Latest News

എന്‍ക്രിപ്ഷന്‍ നയം വിവാദമായി: സോഷ്യല്‍മീഡിയയെ ഒഴിവാക്കി

ദില്ലി[www.malabarflash.com]:കഴിഞ്ഞദിവസം പുറത്തുവന്ന ദേശീയ എന്‍ക്രിപ്ഷന്‍ നയം വിവാദങ്ങളെ തുടര്‍ന്ന് പുതുക്കി പുറത്തിറക്കി. കരടുരേഖയില്‍ നിന്ന് സോഷ്യല്‍മീഡിയയെ ഒഴിവാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. വ്യക്തികളുടെ സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകള്‍, ഇ–മെയില്‍, ഇന്‍സ്റ്റന്റ് മെസഞ്ചര്‍ സന്ദേശങ്ങള്‍ തുടങ്ങി എല്ലാം തന്നെ പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു കരടുരേഖ. ഇതിനെതിരെ സോഷ്യല്‍മീഡിയകളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതേത്തുടര്‍ന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വിശദീകരണ കുറിപ്പ് ഇറക്കുകയായിരുന്നു. വലിയ രീതിയില്‍ എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍, വെബ് ആപ്ലിക്കേഷനുകള്‍, സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ (വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ളവ) തുടങ്ങിയവയെ ഒഴിവാക്കിയതായാണ് അറിയിച്ചത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശമനുസരിച്ച് ഇന്റര്‍നെറ്റ് ബാങ്കിങ്, പേയ്‌മെന്റ് ഗേറ്റ്‌വേകള്‍ എന്നിവയിലുപയോഗിക്കുന്ന എസ്എസ്എല്‍ / ടിഎല്‍എസ് എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റുകള്‍, ഇ – കൊമേഴ്‌സ്, പാസ്‌വേര്‍ഡ് ഉപയോഗിച്ചു നടത്തുന്ന ഇടപാടുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന എസ്എസ്എല്‍ / ടിഎല്‍എസ് എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റുകള്‍ എന്നിവയെയും ഒഴിവാക്കിയതായി വിശദീകരണക്കുറിപ്പിലുണ്ട്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.