Latest News

കാമുകി കടലില്‍ ചാടി ജീവനൊടുക്കിയതിനെ തുടര്‍ന്ന് യുവാവിനെ കാണാനില്ലെന്ന് പരാതി

കാസര്‍കോട്:[www.malabarflash.com] കാമുകിയായ പെണ്‍കുട്ടി കടലില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന് ശേഷം കോളേജ് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി.

മംഗലാപുരം കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിയായിരുന്ന മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിനടുത്ത എച്ച്.വി മദന്‍ കുമാറിനെയാണ് രണ്ട് വര്‍ഷം മുമ്പ് ദൂരൂഹസാഹചര്യത്തില്‍ കാണാതായത്. ഇത് സംബന്ധിച്ച് വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും മദന്‍കുമാറിനെക്കുറിച്ച് യാതൊരു സൂചനയും കിട്ടിയിരുന്നില്ല.
ഈ സാഹചര്യത്തിലാണ് മാതാപിതാക്കള്‍ മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ സമീപിച്ചിരിക്കുന്നത്.

കോളേജ് പഠനത്തിനിടയില്‍ മദന്‍ കുമാര്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.
പെണ്‍കുട്ടിയെ പിന്നീട് മംഗലാപുരം പാണ്ടേശ്വരം ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദി മദന്‍ കുമാറാണെന്ന് ആദ്യം പ്രചരണമുണ്ടായി. കാമുകി
മരിച്ചതിനാല്‍ ഒളിവില്‍ പോയതാകാമെന്നായിരുന്നു ആദ്യം കരുതിയത്.

എന്നാല്‍ തിരോധാനത്തിന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വീട്ടുകാര്‍ ആകുലതയിലാണ്. പെണ്‍കുട്ടിയും മദന്‍ കുമാറും ഒന്നിച്ച് കടലില്‍ ചാടിയെന്ന് പ്രചരണമുണ്ട്.
എങ്കില്‍ മൃതദേഹമെങ്കിലും കിട്ടുമായിരുന്നില്ലേ എന്നാണ് അധികൃതരുടെ ചോദ്യം. ബന്ധുക്കള്‍ പല തവണ മംഗലാപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണമൊന്നുമുണ്ടായില്ല.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.