Latest News

തെങ്ങിന്‍ തോട്ടത്തില്‍ നിന്നും രജനിയുടെ മൃതദേഹം പുറത്തെടുത്തു

നീലേശ്വരം: കൊന്ന് കുഴിച്ചുമൂടിയ ഹോം നഴ്‌സിംഗ് സ്ഥാപന ഉടമയായ യുവതിയുടെ മൃതദേഹം പുറത്തെടുത്തു. തൃക്കരിപ്പൂര്‍ ഒളവറ മാവിലങ്ങാട് കോളനിയിലെ പി രജനി (35) യുടെ മൃതദേഹമാണ് പടന്നക്കാട് തോട്ടം ജംക്ഷനടുത്തെ കണിച്ചിറ കോഴിമുക്കിലെ ആളൊഴിഞ്ഞ തെങ്ങിന്‍ തോട്ടത്തില്‍ നിന്നും നീലേശ്വരം സി ഐ യു പ്രേമന്‍, ചന്തേര എസ് ഐ പി ആര്‍ മനോജ്, നീലേശ്വരം എസ് ഐ മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദ്രന്‍, മനോജ്, അബൂബക്കര്‍, കുമാരന്‍, വിജയന്‍, ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രജനിയുടെ മൃതദേഹം പുറത്തെടുത്തത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞനിലയിലായിരുന്ന മൃതദേഹം അഴുകി ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ സംഭവ സ്ഥലത്തെത്തിയ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോലീസ് സര്‍ജന്‍ എസ് ഗോപാലകൃഷ്ണപിള്ളയുടെ സാന്നദ്ധ്യത്തിലാണ് യുവതിയുടെ ജഡം തെങ്ങിന്‍തോപ്പില്‍ നിന്നും പുറത്തെടുത്തത്. ഇന്‍ക്വസ്റ്റിന് ശേഷം ജഡം എസ് ഗോപാലകൃഷ്ണപ്പിള്ള സ്ഥലത്ത് വെച്ചുതന്നെ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി.
 
സംഭവത്തില്‍ കണിച്ചിറ സ്വദേശിയും സഹപ്രവര്‍ത്തനുമായ ശതീശന്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം സിഐയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം കോഴിമുക്കും പരിസരവും നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച വൈകിട്ട് ഏഴോടെ പൊലീസ് സംഘം എത്തി മണ്ണു നീക്കം ചെയ്തു തിരിച്ചില്‍ തുടങ്ങിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. വസ്ത്രത്തിന്റെ ഭാഗങ്ങള്‍ കിട്ടുകയും രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുകയും ചെയ്തു.

ഇതിനിടെ കനത്ത മഴയെത്തിയതോടെ തിരച്ചില്‍ നിര്‍ത്തിവച്ചു. തിങ്കളാഴ്ച രാവിലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെടുത്തത്. കസ്റ്റഡിയിലുള്ള പ്രതിയെ സ്ഥലത്തെത്തിച്ചിരുന്നു.

ചെറുവത്തൂര്‍ മദര്‍ തെരേസ ഹോം നഴ്‌സിംഗ് സ്ഥാപനം നടത്തിവരികയായിരുന്ന രജനിയെ കഴിഞ്ഞ തിരുവോണത്തലേന്നാണ് കാണാതായത്. പിതാവ് കണ്ണന്റെ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കെയാണ് കൊല്ലപ്പെട്ടതായി വിവരം ലഭിക്കുന്നത്.
.
തിരുവോണത്തലേന്ന് ചെറുവത്തൂരിലുള്ള ഹോംനേഴ്‌സിങ് സ്ഥാപനത്തിലേക്കെന്നു പറഞ്ഞാണ് രജനി വീട്ടില്‍ നിന്നിറങ്ങിയത്. ഇതിനിടയില്‍ 10ാം തീയ്യതി സ്ഥാപനത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന സതീശന്‍ എന്ന യുവാവ് രജനിയുടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നു.


സ്ഥാപനത്തിലുള്ളവരെ അവരവരുടെ വീട്ടില്‍ കൊണ്ടുവിടാനായി രജനി പോയിട്ടുണ്ടെന്നും 15ന് തിരിച്ചുവരുമെന്നും ഇയാള്‍ വീട്ടുകാരോട് പറഞ്ഞു. 15ന് വീണ്ടും വിളിച്ച് മൂന്നുദിവസത്തിനുള്ളില്‍ എത്തുമെന്നറിയിച്ചു. എന്നിട്ടും തിരിച്ചെത്താത്തിനെ തുടര്‍ന്ന് 18ന് ബന്ധുക്കള്‍ ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സതീശനെ രണ്ടുതവണ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

ഇതിനിടയില്‍ സതീശന്‍ ഒളിവില്‍പോയി. തുടര്‍ന്നാണ് സതീശന്റെ ഓംമ്‌നി വാന്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സതീശന്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചതായി വിവരം ലഭിച്ച പോലീസ് ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.

സംഭവമറിഞ്ഞ് മൃതദേഹം കുഴിച്ചിട്ട കോഴിമുക്കില്‍ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം പോലസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.




Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.