കാഞ്ഞങ്ങാട്:[www.malabarflash.com] വേണ്ടപ്പെട്ടവരുടെ പ്രാർത്ഥനയുടെ സാഫല്യവും ദൈവാനുഗ്രഹവും കൊണ്ടാണ് തനിക്ക് ഉയർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറാൻ സാധ്യമായതെന്ന് കേന്ദ്ര വഖഫ് കൗൺസിൽ സിക്രട്ടറി ബി.എം. ജമാൽ.
യതീംഖാനയിൽ ലഭിച്ച സ്വീകരണത്തേക്കാൾ അനാഥ മക്കളുടെ പ്രാർത്ഥനയിലാണ് തന്റെ പ്രതീക്ഷയെന്ന് കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന സന്ദർശിച്ച ജമാൽ പറഞ്ഞു.
കേന്ദ്ര വഖഫ് കൗൺസിൽ സിക്രട്ടറിയായി ദൽഹിയിൽ ചുമതലയേറ്റ് ആദ്യമായി കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാനയിലെത്തിയ ബി.എം. ജമാലിന് യതീംഖാന അന്തേവാസികളും ഭരണസമിതിയംഗങ്ങളും ജീവനക്കാരും ചേർന്ന് ഉൗഷ്മളമായ വരവേൽപ്പ് നൽകി.
യതീംഖാനയിൽ ലഭിച്ച സ്വീകരണത്തേക്കാൾ അനാഥ മക്കളുടെ പ്രാർത്ഥനയിലാണ് തന്റെ പ്രതീക്ഷയെന്ന് കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന സന്ദർശിച്ച ജമാൽ പറഞ്ഞു.
കേന്ദ്ര വഖഫ് കൗൺസിൽ സിക്രട്ടറിയായി ദൽഹിയിൽ ചുമതലയേറ്റ് ആദ്യമായി കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാനയിലെത്തിയ ബി.എം. ജമാലിന് യതീംഖാന അന്തേവാസികളും ഭരണസമിതിയംഗങ്ങളും ജീവനക്കാരും ചേർന്ന് ഉൗഷ്മളമായ വരവേൽപ്പ് നൽകി.
കേരള വഖഫ് ബോർഡ് സിക്രട്ടറിയായി 15 വർഷം പ്രവർത്തിച്ചപ്പോൾ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ കാണിച്ച ജാഗ്രതയും അഴിമതി രഹിത സമീപനത്തിലൂടെ വഖഫ് ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കാൻ കഴിഞ്ഞതും കേന്ദ്രവഖഫ് കൗൺസിൽ സിക്രട്ടറി സ്ഥാനത്തെത്താൻ തന്നെ തുണച്ചുവെന്ന് ജമാൽ പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment