Latest News

നൈജീരിയയില്‍ ബോക്കോഹറാം ഭീകരര്‍ 2000 പേരെ വധിച്ചു

യോല: നൈജീരിയയിലെ ബാഗ നഗരത്തില്‍ ബോക്കോഹറാം ഭീകരര്‍ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 2000 പേരെങ്കിലും കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ബോക്കോഹറാമിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ ആക്രമണമാണിതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളും വൃദ്ധരുമാണ്. റോക്കറ്റ് പ്രൊപ്പല്ലറുകളും ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ശവശരീരങ്ങള്‍ ശനിയാഴ്ച വൈകിയും പൊന്തക്കാടുകളില്‍ കിടക്കുകയാണ്. ജനവരി മൂന്നിന് ഇവിടെയുള്ള സൈനികക്യാമ്പ് പിടിച്ചെടുത്ത ഭീകരര്‍ ബുധനാഴ്ചയും വെള്ളിയാഴ്ചയും തുടരാക്രമണങ്ങള്‍ നടത്തുകയായിരുന്നു. തിരിച്ചടിച്ച സൈന്യം ഭീകരരുടെ കേന്ദ്രങ്ങളില്‍ വ്യോമാക്രമണവും നടത്തി.

ആക്രമണത്തെ അമേരിക്കയുടെ വക്താവ് ജെന്‍ സാക്കി വാഷിങ്ടണില്‍ അപലപിച്ചു. ഇതിനുമുന്‍പ് ബോക്കോഹറാം ആക്രമണത്തില്‍ ഏറ്റവുംകൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് 2014 മാര്‍ച്ച് 14-നായിരുന്നു. മൈദുഗുരി സൈനികബാരക്കില്‍ നടന്ന ആക്രമണത്തില്‍ അന്ന് 600-ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. നൈജീരിയയില്‍ 2014-ല്‍ മാത്രം പതിനായിരത്തിലേറെപ്പേര്‍ ബോക്കോഹറാം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.
Keywords: World News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.