Latest News

ഒരേസമയം മൂന്നുപേരുമായി ബന്ധം; കൊല്ലപ്പെയാളെ മര്‍ദ്ദിച്ചത് താനാണെന്ന് റിയാലിറ്റിഷോതാരം ശാശ്വതി

തൃശൂര്‍:[www.malabarflash.com] അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ് ളാറ്റില്‍ കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ സ്വദേശി സതീശനെ മര്‍ദ്ദിച്ചതു താനാണെന്ന് മൂന്നാം പ്രതി ശാശ്വതി പോലീസിന് മൊഴി നല്‍കി.

സതീശനും താനുമായുള്ള ബന്ധം തന്റ മറ്റൊരുകാമുകനായ റഷീദിനോട് പറഞ്ഞതാണ് മര്‍ദ്ദിക്കാന്‍ ഇടയായതെന്ന് ശാശ്വതി പറയുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് അഞ്ചുവയസുകാരിയായ മകളുള്ള ശാശ്വതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് റഷീദിനൊപ്പമായിരുന്നു താമസം.

ഇതിനിടയില്‍ തന്നെ സതീശനുമായും കൊടകര വാസുപുരം സ്വദേശി മാങ്ങാറി വീട്ടില്‍ കൃഷ്ണപ്രസാദു(32)മായും ശാശ്വതിക്കു വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു.

ശാശ്വതിയും താനുമായി ബന്ധമുണ്ടെന്ന് സതീശന്‍ റഷീദിനെ അറിയിച്ചതില്‍ കുപിതയായ ശാശ്വതി സതീശനെ മറ്റുപ്രതികള്‍ക്കൊപ്പം ചേര്‍ന്ന് കെട്ടിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

സംഭവദിവസം താന്‍ കഴിച്ച ബിയറില്‍ ആരോ മദ്യം കലര്‍ത്തിയിരുന്നെന്നും അതിന്റെ ലഹരിയിലാണു സതീശനെ മര്‍ദിച്ചതെന്നും ശാശ്വതി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. മൂന്നുദിവസം ഫ് ളാറ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് ശാശ്വതിയുടെ മൊഴി. ബാത്ത്‌റൂമില്‍ തുണികള്‍ അലക്കാന്‍ ഉപയോഗിച്ച കല്ലുകൊണ്ടു സതീശന്റെ മുതുകത്ത് ആഞ്ഞടിച്ചതാണ് മരണത്തിന് കാരണമായത്. ശരീരം ചതഞ്ഞു രക്തം കട്ടപിടിച്ചാണ് മരണം സംഭവിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു.

മഴവില്‍ മനോരമ ചാനലിലെ 'വെറുതെയല്ല ഭാര്യ' എന്ന ചാനല്‍ റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്നു ഗുരുവായൂര്‍ വല്ലശേരി സ്വദേശിനിയായ ശാശ്വതി.

ശാശ്വതി മദ്യത്തിനും ലഹരിമരുന്നിനും അടിമയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പലകേസുകളില്‍ പ്രതിയായ റഷീദ് ഒരു കോണ്‍ഗ്രസ് നേതാവിന് വേണ്ടി ഗുണ്ടാപണി ചെയ്യുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.