Latest News

നെയ്മറിന്റെ ഇരട്ട ഗോള്‍ മികവില്‍ ബ്രസീലിന് വിജയത്തുടക്കം

സാവോപോളോ: സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ബ്രസീല്‍ ഭാഗ്യത്തിന്‌രക്ഷപ്പെട്ടു.വെളളിയാഴ്ച പുലര്‍ച്ചെയവസാനിച്ച മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെയയിരുന്നു ബ്രസീലിന്റെ ജയം. 11ാം മിനിട്ടില്‍ മാഴ്‌സെലോയുടെ സെല്‍ഫ് ഗോളിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയെങ്കിലും 29, 71 മിനിട്ടുകളില്‍ നെയ്മര്‍ നേടിയ ഗോളുകളാണ് ബ്രസീലിന് വിജയം നല്‍കിയത്.തന്റെ ആദ്യ ലോകകപ്പിലെ നെയ്മറിന്റെ രണ്ടാം ഗോള്‍ ഒരു പെനാല്‍റ്റി കിക്കില്‍ നിന്നായിരുന്നു. ഇന്‍ജുറി ടൈമില്‍ ഓസ്‌കറാണ് മൂന്നാം ഗോള്‍ നേടിയത്.

ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന മത്സരത്തിന്റെ കിക്കോഫ്  മുതല്‍ ആതിഥേയരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ക്രൊയേഷ്യയുടെ മുന്നേറ്റം. മത്സരത്തി ആദ്യമായി പന്തുമായി എതിര്‍ ബോക്‌സ് സന്ദര്‍ശിച്ചത് ബ്രസീലിന്റെ ഡാനി ആല്‍വ്‌സായിരുന്നു. എന്നാല്‍ റൈറ്റ് ഫ്ളാഗില്‍ നിന്നുള്ള ആല്‍വ്‌സിന്റെ ക്രോസ്‌ ലോപ്‌നന്‍ ഹെഡിംഗിലൂടെ ക്ളിയര്‍ ചെയ്‌തു.  എട്ടാം മിനിട്ടില്‍ ബ്രസീലിന്റെ ഗോള്‍മുഖം ആദ്യമായി വിറച്ചു. ഗോളി ജൂലിയോ സെസാറിന്റെ അത്യുഗ്രന്‍ ഡൈവാണ് ഗോള്‍ വഴങ്ങാതെ കാത്തത്.
എന്നാല്‍ 11-ാം മിനിട്ടില്‍ 20-ാം ലോകകപ്പിലെ ആദ്യഗോള്‍ പിറന്നു. സെല്‍ഫ് ഗോളുകൊണ്ട് തുടക്കമിട്ട ലോകകപ്പെന്ന കൗതുകം ചാര്‍ത്തിക്കൊടുത്തത് ബ്രസീലിന്റെ ഡിഫന്‍ഡര്‍ മാഴ്‌സെലോയുടെ പിഴവായിരുന്നു. ഒലിച്ചിന്റെ ഒരു ഹെഡറിലൂടെയാണ് ഗോളിലേക്കുള്ള വഴിതുറന്നത്. ഒലിച്ചില്‍ നിന്നെത്തിയ പന്ത് തടുക്കുന്നതില്‍ ഡേവിഡ് ലൂയിസിന് പിഴച്ചു.ലൂയിസിനെയും കടന്ന് ഗോളിലേക്ക് പാഞ്ഞ പന്തില്‍ നിക്കിത ജെലാസിച്ചിന്റെ കാല്‍ സ്പര്‍ശത്തില്‍ അടുത്തുനിന്ന മാഴ്‌സെലോയുടെ കാലിലേക്ക്. നിസഹായനായിരുന്ന മാഴ്‌സലോയുടെ കാലില്‍ത്തട്ടി പന്ത് ഗോളി ജൂലിയോ സെസാറിനെയും കടന്ന് വലയിലേക്ക് കയറുമ്പോല്‍ ബ്രസീല്‍ മുഴുവന്‍ ഒരു നിമിഷം ഷോക്കേറ്റതുപോലെ ഞെട്ടിത്തരിച്ചിരുന്നുപോയി. സ്കോര്‍ 0-1. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി സെല്‍ഫ് ഗോളടിക്കുന്ന ബ്രസീലിയന്‍ താരമെന്ന നാണക്കേടും ഇതോടെ മാഴ്സലോയ്‌ക്ക് ചാര്‍ത്തിക്കിട്ടി.
അപ്രതീക്ഷിതമായിക്കിട്ടിയ ആദ്യഗോളിന്റെ ആവേശവുമായാണ് ക്രൊയേഷ്യ പിന്നെക്കളിച്ചത്. മിനിട്ടുകള്‍ക്കകം അവര്‍ വീണ്ടും ബ്രസീലിയല്‍ പ്രതിരോധത്തെപ്പിളര്‍ന്നു കയറിയെങ്കിലും അപകടമുണ്ടായില്ല. 15-ാം മിനിട്ടില്‍ ബ്രസീലിന് നല്ലൊരവസരം ലഭിച്ചു. എന്നാല്‍ ഓസ്‌കാര്‍ നല്‍കിയ ഡയഗണല്‍ ക്രോസ് ഉയര്‍ന്നു ചാടിയെങ്കിലും കണക്‌ട് ചെയ്യാന്‍ നെയ്‌മര്‍ക്ക് കഴിഞ്ഞില്ല. 19-ാം മിനിട്ടില്‍ ആല്‍വ്സിന്റെ ഒരുശ്രമവും നിഷ്‌ഫലമായി. 21-ാം മിനിട്ടില്‍ പൗളീഞ്ഞോയുടെ മുന്നേറ്റവും ക്രൊയേഷ്യന്‍ ഗോളി പ്ലെറ്റിക്കോസയുടെ കരുത്തിനു മുന്നില്‍ നിഷ്പ്രഭമായപ്പോള്‍. കൊരിന്ത്യന്‍സ് അരീനയിലെ ബ്രസീലിയന്‍ കാണികള്‍ നിരാശയില്‍ മുങ്ങി. 23-ാം മിനിട്ടില്‍ നെയ്‌മറുടെ കാലില്‍ പന്തുകിട്ടിയപ്പോഴാണ് ഗാലറി പിന്നെ ഉണര്‍ന്നത്. ഗോളെന്നുറപ്പിച്ച നെയ്‌മറിന്റെ ഇൗ ഷോട്ടും പ്ളെറ്റിക്കോസ സേവ് ചെയ്യുകയായിരുന്നു.
27-ാം മിനിട്ടില്‍ ഇൗ ലോകകപ്പിലെ ആദ്യ മഞ്ഞക്കാര്‍ഡ് നെയ്‌മര്‍ ഏറ്റുവാങ്ങി. ലൂക്കാമൊഡ്രിച്ചിനെ ഒരു ഹൈബാള്‍ പിടിച്ചെടുക്കുന്നതിനിടയില്‍ ഫൗള്‍ ചെയ്‌തതിനാണ് നെയ്‌മര്‍ക്ക് കാര്‍ഡ് കിട്ടിയത്.

ഇൗ ക്ഷീണത്തില്‍ നിന്ന് സടകുടഞ്ഞെഴുന്നേറ്റ നെയ്‌മര്‍ 29-ാം മിനിട്ടില്‍ എതിര്‍ വലകുലുക്കി ടീമിന്റെയും ആരാധകരുടെയും ആത്മവിശ്വാസം വീണ്ടെടുക്കുകതന്നെ ചെയ്‌തു. കാണികള്‍ കാത്തിരുന്ന മുഹൂര്‍ത്തം തന്നെയായിരുന്നു അത്. മിഡ് ഫീല്‍ഡില്‍നിന്ന് കിട്ടിയ പന്തുമായി കുതിച്ചുകയറിയ ഒാസ്‌കറായിരുന്നു ഇൗ ഗോളിന്റെ സൂത്രധാരന്‍. ഒാസ്കറില്‍ നിന്ന് ലഭിച്ച ക്രോസ് പോസ്റ്റിന് 20 വാര അകലെനിന്ന് ഒരു ഇടംകാലന്‍ ഗ്രൗണ്ട് ഷോട്ടിലൂടെയാണ് നെയ്‌മര്‍ ക്രൊയേഷ്യന്‍ വലയ്‌ക്കകത്തേക്ക് തട്ടിയിട്ടത്. സ്കോര്‍ 1-1. ആദ്യലോകകപ്പ് കളിക്കാനിറങ്ങിയ നെയ്‌മറുടെ ആദ്യ ഗോളായിരുന്നു ഇത്. ഇതോടെ കളിയിലേക്ക് തിരിച്ചുവന്ന ബ്രസീല്‍ പിന്നീട് ആദ്യപകുതി അവസാനിക്കുന്നതുവരെ നിയന്ത്രണംവിട്ടുകൊടുത്തില്ല.


ജയിക്കാനുറച്ച് രണ്ടാം പകുതിയിലിറങ്ങിയ ബ്രസീലിന് 71-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ നെയ്‌മര്‍ വലകുലുക്കിയത് ജീവശ്വാസമാണ് പകര്‍ന്നത്. ഫ്രെഡിനെ ലോവ്റെന്‍ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്‌തതിന് ലഭിച്ച പെനാല്‍റ്റിയാണ് നെയ്‌മര്‍ തന്റെ രണ്ടാം ഗോളാക്കി മാറ്റിയത്. 





Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.