Latest News

ചെമ്പിരിക്ക ഖാസിയുടെ മരണം; സി.ബി.ഐയുടെ പുതിയ ടീമിന് മൊഴി നല്‍കാന്‍ കാത്തുനില്‍ക്കാതെ ഷാഫി യാത്രയായി

മേല്‍പറമ്പ്:[www.malabarflash.com] ചെമ്പരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണ കേസില്‍ പുനരന്വേഷണത്തിന് സി ബി ഐ കോടതിയായ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ കമനീഷ് ഉത്തരവിട്ട ദിനം തന്നെ ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട മുഖ്യ സാക്ഷിയും പൊതുപ്രവര്‍ത്തകനുമായിരുന്ന ഷാഫി ചെമ്പരിക്ക (48) യുടെ മരണം നാടിന്റെ നൊമ്പരമായി.

അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാഫി വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ ചെമ്പരിക്കയിലെ വീട്ടില്‍ വെച്ചാണ് മരിച്ചത്.
2010 ഫെബ്രുവരി 15ന് പുലര്‍ച്ചെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടെത്തിയ ഖാസിയുടെ മൃതദേഹം പുറത്തെടുത്തത് ഷാഫിയുടെ നേതൃത്വത്തിലായിരുന്നു. കേസിന്റെ അന്വേഷണ ഘട്ടങ്ങളിലെല്ലാം ഷാഫിയുടെ സഹായം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ഖാസിയുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളെ പുറത്ത് കൊണ്ടുവരാനുളള ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കെല്ലാം മുന്‍ നിരയിലുണ്ടായിരുന്ന ഷാഫി ചെമ്പരിക്ക, നാടിന്റെ വികസനത്തിനും ജനകീയ സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.
ആര്‍ എസ് പി ഉദുമ മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ചെമ്പിരിക്കയിലെ അബ്ദുര്‍ റഹ് മാന്റെ മകനാണ്. ഭാര്യയും നാല് കുട്ടികളുമുണ്ട്. സഹോദരങ്ങള്‍: ശംസുദ്ദീന്‍, മൊയ്തീന്‍ കുഞ്ഞി, സിറാര്‍ (ജാക്കി ചെമ്പരിക്ക), പരേതനായ അഷ്‌റഫ്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.