Latest News

സി.പി.എം സമ്മേളനം കഴിഞ്ഞ് മടങ്ങിയ വാഹനങ്ങള്‍ക്ക് നേരെ വ്യാപക അക്രമം

കാഞ്ഞങ്ങാട്: സിപിഎം ജില്ലാസമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വ്യാപക കല്ലേറ്. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടി.

ചിത്താരി ലോക്കലിലെ സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിന് നേരെയുണ്ടായ കല്ലേറില്‍ രാവണീശ്വരം മാക്കിയിലെ കെ.വി നാരായണന്‍ (47), അരവിന്ദന്‍ (40) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും പരിക്കുകളോടെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലാമിയിലെ പ്രവര്‍ത്തകര്‍ സഞ്ചരിച്ച റിക്ഷ പൊള്ളക്കടയില്‍ ഒരു സംഘം എറിഞ്ഞ് തകര്‍ത്തു. ഇതിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.

പൊയിനാച്ചിയില്‍ പാര്‍ക്ക് ചെയ്ത കാറടക്കമുള്ള നിരവധി വാഹനങ്ങള്‍ തകര്‍ത്തു. ചട്ടഞ്ചാലിലെ പൊതുയോഗം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ വാഹനമെടുക്കാന്‍ എത്തിയപ്പോഴാണ് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കണ്ടത്. ബൈക്കിലെത്തിയ ആള്‍ക്കാര്‍ വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ക്കുന്നത് കണ്ടതായി സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.

കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോയ വാഹനങ്ങള്‍ക്ക് ബട്ടത്തൂര്‍, പെരിയ ഭാഗത്തും കല്ലേറുണ്ടായി. സമ്മേളന വിജയത്തില്‍ അസ്വസ്ഥത പൂണ്ട കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെ നടന്ന ആക്രമണം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും സംഭവത്തില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.