Latest News

ബാലകൃഷ്ണന്‍ വധം: മാതാപിതാക്കള്‍ക്കുള്ള നഷ്ടപരിഹാരത്തിന് സ്‌റ്റേ

ബാലകൃഷ്ണന്‍ 
കൊച്ചി:  അ­ന്യ­മ­ത­ത്തില്‍ പെ­ട്ട പെണ്‍­കു­ട്ടി­യെ വി­വാ­ഹം ക­ഴി­ച്ച­തി­ന് പെണ്‍­കു­ട്ടി­യു­ടെ വീ­ട്ടു­കാ­രും ബ­ന്ധു­ക്ക­ളും ചേര്‍­ന്ന് കൊ­ല­പ്പെ­ടു­ത്തി­യ യു­വാ­വി­ന്റെ മാ­താ­പി­താ­ക്കള്‍­ക്ക് ഹൈക്കോടതി അനുവദിച്ച നഷ്ടപരിഹാരത്തിന് സ്‌റ്റേ.

കാ­സര്‍­കോ­ട് 2001 ല്‍ കൊ­ല്ല­പ്പെ­ട്ട കോണ്‍­ഗ്ര­സ്സ് നേ­താ­വ് ബാ­ല­കൃ­ഷ്­ണ­ന്റെ പി­താ­വ് കാഞ്ഞങ്ങാട് സ്വദേശി എം. ഗോപാലനും ഭാര്യ പങ്കജാക്ഷിക്കും സര്‍ക്കാര്‍ രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. അതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ ഉത്തരവ്.

കേസില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നിരിക്കേ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത് നിയമാനുസൃതമല്ലെന്നാണ് സര്‍ക്കാറിന്റെ വാദം. 2001ലാണ് ഗോപാലന്റെ മകന്‍ ബാലകൃഷ്ണന്‍ കൊല്ലപ്പെടുന്നത്. മുസ്‌ലിം യുവതിയെ വിവാഹം കഴിച്ച യുവാവിനെ ഒരുകൂട്ടം ആളുകള്‍ വെട്ടിക്കൊല്ലുകയായിരുന്നു.

2001 സ­പ്­തം­മ്പര്‍ 18 നാ­ണ് കാ­സര്‍­കോ­ട് പ­ഴ­യ ബ­സ് സ്റ്റാന്‍­ഡില്‍ ഡി­ടി­എ­സ് കൊ­റി­യര്‍ സ്ഥാ­പ­നം ന­ട­ത്തു­ക­യാ­യി­രു­ന്ന വി­ദ്യാ­ന­ഗര്‍ പ­ടു­വ­ടു­ക്ക­ത്തെ റി­ട്ട.­ത­ഹ­സീല്‍­ദാര്‍ ഗോ­പാ­ല­ന്റെ മ­കന്‍ ബാ­ല­കൃ­ഷ്­ണ(32)നെ­യാ­ണ് പു­ലി­ക്കു­ന്ന് ചെ­മ്മ­നാ­ട് ക­ട­വ­ത്ത് വെ­ച്ച് വെ­ട്ടി­ക്കൊ­ല­പ്പെ­ടു­ത്തി­യ­ത്.­

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐ.ക്ക് വിടണമെന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. യുവതിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് വിവാഹത്തോട് കടുത്ത എതിര്‍പ്പുണ്ടായിരുന്നെന്നും ഒരു വിഭാഗം മത തീവ്രവാദികളാണ് കൊലയ്ക്കു പിന്നിലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ പരാതി.

ബാ­ല­കൃ­ഷ്­ണന്‍ വ­ധം: സര്‍­ക്കാര്‍ 2.­50 ല­ക്ഷം ന­ഷ്ട­പ­രി­ഹാ­രം നല്‍­കാന്‍ ഹൈ­ക്കോ­ട­തി ഉ­ത്ത­ര­വ്



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.