Latest News

അവസാനം മകന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി യാത്രയാക്കിയത് മരണത്തിലേക്ക്‌

അമ്പലത്തറ: [www.malabarflash.com] കണ്ണോത്തെ അബ്ബാസ് തളര്‍ന്ന് കിടക്കുകയാണ് വീട്ടില്‍. അബ്ബാസിനെയോ ഭാര്യ ആയിഷയെയോ സമാധാനിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കളും അയല്‍വാസികളും വീര്‍പ്പു മുട്ടുന്നു. ഫഹദിന്റെ സഹോദരി ഷൈല ഭീതിയുടെ കരിനിഴലിലായിരുന്നു. ഇളയ സഹോദരന്‍ എട്ടു വയസ്സുകാരന്‍ അയല്‍വാസിയുടെ വെട്ടേറ്റ് പിടഞ്ഞു വീഴുന്നത് നേരില്‍ കണ്ടതാണ് ഷൈല. മറ്റു സഹോദരങ്ങള്‍ക്കും ഫഹദിന്റെ ദാരുണ അന്ത്യം ഉള്‍ക്കൊള്ളാനായില്ല.


പതിവു പോലെ രാവിലെ സഹോദരി ഷൈലയോടും മറ്റ് കൂട്ടുകാരോടുമൊപ്പം കളി പറഞ്ഞു ചിരിച്ചും കല്ല്യോട്ടെ സ്‌കൂളിലേക്ക് നടന്നു നീങ്ങുകയായിരുന്നു ഫഹദ്. എന്‍ഡോസള്‍ഫാന്‍ ബാധിച്ച് കാലിന് ബലക്ഷയമുള്ള ഫഹദ് മെല്ലെയാണ് നടന്നു നീങ്ങിയത്. കുറച്ചു മുന്നിലായിരുന്നു ഷൈലയും മറ്റ് കൂട്ടുകാരും. ഇതിനിടയിലാണ് റോഡരികില്‍ കാട് വെട്ടിത്തളിക്കുകയായിരുന്ന വിജയന്‍ ഫഹദിന്റെ മേല്‍ ചാടി വീഴുകയും തലക്ക് ആഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

വ്യാാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഫഹദ് ബാപ്പ അബ്ബാസിനോട് അല്‍പ്പം വാശി കാട്ടിയിരുന്നു. 
കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് സ്‌കൂളില്‍ 

പോകാനുള്ള ഒരുക്കത്തിനിടെ പിതാവ് അബ്ബാസ് 
മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ 
ഫഹദിന്റെ ഫോട്ടോ.
സ്‌കൂളിലേക്ക് കൊടുക്കാന്‍ തന്റെ ഫോട്ടോ വേണമെന്ന് ഫഹദ് വാശി പിടിച്ചു. വൈകിട്ട് സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം സ്റ്റുഡിയോയിലേക്ക് പോയി നല്ല ഫോട്ടോ എടുക്കാമെന്ന് ബാപ്പ പറഞ്ഞെങ്കിലും ഫഹദ് വാശിപിടിച്ചു. 

മൊബൈല്‍ ഫോണില്‍ പ്രിയ മകന്റെ മുഖം അവസാനമായി ഒപ്പിയെടുത്ത അബ്ബാസ് മൊബൈലിലെ ഫോട്ടോ നന്നായില്ലെങ്കില്‍ വൈകുന്നേരം സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുക്കാമെന്ന് ബാപ്പ ഉറപ്പിച്ച് പറഞ്ഞതോടെയാണ് ഫഹദിന്റെ മുഖം തെളിഞ്ഞത്. പുഞ്ചിരിയോടെ സഹോദരിയോടൊപ്പം പിന്നീട് സ്‌കൂളിലേക്ക് യാത്ര. മരണം ക്രൂരതയുടെ മുഖം മൂടി ധരിച്ച് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നത് ഫഹദിനറിയില്ലായിരുന്നു.
സഹവിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്ക് പ്രിയങ്കരനായ ഫഹദിന്റെ മരണം ആര്‍ക്കും ഉള്‍ക്കൊളളാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന കല്ല്യോട്ട് ഗവ. ഹൈസ്‌കൂളിലെ മൂന്നാംക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ഫഹദിനെ കല്ല്യോട്ടിനടുത്ത് ശാന്തന്‍മുള്ളില്‍ വെച്ച് മാനസിക രോഗി എന്ന് പറയപ്പെടുന്ന കണ്ണോത്തെ വിജയന്‍ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രി 7 മണിയോടെ അമ്പലത്തറയിലെത്തിക്കുന്ന മൃതദേഹം പറപ്പളളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഫഹദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പുല്ലൂര്‍, പെരിയ പഞ്ചായത്തില്‍ സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമാണ് കടകളെല്ലാം അടഞ്ഞു കിടക്കുന്നു.

Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.