Latest News

മറുനാടന്‍ മലയാളി സര്‍വ്വേ; വടക്കേ മലബാറില്‍ ഇടതുതരംഗം; ആകെയുള്ള 32 സീറ്റില്‍ 23 ഉം എല്‍ഡിഎഫിന്

തിരുവനന്തപുരം:[www.malabarflash.com] പങ്കാളിത്തംകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ സാമ്പിള്‍ സര്‍വേ എന്ന അവകാശ വാദവുമായി ആയ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ നടത്തിയ കേരള സര്‍വേയുടെ ഒന്നാം ഘട്ടത്തില്‍ ഇടതുമുന്നണിക്ക് വ്യക്തമായ ആധിപത്യം.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ 32 സീറ്റുകളില്‍ നടന്ന അഭിപ്രായ സര്‍വേയില്‍ എല്‍.ഡി.എഫിന് 23 സീറ്റുകളില്‍ മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ യു.ഡി.എഫ് കേവലം 9സീറ്റില്‍ ഒതുങ്ങുകയാണ്.
ത്രികോണ മല്‍സരം നടക്കുന്ന മഞ്ചേശ്വരത്ത് വെറും ഒരു ശതമാനം വോട്ട് മാത്രമാണ് യു.ഡി.എഫുമായുള്ള വ്യത്യാസം എന്നത് എന്‍.ഡി.എക്കും ആശ്വാസം പകരുന്നു. കാസര്‍കോട്ടും, മഞ്ചേശ്വരത്തും മല്‍സരം യു.ഡി.എഫും എന്‍.ഡി.എയും തമ്മിലാണ്. ഇവിടെ ഇടതുമുന്നണി മൂന്നാം സ്ഥാനത്താണ്.
കടുത്ത ഭരണവിരുദ്ധ വികാരത്തിന്റെ സൂചനകള്‍ നല്‍കി മന്ത്രിമായ കെ.സി ജോസഫും കെ.പി മോഹനനും തങ്ങളുടെ മണ്ഡലങ്ങളില്‍ പിറകില്‍ പോകുന്നതാണ് സര്‍വേയില്‍ കാണുന്നത്. വെറും 2 ശതമാനം വോട്ടിന്റെ മാത്രം വ്യത്യാസത്തില്‍ മന്ത്രി പി.കെ ജയലക്ഷ്മിയും എം.കെ മുനീറും കടുത്ത വെല്ലുവിളി നേരിടുകയാണ്. ഏറെ ശ്രദ്ധേയമായ അഴീക്കോട് സീറ്റില്‍ സിറ്റിങ്ങ് എംഎല്‍എ കെ.എം ഷാജിക്കെതിരെ ഇടതുസ്ഥാനാര്‍ത്ഥി എം.വി നികേഷ്‌കുമാര്‍ മുന്നിലാണ്.

 ഉദുമയില്‍ കെ.സുധാകരന്‍ ഇഫക്ട് ഏശിയിട്ടില്ല. അവിടെ എല്‍.ഡി.എഫിന് തന്നെയാണ് മേല്‍ക്കൈ കാണുന്നത്. സിറ്റിങ്ങ് സീറ്റുകളില്‍ വടകരയിലാണ് എല്‍.ഡി.എഫ് ഭീഷണി നേരിടുന്നത്. ആര്‍.എംപിയുടെ കെ.കെ രമ മല്‍സരിക്കുന്ന ഇവിടെ യു.ഡി.എഫിനാണ് നേരിയ മുന്‍തൂക്കം.
ഏപ്രില്‍ 12 മുതല്‍ 22 വരെ നടന്ന സര്‍വേയുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. മറുനാടന്‍ ടീം ഓരോ മണ്ഡലത്തിലും നേരിട്ടത്തെിയാണ് സര്‍വേ നടത്തിയതെന്നാണ് അവകാശവാദം. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ, മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണ് വോട്ടുശതമാനം കണ്ടത്തെിയത്. ഇനിയും ആര്‍ക്ക് വോട്ടുചെയ്യണം എന്ന് തീരുമാനിച്ചിട്ടില്ലാത്തവരെയും മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട എന്ന വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്.

എല്‍ഡിഎഫിനു ജയസാധ്യതയുള്ള മണ്ഡലങ്ങള്‍
ഉദുമ, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് , പയ്യന്നുര്‍, തളിപ്പറമ്പ്, കല്ല്യാശ്ശേരി, മട്ടന്നൂര്‍, തലശ്ശേരി, ധര്‍മ്മടം, ഇരിക്കുര്‍, കൂത്തുപറമ്പ്, അഴീക്കോട്, കല്‍പ്പറ്റ, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, ബാലുശ്ശേരി, തിരുവമ്പാടി, പ്രേരാമ്പ്ര, നാദാപുരം, കുറ്റിയാടി, കൊയിലാണ്ടി, എലത്തൂര്‍,

യുഡിഎഫിനു ജയസാധ്യതയുള്ള സീറ്റുകള്‍
മഞ്ചേശ്വരം, കാസര്‍കോട്, പേരാവൂര്‍, കണ്ണൂര്‍, ബത്തേരി, മാനന്തവാടി, കോഴിക്കോട് സൗത്ത്,കൊടുവള്ളി,വടകര,
ജില്ലകളിലൂടെ: കാസര്‍കോട് :
എല്‍.ഡി.എഫ്3, യു.ഡി.എഫ്2

വലിയ മാറ്റങ്ങളില്ലാതെ
മഞ്ചേശ്വരത്തെ പ്രവചനാതീതമായ പോരാട്ടം ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനാമാണ് സര്‍വേയില്‍ വ്യക്തമാവുന്നത്. ഉദുമ, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് സീറ്റുകളില്‍ എല്‍.ഡി.എഫ് ആധിപത്യം തുടരുമ്പോള്‍ കാസര്‍കോട്ടം മഞ്ചേശ്വരത്തും ഇടതുമുന്നണി മൂന്നാം സ്ഥാനത്താണ്. കാസര്‍കോട് സീറ്റില്‍ യു.ഡി.എഫിന് മുന്‍തൂക്കമുണ്ട്.

മഞ്ചേശ്വരം: യു.ഡി.എഫിന് നേരിയ മുന്‍തൂക്കം; തൊട്ടരികെ എന്‍.ഡി.എ
ത്രികോണ മല്‍സരം നടക്കുന്ന മഞ്ചേശ്വരത്ത് ഇത്തവണ ഫോട്ടോ ഫിനീഷാണെന്നാണ് സര്‍വേയിലെ ഫല സൂചകങ്ങള്‍. യു.ഡി.എഫും , എന്‍.ഡി.എയും തമ്മില്‍ ഇവിടെ വെറും ഒരു ശതമാനത്തിന്റെ വോട്ടുവ്യത്യാസമാണുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 33 ശതമാനംപേര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബി അബുദ്ള്‍ റസാഖിനെ പിന്തുണച്ചപ്പോള്‍, 32 ശതമാനവുമായി ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ തൊട്ടുപിറകിലുണ്ട്.2006ല്‍ ഇവിടെ നിന്ന് വിജയിച്ച സിപിഐ എം സ്ഥാനാര്‍ത്ഥി സി.എച്ച് കുഞ്ഞമ്പു 29 ശതമാനം വോട്ടുമായി മൂന്നാമതാണ്. പ്രചാരണം ചൂടുപിടക്കുന്ന ഇനിയുള്ള ദിവസങ്ങള്‍ തന്നെയായിരക്കും ഈ മണ്ഡലത്തില്‍ ആരും ജയിക്കുമെന്ന് ഉറപ്പിക്കുക.
യു.ഡി.എഫ്33 ശതമാനം
എന്‍.ഡി.എ32
എല്‍.ഡി.എഫ്29
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട6
കാസര്‍കോട്ട് യു.ഡി.എഫിന് മൂന്‍തൂക്കം
കാസര്‍കോട്ട് മുസ്ലീലിഗും ബിജെപിയും തമ്മിലാണ് പോരാട്ടം.നാലു ശതമാനം വോട്ടിന്റെ വ്യക്തമായ വ്യത്യാസം ഇവിടെ യൂ.ഡി.എഫ്, എന്‍.ഡി.എ മുന്നണി സ്ഥാനാര്‍ത്ഥികള്‍ തമ്മിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇവിടെ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തായിരുന്നു. എല്‍.ഡി.എഫിനുവേണ്ടി മല്‍സരിച്ച ഐ.എല്‍.എല്‍ സ്ഥാനാര്‍ത്ഥി അസീസ് കടപ്പുറത്തിന് വെറും 16,467 വോട്ടുകളാണ് കിട്ടിയത്.ആ നിലയില്‍നിന്ന് എല്‍.ഡി.എഫ് മെച്ചെപ്പെട്ടിട്ടുണ്ടെന്നും സര്‍വേ സൂചിപ്പിക്കുന്നു.
യു.ഡി.എഫ്34 ശതമാനം
എന്‍.ഡി.എ30
എല്‍.ഡി.എഫ്27
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട9
ഉദുമയില്‍ സിപിഐ.എമ്മിന് ആധിപത്യം
കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം വഴി മല്‍സരം ശക്തമായ മണ്ഡലമാണ് ഉദുമ. പക്ഷേ സിറ്റിങ് എംഎ!ല്‍എയായ സിപിഐ.എമ്മിലെ കെ.കുഞ്ഞിരാമനുള്ള ജനകീയ ഇമേജും മണ്ഡലത്തില്‍ ഇടതുപക്ഷത്തിനുള്ള ശക്തമായ അടിത്തറയും എല്‍.ഡി.എഫിനു തുണയായതായാണ് സര്‍വേയുടെ പൊതുനിഗമനം.
എല്‍.ഡി.എഫ്40
യു.ഡി.എഫ്36
എന്‍.ഡി.എ16
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട8
കാഞ്ഞങ്ങാട്ട് എല്‍.ഡി.എഫ് ബഹുദൂരം മുന്നില്‍
പത്തുശതമാനം വോട്ടിന്റെ വ്യക്തമായ ലീഡാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്‍.ഡി.എഫിന് സര്‍വേ നല്‍കുന്നത്.ബിജെപി ഇവിടെ 17 ശതമാനം വോട്ടുനേടുവെന്നതും ശ്രദ്ധേയമാണ്.സിപിഐ സ്ഥാനാര്‍ത്ഥി ഇ.ചന്ദ്രശേഖരാണ് ഇവിടെ ഇടതുമുന്നിക്ക് വേണ്ടി വീണ്ടും രംഗത്തിറങ്ങുന്നത്.
എല്‍.ഡി.എഫ് 43 ശതമാനം
യു.ഡി.എഫ്33
എന്‍.ഡി.എ17
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട7
തൃക്കരിപ്പുര്‍ സിപിഐ.എം കോട്ടതന്നെ
സി.പി.ഐ.എമ്മിന്റെ വടക്കേ മലബാറിലെ കുത്തക മണ്ഡലങ്ങളിലൊന്നായ തൃക്കരിപ്പൂരില്‍ ഇത്തവണയും രാഷ്ട്രീയമാറ്റത്തിന് സാധ്യതയില്‌ളെന്നാണ് ഈ മണ്ഡലത്തിലെ സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നത്. സിപിഐ.എം നേതാവ് എം.രാജഗോപാലാണ് ഇവിടെ ഇടതു സ്ഥാനാര്‍ത്ഥി. ബിജെപി വോട്ടിലും ഈ മേഖലയില്‍ ഗണ്യമായ വര്‍ധനവ് കാണാം.
എല്‍.ഡി.എഫ് 44 ശതമാനം
യു.ഡി.എഫ്36
എന്‍.ഡി.എ12
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട8
ജില്ലകളിലൂടെ: കണ്ണൂര്‍
ഇടതുതരംഗം വ്യക്തം

എല്‍.ഡി.എഫ്9, യു.ഡി.എഫ്2
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ ഉണ്ടായ അപ്രതീക്ഷിതമായ തോല്‍വിയാണ് കേരളത്തിലെ എല്‍.ഡി.എഫിന്റെ ഭരണ തുടര്‍ച്ചതന്നെ ഇല്ലാതാക്കിയത്. എന്നാല്‍ ഇത്തവണ കൂത്തുപറമ്പ്, അഴീക്കോട്, ഇരിക്കൂര്‍ സീറ്റുകള്‍ എല്‍.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. കണ്ണൂര്‍, പേരാവൂര്‍ സീറ്റുകളില്‍ മാത്രമാണ് നേരിയ മേല്‍ക്കെ നിലനിര്‍ത്താന്‍ യു.ഡി.എഫിന് കഴിയുന്നത്. സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന അഴീക്കോട്ട് മാദ്ധ്യമപ്രവര്‍ത്തകനായ എം.വി നികേഷ് കുമാര്‍ 4 ശതമാനം വോട്ടിന് മുന്നിലാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
പയ്യന്നൂരില്‍ എല്ലാം പഴയപടി
അത്ഭുതങ്ങളൊന്നും സംഭവിച്ചില്‌ളെങ്കില്‍ പയ്യന്നൂരില്‍ സിപിഐ(എം) സ്ഥാനാര്‍ത്ഥി എം.കൃഷ്ണന്‍ ചുരുങ്ങിയത് ഇരുപതിനായിരം വോട്ടിനെങ്കിലും ജയിക്കുമെന്ന് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഇരുമുന്നണികളും തമ്മില്‍ ഇവിടെ 13 ശതമാനത്തോളം വോട്ടു വ്യത്യാസം സര്‍വേയില്‍ പ്രകടമാണ്.
എല്‍.ഡി.എഫ് 50 ശതമാനം
യു.ഡി.എഫ്37
എന്‍.ഡി.എ9
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട6
ഇടതില്‍ ഉറച്ച് കല്ല്യാശ്ശേരി
ഡിവൈഎഫ്‌ഐ നേതാവ് ടി.വി രാജേഷിന് ഇത്തവണയും കല്ല്യാശ്ശേരിയില്‍ കാര്യമായ വെല്ലുവിളിയുണ്ടാവില്‌ളെന്ന് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
എല്‍.ഡി.എഫ് 48 ശതമാനം
യു.ഡി.എഫ്35
എന്‍.ഡി.എ10
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട7
വീണ്ടും ചുവന്ന് തളിപ്പറമ്പ്
തളിപ്പറമ്പില്‍ ജെയിംസ് മാത്യു എംഎ!ല്‍എക്ക് ഭീഷണിയാവുന്ന ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ യു.ഡി.എഫിന് ആയിട്ടില്ല. രാജേഷ് നമ്പ്യാര്‍ എന്ന വ്യവസായിയെ കേരളാകോണ്‍ഗ്രസ് എമ്മിന്റെ പേരില്‍ കെട്ടിയിറക്കിയെന്ന ആരോപണവും ഇവിടെ യു.ഡി.എഫ് നേരിടുന്നുണ്ട്.
എല്‍.ഡി.എഫ് 49 ശതമാനം
യു.ഡി.എഫ്34
എന്‍.ഡി.എ11
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട6
ഇരിക്കൂറില്‍ കെ സി കിതയ്ക്കുന്നു
തന്റെ സ്ഥാനാര്‍ത്ഥിത്വം വലിയ വിവാദ വിഷയമായിട്ടും പിന്മാറാന്‍ കൂട്ടാക്കാതിരുന്നതിന് മന്ത്രി കെ.സി ജോസഫ് വലിയ വിലകൊടുക്കേണ്ടിവരുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. രാഷ്ട്രീയപരമായി യു.ഡി.എഫിന് മേല്‍ക്കെയുള്ള ഈ മണ്ഡലത്തില്‍ സര്‍വേ പ്രകാരം 2 ശതമാനം വോട്ടിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ടി ജോസ് മുന്നിലാണ്.യു.ഡി.എഫ് വിമതനെ പ്രതീക്ഷിച്ചെന്നോണം ഇവിടെ മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട എന്ന വിഭാഗത്തില്‍ 15 ശതമാനം വോട്ട് വീണിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
എല്‍.ഡി.എഫ് 39 ശതമാനം
യു.ഡി.എഫ്37
എന്‍.ഡി.എ9
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട15
അഴീക്കോട് : നികേഷിന്റെ മുന്നേറ്റം പ്രകടം
രാഷ്ട്രീയമായി തങ്ങള്‍ക്ക് മേല്‍ക്കെയുള്ള മേഖലയായിട്ടും കഴിഞ്ഞതവണ നിസ്സാരവോട്ടുകള്‍ക്ക് അഴീക്കോട് മണ്ഡലം കൈവിട്ടത് എല്‍.ഡി.എഫിനുണ്ടാക്കിയ തലവേദന ചില്ലറയല്ല. അന്ന് സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം പാളിയെന്ന വിലയിരുത്തിയ സിപിഐ.എം ഇത്തവണ മാദ്ധ്യമപ്രവര്‍ത്തകനായ നികേഷ് കുമാറിനെയാണ് രംഗത്തിറക്കിയത്. ആദ്യഘട്ടത്തിലുണ്ടായ കടുത്ത വിമര്‍ശനങ്ങളെ അതിജിവീച്ച് നികേഷ് മണ്ഡലത്തില്‍ മുന്നേറുന്നുവെന്നാണ് സര്‍വേ നല്‍കുന്ന സൂചനകള്‍. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്ലീലീഗിലെ കെ.എം ഷാജി തൊട്ടുപിറകില്‍ തന്നെയുണ്ട്. വെറും മൂന്നുശതമാനം മാത്രമാണ് ഇവര്‍ തമ്മിലുള്ള വോട്ടു വത്യാസം.
എല്‍.ഡി.എഫ് 42 ശതമാനം
യു.ഡി.എഫ്39
എന്‍.ഡി.എ10
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട9
ധര്‍മ്മടം: വിജയന്‍ മിന്നല്‍പ്പിണറാവും
സി.പി.ഐ എമ്മിന്റെ കുത്തക സീറ്റുകളില്‍ ഒന്നായ ധര്‍മ്മടം പാര്‍ട്ടി പി.ബി അംഗം പിണറായി വിജയന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെയാണ് ശ്രദ്ധയാകര്‍ഷിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പിണറായിക്ക് ഇവിടെ യാതൊരു ഭീഷണിയും സര്‍വേയില്‍ പ്രകടമല്ല.
എല്‍.ഡി.എഫ് 49 ശതമാനം
യു.ഡി.എഫ്35
എന്‍.ഡി.എ10
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട6
തലശ്ശേരി: ഇളകാതെ ഇടതുകോട്ട
സി.പി.ഐമ്മിന്റെ മറ്റൊരു ഉറച്ച സീറ്റായ തലശ്ശേരിയില്‍ എല്‍.ഡി.എഫ് നിലനിര്‍ത്തുമെങ്കിലും ഇവിടെ നാലുശതമാനം വോട്ട് വ്യത്യാസം മാത്രമാണ് മുന്നണികള്‍ തമ്മില്‍ കാണുന്നത്. ബിജെപിയുടെ വോട്ടിലും ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്.
എല്‍.ഡി.എഫ് 45ശതമാനം
യു.ഡി.എഫ്35
എന്‍.ഡി.എ14
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട6
കൂത്തുപറമ്പ്: മന്ത്രി കെ.പി മോഹനന് തിരിച്ചടി
കഴിഞ്ഞതവണ കൂത്തുപറമ്പിലെ തോല്‍വിക്ക് ഇത്തവണ എല്‍.ഡി.എഫ് പകരം വീട്ടുമെന്നു സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. കെ.കെ ഷൈലജ ടീച്ചറെ രംഗത്തിറക്കിയതും ഇടതിന് മുതല്‍ക്കൂട്ടായിട്ടുണ്ട്.
എല്‍.ഡി.എഫ് 44ശതമാനം
യു.ഡി.എഫ്40
എന്‍.ഡി.എ12
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട4
മട്ടന്നൂര്‍: എതിരില്ലാതെ ഇ പി
സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം ഇ.പി ജയരാജന്‍ മല്‍സരിക്കുന്ന മട്ടന്നൂരിലും ഇത്തവണ അട്ടിമറി സാധ്യതകളൊന്നും സര്‍വേയില്‍ കാണുന്നില്ല.
എല്‍.ഡി.എഫ് 48 ശതമാനം
യു.ഡി.എഫ്35
എന്‍.ഡി.എ11
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട6
പേരാവൂര്‍: യു.ഡി.എഫിന് അഗ്‌നി പരീക്ഷ
പേരാവുരില്‍ സിറ്റിങ്ങ് എംഎല്‍എയായ യു.ഡി.എഫിലെ സണ്ണിജോസഫ്, സിപിഐ സ്ഥാനാര്‍ത്ഥി ബിനോയ് കുര്യനില്‍നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. നിലവില്‍ വെറും 2 ശതമാനം വോട്ടിന്റെ ഭൂരിപക്ഷമാണ് സര്‍വേയില്‍ യു.ഡി.എഫിന് കാണുന്നത്.
യു.ഡി.എഫ്45
എല്‍.ഡി.എഫ് 43
എന്‍.ഡി.എ8
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട4
കണ്ണുരില്‍ യു.ഡി.എഫിന് മേല്‍ക്കൈ
സതീശന്‍ പാച്ചേനി മല്‍സരിക്കുന്ന കണ്ണൂര്‍ നഗരത്തില്‍ മാത്രമാണ് ഈ ജില്ലയില്‍ യു.ഡി.എഫിന് വ്യക്തമായ മേധാവിത്വം ഉള്ളത്. എന്നാല്‍ കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥി വന്നാല്‍ ഇവിടെയും കാര്യങ്ങള്‍ പ്രവചനാതീതമാവും.
യു.ഡി.എഫ്45
എല്‍.ഡി.എഫ് 40
എന്‍.ഡി.എ9
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട6
ജില്ലകളിലൂടെ: വയനാട്
ഇഞ്ചോടിച്ച് പോരാട്ടം

യു.ഡി.എഫ്2, എല്‍.ഡി.എഫ്1
എക്കാലവും ഐക്യമുന്നണിക്ക് നല്ല വളക്കൂറുള്ള മണ്ണാണ് വയനാട്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്നു സീറ്റുകളും യു.ഡി.എഫിനായിരുന്നു. എന്നാല്‍ ഇത്തവണ ഈ മൂന്നു സീറ്റുകളിലും കടുത്ത മല്‍സരമാണ്. രണ്ടിടത്ത് യു.ഡി.എഫ് നേരിയ ലീഡ് നിലനിര്‍ത്തുമ്പോള്‍ കല്‍പ്പറ്റയില്‍ എല്‍.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈയുണ്ട്.
കല്‍പ്പറ്റ: ശ്രേയാംസിനെ വെല്ലാന്‍ ശശീന്ദ്രന്‍
കല്‍പ്പറ്റയില്‍ സിറ്റിങ്ങ് എംഎല്‍എയും ജെ.ഡി.യു നേതാവുമായ എം.വി ശ്രോയാംസ് കുമാര്‍, സിപിഐ.എം നേതാവ് സി.കെ ശശീന്ദ്രനോട് പതറുന്ന കാഴ്ചയാണ് സര്‍വേയില്‍ കാണുന്നത്. അടിസ്ഥാനവര്‍ഗത്തില്‍നിന്ന് വളര്‍ന്നുവന്നയാള്‍ എന്ന ഇമേജും ശശീന്ദ്രന് തുണയായിട്ടുണ്ട്.
എല്‍.ഡി.എഫ് 43 ശതമാനം
യു.ഡി.എഫ്38
എന്‍.ഡി.എ12
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട7
മാനന്തവാടിയില്‍ മന്ത്രിക്ക് മരണപ്പോരാട്ടം
മാനന്തവാടിയില്‍ മന്ത്രി പി.കെ ജയലക്ഷ്മിയും കടുത്ത പേരാട്ടം നേരിടുകയാണ്. വെറും രണ്ട് ശതമാനം വോട്ടുമാത്രമാണ് ഇവിടെ മുന്നണികള്‍ തമ്മിലുള്ളത്. നിഷേധവോട്ടുകളെന്നപോലെ ഇവിടെ മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട 13 ശതമാനത്തിലെത്തിയതും ശ്രദ്ധേയമാണ്.
യു.ഡി.എഫ് 39 ശതമാനം
എല്‍.ഡി.എഫ്37
എന്‍.ഡി.എ11
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട13
സുല്‍ത്താന്‍ ബത്തേരി: യു.ഡി.എഫിന് നേരിയ മേല്‍ക്കെ; സി.കെ ജാനു വോട്ടായില്ല
സുല്‍ത്താന്‍ബത്തേരിയിലെ സിറ്റിങ്ങ് എംഎല്‍എ ഐ.സി ബാലകൃഷ്ണനും കടുത്ത വെല്ലുവിളിയാണ് സിപിഐ.എം സ്ഥാനാര്‍ത്ഥി രുഗ്മിണി സുബ്രമണ്യനില്‍നിന്ന് നേരിടുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സി.കെ ജാനു നിന്നിട്ടും മറ്റ് സീറ്റുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ മുന്നണിക്ക് കിട്ടിയ വോട്ടില്‍ കാര്യമായ മുന്നേറ്റമില്ല.
യു.ഡി.എഫ് 44 ശതമാനം
എല്‍.ഡി.എഫ്42
എന്‍.ഡി.എ10
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട5
ജില്ലകളിലൂടെ: കോഴിക്കോട്
ഇടതുതരംഗം തുടരുന്നു

എല്‍.ഡി.എഫ്10, യു.ഡി.എഫ്3
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റില്‍ പത്തുംജയിച്ചുകൊണ്ട് എല്‍.ഡി.എഫ് വന്‍ മുന്നേറ്റം നടത്തിയ ജില്ലയാണ് കോഴിക്കോട്. ഇത്തവണയും അതേ ഫലം ആവര്‍ത്തിക്കാനാണ് സാധ്യതയെന്നാണ് സര്‍വേ സൂചനകള്‍.കഴിഞ്ഞതവണ കോഴിക്കോട് സൗത്ത്, കൊടുവള്ളി, തിരുവമ്പാടി എന്നീ മൂന്നു സീറ്റുകളാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവ തിരുവമ്പാടി ഇടത്തോട്ട് ചായുമ്പോള്‍, ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ വടകര സിപിഐ.എമ്മിന് നഷ്ടമാവുമെന്നാണ് സര്‍വേ സൂചനകള്‍. അതേസമയം കോഴിക്കോട് സൗത്തിലും ലീഗ് വിമതന്‍ മല്‍സരിക്കുന്ന കൊടുവള്ളിയിലും യു.ഡി.എഫ് കടുത്ത പോരാട്ടം നേരിടുകയാണ്. ബാലുശ്ശേരിയില്‍ എല്‍.ഡി.എഫും കടുത്ത മല്‍സരം നേരിടുന്നു.
കോഴിക്കോട് നോര്‍ത്ത്: ഹാട്രിക്ക് വിജയവുമായി പ്രദീപ്കുമാര്‍
കോഴിക്കോട് നോര്‍ത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.പ്രദീപ് കുമാര്‍ തുടര്‍ച്ചയായ മൂന്നാംവട്ടവും തെരഞ്ഞെടുക്കപ്പെടുമെന്നാണ് സര്‍വേ സൂചനകള്‍. ഇവിടെ കഴിഞ്ഞ അസംബഌ തെരഞ്ഞെടുപ്പിന് അപേക്ഷിച്ച് ബിജെപി വോട്ടിലും വന്‍ വര്‍ധനവ് കാണുന്നുണ്ട്.
എല്‍.ഡി.എഫ് 41 ശതമാനം
യു.ഡി.എഫ്37
എന്‍.ഡി.എ16
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട6
കോഴിക്കോട് സൗത്ത്: മന്ത്രി മുനീറിന് മല്‍സരം കടുക്കും
മന്ത്രി എം.കെ മുനീറിന്റെ സിറ്റിങ്ങ് സീറ്റായ കോഴിക്കോട് സൗത്തില്‍, എല്‍.ഡി.എഫ് പിന്തുണയോടെ മല്‍സരിക്കുന്ന ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥി പ്രൊഫസര്‍ എ.പി അബ്ദുല്‍ വഹാബ് കടുത്ത മല്‍സരമാണ് കാഴ്ചവെക്കുന്നത്. വെറും 2 ശതമാനം വോട്ടിന് മാത്രമാണ് ഇവിടെ യു.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്.
യു.ഡി.എഫ് 45 ശതമാനം
എല്‍.ഡി.എഫ്43
എന്‍.ഡി.എ8
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട4
ബേപ്പുര്‍: ഇടതുകോട്ട ഭദ്രം
കോഴിക്കോട് മേയര്‍ വി.കെ.സി മമ്മദ് കോയ ജനവധിതേടുന്ന ബേപ്പുര്‍ സീറ്റ്, കാലങ്ങളായി ഇടതിന്റെ ഉറച്ചകോട്ടയാണ്. ഇത്തവണയും ആ പാരമ്പര്യം കാക്കുമെന്നാണ് സര്‍വേ നല്‍കുന്ന സൂചന. ഇവിടെ ബിജെപിക്കും വലിയ വോട്ടുവര്‍ധന ഉണ്ടായിട്ടുണ്ട്.
എല്‍.ഡി.എഫ് 44ശതമാനം
എല്‍.ഡി.എഫ്39
എന്‍.ഡി.എ14
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട3
കുന്ദമംഗലം: മുന്‍തൂക്കം ഇടതിന്; ത്രികോണമാക്കാന്‍ സി.കെ പത്മനാഭന്‍
സിറ്റിങ്ങ് എംഎല്‍എയായ എല്‍.ഡി.എഫിലെ അഡ്വ.പി.ടി.എ റഹീമിനെ ഇവിടെ എതിരിടുന്നത് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖാണ്. നിലവിലെ സാഹചര്യത്തില്‍ റഹീമിന് സിദ്ദീഖ് ഭീഷണിയല്ല. 20 ശതമാനത്തോളം വോട്ടുകള്‍ നേടിക്കൊണ്ട് മുതിര്‍ന്ന ബിജെപി നേതാവ് സി.കെ പത്മനാഭന്‍ ഇവിടെ ത്രികോണ മല്‍സര പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്.
എല്‍.ഡി.എഫ് 40ശതമാനം
യു.ഡി.എഫ്35
എന്‍.ഡി.എ20
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട5
കൊടുവള്ളി: വിമതകലാപത്തില്‍ ലീഗിന് നെഞ്ചിടിപ്പ്
മുസ്ലിംലീഗിന്റെ ഉറച്ചകോട്ടയായ കൊടുവള്ളിയില്‍ ലീഗ് വിമതന്‍ കാരാട്ട് റസാഖിന് എല്‍.ഡി.എഫ്പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ചിത്രം മാറിയത്.സര്‍വേയില്‍ ഇപ്പോഴും മൂന്ന് ശതമാനം വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനാണെങ്കിലും ലീഗ് വോട്ടുകള്‍ കാരാട്ട് ചോര്‍ത്തുന്നുണ്ടെന്നത് വ്യക്തമാണ്.
യു.ഡി.എഫ് 46ശതമാനം
എല്‍.ഡി.എഫ്43
എന്‍.ഡി.എ6
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട5
വടകരയില്‍ ആര്‍.എംപി ഫാക്ടര്‍, യു.ഡി.എഫിന് നേരിയ മുന്‍തൂക്കം
കെ.കെ രമ ആര്‍.എംപി സ്ഥാനാര്‍ത്ഥിയായതോടെയാണ് വടകരയുടെ തെരുെടുപ്പ് ചിത്രം മാറിയത്. ഇടതുമുന്നണിയുടെ ഒരു വിഭാഗം വോട്ടുകള്‍ രമക്ക ് കിട്ടുമെന്ന് സര്‍വേ സൂചന നല്‍കുന്ന. അതുകൊണ്ടുതന്നെ സിറ്റിങ് എംഎല്‍എയായ എല്‍.ഡി.എഫിലെ സി.കെ നാണു ഒരു ശതമാനം വോട്ടിന് പിന്നിലാണ്.
യു.ഡി.എഫ് 34ശതമാനം
എല്‍.ഡി.എഫ്33
ആര്‍.എംപി18
എന്‍.ഡി.എ10
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട5
തിരുവമ്പാടി: അപ്രതീക്ഷിത നേട്ടവുമായി എല്‍.ഡി.എഫ്
മലയോര വികസന സമിതിയും മുസ്ലീലീഗുമായുള്ള പ്രശ്‌നങ്ങളൊക്കെ ഇവിടെ ഇടതിന് തുണയായിരിക്കണം. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളില്‍ തിരുവമ്പാടിയില്‍ ചോര്‍ച്ചയുണ്ടായതായി സര്‍വേ വ്യക്തമാക്കുന്നു. മറ്റുള്ളവര്‍ അല്‌ളെങ്കില്‍ നോട്ട എന്നതിന് 9ശതമാനം വോട്ട് കിട്ടിയതും ഈ പ്രതിഷേധത്തിന്റെ സൂചകമാവാം.
എല്‍.ഡി.എഫ്45
യു.ഡി.എഫ്40
എന്‍.ഡി.എ6
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട9
കൊയിലാണ്ടി: തല്‍സ്ഥിതി തുടരുന്നു
ഈ മണ്ഡലത്തില്‍ ഇത്തവണയും സിറ്റിങ്ങ് എംഎല്‍എയായ സിപിഐ എമ്മിലെ കെ.ദാസനാണ് വിജയസാധ്യത. കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി തര്‍ക്കവും ഗ്രൂപ്പിസവും മൂലം ശ്രദ്ധാകേന്ദ്രമായ മണ്ഡലംകൂടിയാണിത്.
എല്‍.ഡി.എഫ്45
യു.ഡി.എഫ്41
എന്‍.ഡി.എ10
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട4
എലത്തുര്‍: എന്നും ഇടത്തുറച്ച്
എല്‍.ഡി.എഫിന്റെ ഉറച്ചകോട്ടകളില്‍ ഒന്നായ എലത്തൂരില്‍ ഇത്തവണയും അതിന് മാറ്റമുണ്ടാകില്‌ളെന്ന് സര്‍വേ സൂചിപ്പിക്കുന്നു. സിറ്റിങ്ങ് എംഎല്‍എയായ എന്‍.സി.പിയിലെ എ.കെ ശശീന്ദ്രനാണ് ഇടതിനുവേണ്ടി ഇവിടെ ജനവിധി തേടുന്നത്.
എല്‍.ഡി.എഫ്47
യു.ഡി.എഫ്39
എന്‍.ഡി.എ11
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട3
ബാലുശ്ശേരി:ഇടതിന്റെ തട്ടകത്തില്‍ പൊരിഞ്ഞ പോരാട്ടം
ഇടതുപക്ഷം സ്ഥിരമായി ജയിക്കാറുള്ള ബാലുശ്ശേരിയില്‍ ഇത്തവണ ഈസി വാക്കോവറില്ലെന്ന് സര്‍വേ ഫലം തെളിയിക്കുന്നു. മുന്നണികള്‍ തമ്മിലുള്ള വോട്ടുവ്യത്യാസം ഇവിടെ വെറും രണ്ട് ശതമാനമാണ്. സിറ്റിംങ്ങ് എംഎല്‍എയായ പുരുഷന്‍ കടലുണ്ടിയെ ഇവിടെ നേരിടുന്ന ലീഗ് സ്വതന്ത്രന്‍ യു.സി രാമനാണ്.
എല്‍.ഡി.എഫ്43
യു.ഡി.എഫ്41
എന്‍.ഡി.എ12
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട4
പേരാമ്പ്ര: ഇടതിന് അനായാസ ജയം
ഇത്തവയും ഇടതുപക്ഷത്തിന് പേരാമ്പ്രയില്‍ അനായാസ ജയം ഉണ്ടാകുമെന്ന സൂചനയാണ് സര്‍വേ നല്‍കുന്നത്. മുതിര്‍ന്ന നേതാവും സിപിഐ.എം സംസഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി.പി രാമകൃഷ്ണനെയാണ് ഇവിടെ ഇടതുമുന്നണി രംഗത്തിറക്കിയത്.
എല്‍.ഡി.എഫ്51
യു.ഡി.എഫ്38
എന്‍.ഡി.എ9
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട3
നാദാപുരം: മേല്‍ക്കൈ എല്‍.ഡി.എഫിന് തന്നെ
ഇടതുമുന്നണിയില്‍ സിപിഐ സ്ഥിരമായ ജയിക്കാറുള്ള നാദാപുരം സീറ്റ് അവര്‍ നിലനിര്‍ത്തും. സിറ്റിങ്ങ് എംഎല്‍എ ഇ.കെ വിജയനാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി
എല്‍.ഡി.എഫ്45
യു.ഡി.എഫ്41
എന്‍.ഡി.എ9
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട5
കുറ്റിയാടി : സിപിഐ(എം) സീറ്റ് നിലനിര്‍ത്തും
ഇടതുമുന്നണിയുടെ കുത്തക സീറ്റായ കുറ്റിയാടി ഇത്തവണയും കെ.കെ ലതിക നിലനിര്‍ത്തുമെന്നാണ് സര്‍വേ നല്‍കുന്ന സൂചന.
എല്‍.ഡി.എഫ്44
യു.ഡി.എഫ്38
എന്‍.ഡി.എ11
മറ്റുള്ളവര്‍ അല്ലെങ്കില്‍ നോട്ട7

മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നടത്തിയ സര്‍വേയുടെ ഫലം ബുധനാഴ്ച്ച പ്രസിദ്ധീകരിക്കും.
(കടപ്പാട്: മറുനാടന്‍ മലയാളി.കോം)






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.