ദുസ്സലാമും വിദേശത്താണ്.

വാഹനാപകടമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെയും മക്കളെയും കൊല: ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.