ന്യൂഡൽഹി:[www.malabarflash.com] പഞ്ചാബിലെ നാഭ ജയിലിലിൽ നിന്നും രക്ഷപെട്ട ഖാലിസ്‌ഥാൻ ലിബറേഷൻ ഫ്രണ്ട് തലവൻ ഹർമീന്ദർ സിംഗ് മിന്റു പിടിയിൽ. ഡൽഹിയിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്.
ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിംഗിനെ ആക്രമിച്ചതുൾപ്പെടെ 10 കേസുകളിൽ പ്രതിയാണ് മിന്റു. മിന്റുവിനൊപ്പം രക്ഷപ്പെട്ട അഞ്ചു കുറ്റവാളികളെ പിടികൂടാനായിട്ടില്ല.
ഞായറാഴ്ച രാവിലെ അതീവ സുരക്ഷയുള്ള ജയിലിലേക്ക് പോലീസ് വേഷം ധരിച്ചെത്തിയ സംഘം സുരക്ഷ ഉദ്യോഗസ്‌ഥരെ ആക്രമിച്ച ശേഷമാണ് മിന്റു ഉൾപ്പെടെ ആറു കൊടുംകുറ്റവാളികളെ രക്ഷപ്പെടുത്തിയത്. കാറുകളിൽ ഇരച്ചുകയറിയ സംഘം ജയിലിനുള്ളിൽ വെടിയുതിർക്കുകയായിരുന്നു. വിക്കി ഗൗണ്ടർ, ഗുരുപ്രീത് സെക്കോൺ, നിത ദിയോൾ, വിക്രംജീത് എന്നീ കൊടുംകുറ്റവാളികളാണു ഹർമീന്ദർ മിന്റുവിനൊപ്പം രക്ഷപ്പെട്ടത്.
സംഭവത്തിനു പിന്നിൽ പാക്കിസ്‌ഥാനാണെന്നു പഞ്ചാബ് ഭരണകൂടം ആരോപിച്ചിരുന്നു. സംഭവത്തെത്തുടർന്ന് ജയിൽ ഡയറക്ടർ ജനറലിനെ സസ്പെൻഡും ജയിൽ സൂപ്രണ്ടിനെയും ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിനെയും സർവീസിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.
ഞായറാഴ്ച രാവിലെ അതീവ സുരക്ഷയുള്ള ജയിലിലേക്ക് പോലീസ് വേഷം ധരിച്ചെത്തിയ സംഘം സുരക്ഷ ഉദ്യോഗസ്‌ഥരെ ആക്രമിച്ച ശേഷമാണ് മിന്റു ഉൾപ്പെടെ ആറു കൊടുംകുറ്റവാളികളെ രക്ഷപ്പെടുത്തിയത്. കാറുകളിൽ ഇരച്ചുകയറിയ സംഘം ജയിലിനുള്ളിൽ വെടിയുതിർക്കുകയായിരുന്നു. വിക്കി ഗൗണ്ടർ, ഗുരുപ്രീത് സെക്കോൺ, നിത ദിയോൾ, വിക്രംജീത് എന്നീ കൊടുംകുറ്റവാളികളാണു ഹർമീന്ദർ മിന്റുവിനൊപ്പം രക്ഷപ്പെട്ടത്.
സംഭവത്തിനു പിന്നിൽ പാക്കിസ്‌ഥാനാണെന്നു പഞ്ചാബ് ഭരണകൂടം ആരോപിച്ചിരുന്നു. സംഭവത്തെത്തുടർന്ന് ജയിൽ ഡയറക്ടർ ജനറലിനെ സസ്പെൻഡും ജയിൽ സൂപ്രണ്ടിനെയും ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിനെയും സർവീസിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment