Latest News

അസ്‌ലം വധക്കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

നാദാപുരം:[www.malabarflash.com] മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയാറമ്പത്ത് അസ്‌ലമിനെ (22) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയ്ക്ക് സഹായം ചെയ്യുകയും ഗൂഢാലോചനയില്‍ പങ്കാളികളാവുകയും ചെയ്ത രണ്ടു പേര്‍ കൂടി പോലീസ് പിടിയിലായി. ഇവര്‍ ഡിെൈവഎഫ്‌ഐ പ്രവര്‍ത്തകരാണ്

ഇരിങ്ങണ്ണൂരിലെ നെല്ലികുളത്തില്‍ ജിതിന്‍ലാല്‍ ( 26), തൂണേരി വെള്ളൂരിലെ പൈക്കിലോട്ട് ഷാജി ( 28 ) എന്നിവരെയാണ് കുറ്റിയാടി സിഐ ടി. സജീവനും സംഘവും അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കൊലപാതകം നടത്താനായി പുറപ്പെട്ട സംഘത്തിന് കാറിലും ബൈക്കിലുമായെത്തി അസ്‌ലമിനെ കാണിച്ചു കൊടുക്കുകയും അസ്‌ലമിന്റെ യാത്ര സംബന്ധിച്ചു വിവരം അതാത് ഘട്ടങ്ങളില്‍ കൈമാറുകയും ചെയ്തത് ഇവരാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്കും കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ അസ്‌ലം വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

പ്രതികള്‍ക്ക് ഒളിക്കാന്‍ സൗകര്യം നല്‍കിയ കാസര്‍കോട്ടെ സിപിഎം ബങ്കളം സൗത്ത് ബ്രാഞ്ച് സെക്രട്ടറി അനില്‍ ബെങ്കളം ഒഴികെയുള്ളവര്‍ റിമാന്‍ഡിലാണ്. അനിലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്നോവ കാറിലെത്തി കൃത്യം നടത്തിയ സംഘത്തെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചെങ്കിലും ഈ സംഘത്തിലെ ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല.

കൊലപാതകം ആസൂത്രണം ചെയ്ത സംഘത്തിലെ അംഗം വെള്ളൂര്‍ കരുവന്റവിട രമീഷ്, ഇന്നോവ വാടകയ്ക്ക് വാങ്ങി നല്‍കിയ വളയം നിരവ് സ്വദേശി നിധിന്‍ എന്ന കുട്ടു എന്നിവരാണ് റിമാന്‍ഡിലായ മറ്റുള്ളവര്‍. വടകരയില്‍ ഉപേക്ഷിക്കപ്പെട്ട ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 12നാണ് അസ്!ലം കൊല്ലപ്പെട്ടത്. തൂണേരി വെള്ളൂരില്‍ വധിക്കപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ വധിച്ച കേസില്‍ കുറ്റക്കാരനല്ലെന്നു കണ്ട് വിട്ടയച്ച അസ്‌ലമിനെ രാഷ്ട്രീയ വിരോധത്താല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.