Latest News

വേശ്യാലയത്തില്‍ മകളെ കണ്ട പിതാവ് ആത്മഹത്യ ചെയ്തു. സംഭവത്തിന്റെ ചുരുളഴിയുന്നത് ഒരു വര്‍ഷത്തിന് ശേഷം

കണ്ണൂര്‍: ബംഗ്ലൂരുവില്‍ മകളെ കാണാന്‍ പോയ പിതാവ് ആത്മഹത്യ ചെയ്തു. മെട്രോ നഗരത്തില്‍ നിന്ന് സുഹൃത്തിനൊപ്പം വേശ്യാലയത്തിലെത്തിയ പിതാവിന് ലഭിച്ചത് മണിക്കൂറുകള്‍ക്ക് മുമ്പ് കണ്ട സ്വന്തം മകളെ. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ നടന്ന സംഭവത്തിന്റെ ചുരുളഴിയുന്നത് ഒരു വര്‍ഷത്തിന് ശേഷവും. പിതാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് ഒരു തുമ്പും കിട്ടാതെയാണ് ഒരു വര്‍ഷം മുമ്പ് കേസ് അവസാനിപ്പിച്ചത്. എന്നാല്‍ മരണ കാരണം വ്യക്തമായത് ദിവസങ്ങള്‍ക്ക് മുമ്പാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് ബംഗ്ലൂരുവില്‍ നഴ്‌സിംങ്ങ് പഠിക്കുന്ന മകളെ കാണാന്‍ പിതാവ് പോയത്. മകളെ കണ്ട പിതാവ് അവളേയും കൂട്ടി ഉച്ച ഭക്ഷണം കഴിച്ച് ഡ്രസ്സും വാങ്ങിക്കൊടുത്ത്, ഹോസ്റ്റലില്‍ കൊണ്ടുവിട്ടു. പിന്നീട് സുഹൃത്തിന്റെ വീട്ടിലേക്ക്.

സുഹൃത്തിന്റെ ഭാര്യയും മക്കളും നാട്ടില്‍ പോയതിനാല്‍ ഇരുവരും മദ്യപിക്കാന്‍ തീരുമാനിച്ചു. മദ്യപാനം കഴിഞ്ഞപ്പോള്‍ സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരം ഇരുവരും ബംഗ്ലൂരുവിലെ വേശ്യാലയത്തിലെത്തി. സുഹൃത്ത് ഒരു റൂമിലേക്ക് പോയി. മറ്റൊരു മുറിയിലേക്ക് പിതാവും. റൂമിലെ കട്ടില്‍ അങ്ങോട്ട് തിരിഞ്ഞിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടതും പിതാവ് ഞെട്ടി. രാവിലെ മകള്‍ക്ക് വാങ്ങിക്കൊടുത്ത ചുരിദാറായിരുന്നു അവള്‍ ധരിച്ചിരുന്നത്. പക്ഷെ മകള്‍ പിതാവിനെ കണ്ടതേയില്ല. ഉടനെ മുറിക്ക് പുറത്തേക്ക് പോയ പിതാവ് സുഹൃത്ത് വരുമ്പോഴേക്കും നന്നേ മദ്യപിച്ചിരുന്നു.. തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലെത്തിയ പിതാവ് രാത്രിയില്‍ വീണ്ടും മദ്യപിച്ചു. രാവിലെ താമസിച്ച് എഴുന്നേറ്റ സുഹൃത്ത് കണ്ടത് അടുത്ത റൂമില്‍ തൂങ്ങിമരിച്ച നിലയിലുള്ള സുഹൃത്തിനെയാണ്.

പൊതുവേ സന്തോഷവാനായിരുന്ന പിതാവ് ആത്മഹത്യ ചെയ്യില്ലെന്ന വീട്ടുകാരുടേയും ബന്ധുക്കളുടേയും സംശയപ്രകാരം പോലീസ് കേസ് എടുത്ത് അന്വേഷിച്ചു. പക്ഷെ തുമ്പൊന്നും ലഭിക്കാത്തതിനാല്‍ അന്വേഷണം അവസാനിപ്പിച്ചു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കേസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. അതും ഒരു ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍. ബംഗ്ലൂരുവിലെ സുഹൃത്തിന്റെ വീട് മറ്റൊരാള്‍ക്ക് വില്‍ക്കുന്നതിന് മുന്നോടിയായി വീട് ശുചീകരിക്കുന്നതിനിടയിലാണ് ,ആത്മഹത്യ ചെയ്ത റൂമിലെ ബെര്‍ത്തില്‍ നിന്നും കൃത്യമായി വായിച്ചെടുക്കാന്‍ പറ്റാത്ത ഒരു ആത്മഹത്യ കുറിപ്പ് ലഭിച്ചത്.

മകളെ ഉടനെ വിവാഹം കഴിപ്പിക്കണം... അവള്‍ക്ക് വിവാഹം കഴിക്കാനുള്ള പ്രായമായെന്ന് ഇന്നാണെനിക്ക് മനസ്സിലായത്്... ഇതായിരുന്നു കുറിപ്പ്...

സുഹൃത്ത് ഉടനെ കേസന്വേഷിച്ച അടുത്ത ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. ഇതോടെയാണ് കേസന്വേഷണം അനൗദ്യോഗികമായി പുനരാരംഭിച്ചത്. കത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തില്‍ നിന്ന് അന്നു നടന്ന സംഭവങ്ങള്‍ വീണ്ടും ചോദിച്ചറിഞ്ഞു. വേശ്യാലയത്തില്‍ പോയതടക്കമുള്ള വിവരങ്ങള്‍ സുഹൃത്ത് തുറന്നു പറഞ്ഞു. അവിടെ പോയതിന് ശേഷമാണ് അദ്ദേഹം നന്നായി മദ്യപെച്ചതെന്നും, പിന്നീട് അധികം ഒന്നും മിണ്ടിയിരുന്നില്ലെന്നും..

മലയോര മേഖലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കുന്ന മകളെ പോലീസ് പിന്നീട് ചോദ്യം ചെയ്തു. ഒപ്പം പെണ്‍കുട്ടിയുടെ സുഹൃത്തുക്കളേയും. സുഹൃത്തുക്കളില്‍ നിന്നാണ് പോലീസ് വിവരം അറിയുന്നത്. നഴ്‌സിങ്ങ് പഠിക്കാന്‍ പോയ മലയാളികളായ പല പെണ്‍കുട്ടികളും വന്‍ സെക്‌സ് റാക്കറ്റുകളുടെ വലയിലായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം. പിതാവ് വന്ന ദിവസം വൈകുന്നേരവും ഒരു ആണ്‍ സുഹൃത്തിനൊപ്പം മകള്‍ പോയിരുന്നതായും, തിരിച്ചു വന്നപ്പോള്‍ ഒരു പണിയുമെടുക്കാതെ ഇന്ന് നല്ല പണം കിട്ടിയെന്ന് അവള്‍ പറഞ്ഞതായും പോലീസിന് സുഹൃത്തുക്കള്‍ മൊഴി നല്‍കി. ഇതോടെയാണ് പെണ്‍കുട്ടിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തത്.

താന്‍ റൂമിലിരിക്കുമ്പോള്‍ ഒരു കസ്റ്റമര്‍ വന്നെന്നും, പക്ഷെ വാതിലിനടുത്ത് വന്ന നോക്കിയിട്ട്, പറഞ്ഞ പണം വാതിലിന് ഉള്ളിലേക്ക് ഇട്ട്, വാതില്‍ ശബ്ദമുണ്ടാക്കിയടച്ചിട്ട് പോയെന്നും മകള്‍ ഉദ്യോഗസ്ഥന് രഹസ്യമൊഴി നല്‍കി. പക്ഷെ വന്നയാള്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നും മൊഴി നല്‍കിയത്.

ഇതോടെയാണ് പിതാവിന്റെ മരണ കാരണം പോലീസ് സ്ഥിരീകരിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ ഭാവിയെ കരുതി, ബന്ധുക്കളുടെ സമ്മര്‍ദ്ധത്തിന് വഴങ്ങി പോലീസ് വിവരങ്ങള്‍ വെളിപ്പെടുത്താതെ കേസന്വേഷണം അവസാനിപ്പിച്ചു.
(കടപ്പാട്: ലൈവ് കേരള ന്യൂസ്)
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.