Latest News

സുന്നി നേതാവിന്റെ കഴുത്തിന് തൂക്ക് കയറിട്ട ചിത്രം വാട്ട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചതായി പരാതി

കാഞ്ഞങ്ങാട്: [www.malabarflash.com] എ.പി വിഭാഗം സുന്നി നേതാവിന്റെ കഴുത്തിന് തൂക്ക് കയറിട്ട ചിത്രം വാട്ട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചത് വിവാദമാവുന്നു.കോട്ടച്ചേരി മദനി ട്രാവല്‍സ് ഉടമയും കാന്തപുരം വിഭാഗം നേതാവുമായ ഹമീദ് മദനിയുടെ ചിത്രത്തിലാണ് തൂക്ക് കയര്‍ വരച്ച് എതിര്‍ വിഭാഗം സുന്നീ പ്രവര്‍ത്തകര്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചത്.

ഏതാനും ദിവസം മുമ്പ് ഹമീദ് ബല്ലാ കടപ്പുറത്തെ ഒരു വിവാഹ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. തൊട്ടടുത്ത സീറ്റില്‍ ലീഗ് അനുഭാവികളും ഉണ്ടായിരുന്നു. ലീഗുകാരുടെ സമീപത്ത് മദനി ഹമീദ് സ്ഥാനം പിടിച്ചത് ചിലരെ കുപിതരാക്കി. ഇതേ തുടര്‍ന്നാണ് പ്രസ്തുത ചിത്രത്തില്‍ ഹമീദിന്റെ കഴുത്തിന് തൂക്ക് കയര്‍ വരച്ച് ചിത്രം പ്രചരിപ്പിച്ചത്.
മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന്റെയും എസ് കെ എസ് എസ് എഫുകാരുടെയും വെല്ലുവിളികള്‍ സ്വീകരിച്ചുകൊണ്ട് 2013 ല്‍ ബല്ലാകടപ്പുറത്ത് കാന്തപുരം വിഭാഗത്തിന്റെ യോഗം സംഘടിപ്പിക്കാന്‍ ഹമീദ് നേതൃത്വം നല്‍കിയിരുന്നു. അന്നുമുതല്‍ ഹമീദിനെ സ്ഥിരം ശത്രുവായി പലരും കാണാന്‍ തുടങ്ങി. 

ലീഗുകാര്‍ക്ക് സ്വാധീനമുള്ള പരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തുടങ്ങിയെങ്കിലും പലതും ഫലപ്രദമായിരുന്നില്ല. ഏറ്റവും ഒടുവിലാണ് ഹമീദിനെതിരെയുള്ള ഈ നിഴല്‍ യുദ്ധം. 

കഴുത്തില്‍ കൊലക്കയര്‍ വരച്ച് വാട്ട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹമീദ് ഹൊസ്ദുര്‍ഗ് സിഐ ക്ക് പരാതി നല്‍കി. കൊലക്കയര്‍ വരച്ച് ചിത്രം പ്രചരിപ്പിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.