Latest News

എയര്‍ ഇന്ത്യ വാഗ്ദാനം പാലിച്ചില്ല; കൃഷ്ണന് ബാക്കിയായത് ജീവിതം മാത്രം

ഉദുമ: [www.malabarflash.com] മംഗലാപുരം വിമാന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട മാങ്ങാട് കൂളിക്കുന്ന് കൃഷ്ണകൃപയിലെ കൃഷ്ണന് എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്ത ജോലി രേഖകളില്‍ മാത്രം. ഇപ്പോള്‍ ഖത്തറിലെ ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കൃഷ്ണന് ഇതില്‍ ആരോടും പരിഭവമില്ല. പകരം ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസം മാത്രം.

166 യാത്രക്കാരെയും വഹിച്ച് ദുബയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡിങ്ങിനിടെയാണ് മംഗലാപുരം വിമാനത്താവളത്തില്‍ കത്തിയമര്‍ന്നത്. ദുരന്തത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട രണ്ട് മലയാളികളിലൊരാളാണ് കൃഷ്ണന്‍. 

മംഗലാപുരമെത്തിയെന്ന അറിയിപ്പ് കിട്ടിയപ്പോള്‍ പുറത്തിറങ്ങാനായി തയാറായിരിക്കുമ്പോഴാണ് പൊടുന്നനെ ഉഗ്ര ശബ്ദത്തോടെ വിമാനം ആടിയുലഞ്ഞത്. പിന്നെയൊന്നും കൃഷ്ണന് ഓര്‍മയുണ്ടായിരുന്നില്ല. കണ്ണ് തുറന്നപ്പോള്‍ കണ്‍വെട്ടത്തില്‍ കണ്ട വിടവിലൂടെ ഒരു വിധം വലിഞ്ഞ് പുറത്തിറങ്ങി. അപ്പോഴാണ് വിമാനം രണ്ടായി പിളര്‍ന്നതായി അറിയുന്നത്. റണ്‍വേക്കരികിലേക്ക് ഓടിയടുത്തപ്പോള്‍ വിമാനത്തെ തീനാളങ്ങള്‍ വിഴുങ്ങുന്ന കാഴ്ചയാണ് കാണാനായത്.

ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും പാസ്‌പോര്‍ട്ടും യാത്രാരേഖകളും നഷ്ടപ്പെട്ടതിനാല്‍ ഉണ്ടായിരുന്ന ജോലി പോയി. പരുക്കുകള്‍ ഭേദപ്പെടാനും പുതിയ പാസ്‌പോര്‍ട്ട് അനുവദിച്ച് കിട്ടാനും ഏറെ വൈകി. ഓഫിസുകളും കോടതികളും കയറി വലഞ്ഞ കൃഷ്ണന് നഷ്ടപരിഹാരമായി ലഭിച്ചത് അഞ്ച് ലക്ഷം രൂപ മാത്രം. അതില്‍ നല്ലൊരു ഭാഗം വക്കീലിനും മറ്റും കമ്മീഷനായി നല്‍കേണ്ടിവന്നു. വീട് പണി നിലച്ചുപോകുമെന്നതിനാല്‍ കിട്ടിയത് വാങ്ങി. 

മക്കളെ പഠിപ്പിക്കാന്‍ സമ്പാദ്യമായി ഒന്നുമുണ്ടായിരുന്നില്ല. ജീവിതം കൂട്ടിമുട്ടിക്കാന്‍ കൃഷ്ണന്‍ ബസ് കണ്ടക്ടറായി. കടം കയറി വലഞ്ഞപ്പോള്‍ ബന്ധുക്കളുടെ സഹായത്താല്‍ കഴിഞ്ഞ വര്‍ഷം ഖത്തറിലേക്ക് പോയി. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറിയെങ്കിലും എയര്‍ ഇന്ത്യ വാക്കുപാലിക്കുമെന്ന്ക്ഷ കൃഷ്ണന് ഇനിയും പ്രതീയില്ല.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.