Latest News

ഓൺലൈൻ പെൺവാണിഭം, സ്ത്രീ അടക്കം 11 പേർ പിടിയിൽ

പോത്തന്‍കോ:[www.malabarflash.com] പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയി പത്തുദിവസം ബന്ദിയാക്കി പീഡിപ്പിച്ച കേസില്‍ ഒരു സ്ത്രീയടക്കം 11 പേര്‍ പിടിയില്‍. 
കേസില്‍ 16 പ്രതികള്‍ ഉള്ളതായി പോലീസ് പറഞ്ഞു. 11 ദിവസത്തോളം കന്യാകുമാരിയിലും നാഗര്‍കോവിലിലും തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മാറിമാറി താമസിപ്പിച്ചു പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവയ്ക്കുകയായിരുന്നു.

ഓണ്‍ലൈന്‍ സംവിധാനം മുഖേനയാണ് ആവശ്യക്കാര്‍ക്കു പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്.

ആലപ്പുഴ തുമ്പോളി മംഗലത്ത് പടിഞ്ഞാറ് അരയച്ചേരി വീട്ടില്‍ പ്രിയ എന്നും ബെറ്റി എന്നും വിളിക്കുന്ന ഫിലോമിന(38), കൊല്ലം ചവറ തെക്കുംഭാഗം കോയിവിള പാവുമ്പ ജാന്‍സി ഭവനില്‍ സുനില്‍ എന്നു വിളിക്കുന്ന സുനില്‍ ജോണ്‍(38), കാട്ടായിക്കോണം മരുപ്പന്‍കോട് വാഴവിള തിരുവാതിരയില്‍ പ്രവീണ്‍(34), പുല്ലമ്പാറ മാണിക്കല്‍ പാലാംകോണം വടയടിക്കോണം ഈന്തിവിളവീട്ടില്‍ കണ്ണപ്പന്‍ എന്നു വിളിക്കുന്ന അനൂപ് കൃഷ്ണന്‍(26), മാണിക്കല്‍ മുസ്‌ലിം പള്ളിക്കു സമീപം തടത്തരികത്തു വീട്ടില്‍ അനീബ് റാഫി(24), പള്ളിപ്പുറം കണിയാപുരം റെയില്‍വേ ഗേറ്റിനു സമീപം ചാലില്‍ലക്ഷംവീട്ടില്‍ അബു(34), കാട്ടായിക്കോണം ചന്തവിള അനശ്വര റസിഡന്‍സി ഷമി മന്‍സിലില്‍ ഷക്കീര്‍(34), കാട്ടായിക്കോണം ആലുവിള വീട്ടില്‍ പ്രമോദ്(47), നേതാജിപുരം പാല്‍ സൊസൈറ്റിക്കു സമീപം ഷിഫിന്‍ മന്‍സിലില്‍ ഷെരീഫ്(37), പേട്ട പഴയ എയര്‍പോര്‍ട്ടിനു സമീപം ശ്രീചിത്തിര നഗര്‍ എഫ് 188, ടിസി 34/1162 സൗപര്‍ണികയില്‍ നിന്നു പാങ്ങപ്പാറ പേരൂര്‍ റിവുലറ്റിയില്‍ താമസിക്കുന്ന രതീഷ്‌കുമാര്‍(34), ചേങ്കോട്ടുകോണം തുണ്ടത്തില്‍ സ്‌കൂളിനു സമീപം തുണ്ടത്തില്‍ വീട്ടില്‍ അജു എന്നു വിളിക്കുന്ന അജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രണയം നടിച്ചു തന്നെ പരവൂര്‍ സ്വദേശി പരവൂരിലുള്ള കൂട്ടുകാരന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണു പെണ്‍കുട്ടി പോലീസിനോടു വെളിപ്പെടുത്തിയത്. അവിടെ വച്ച് ഇരുവരും ചേര്‍ന്നു പീഡിപ്പിച്ചു. തുടര്‍ന്ന് ആറ്റിങ്ങലില്‍ എത്തിച്ച് ഓട്ടോെ്രെഡവര്‍ക്ക് കൈമാറി. അയാള്‍ ഇടനിലക്കാരനായിരുന്നു.

ഓട്ടോെ്രെഡവറാണു പ്രിയയും സുനിലും താമസിക്കുന്ന വെട്ടുറോഡിലെ വീട്ടില്‍ എത്തിക്കുന്നത്. ഇവിടെ വച്ച് ഇടനിലക്കാരനും സുനിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അതിനുശേഷം കന്യകുമാരിയില്‍ കൊണ്ടുപോയി ഒരു മെഡിക്കല്‍ റപ്രസന്റേറ്റീവിനു കാഴ്ചവച്ചു. തിരികെയെത്തിയ ശേഷം ഒരു ഫ്‌ലാറ്റില്‍ 10 മുതല്‍ 13 വരെ പ്രതികളും വീണ്ടും സുനിലിന്റെ വീട്ടില്‍ എത്തിച്ച് ഏഴും ഒന്‍പതും പ്രതികളും പീഡിപ്പിച്ചു.

കാര്യവട്ടത്തുള്ള ഫ്‌ലാറ്റില്‍ വച്ചാണു 14–ാം പ്രതിക്കു കൈമാറുന്നത്. പെണ്‍കുട്ടിയെ ഒളിപ്പിച്ചു താമസിപ്പിച്ചതു പതിനഞ്ചാം പ്രതിയുടെ വീട്ടിലാണ്. ഇവരില്‍ നിന്നു രക്ഷപ്പെട്ടാണു കഴിഞ്ഞദിവസം വീട്ടിലെത്തുന്നത്. പത്തുദിവസത്തോളം പെണ്‍കുട്ടി വാണിഭസംഘത്തിന്റെ തടവിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.

പോത്തന്‍കോട് സിഐ: എസ്.ഷാജി, മംഗലപുരം എസ്‌ഐ: കെ.വി.ബിനീഷ് ലാല്‍, വനിതാ സെല്ലിലെ സിഐ: സിസിലികുമാരി, എസ്‌ഐ: ലൈലാബീവി, എസ്‌ഐമാരായ കെ.ആര്‍ ബിജു, തന്‍സീംഅഹമ്മദ്, സിജു. കെ.എല്‍.നായര്‍, പുരുഷോത്തമന്‍ നായര്‍, മധുസൂദനകുറുപ്പ്, ഗ്രേഡ് എഎസ്‌ഐമാരായ ഹരി, ജ്യോതി, റഹിം, മോഹനന്‍ പോലീസുകാരായ മനോജ്, രാജീവ്, ശ്രീജിത്ത്, കിരണ്‍, മനോജ്, ബിനു, റിയാസ് ദിലീപ്, ബിജു, ബിജുഹാക്ക്, ജ്യോതിഷ്, അനില്‍കുമാര്‍, ബൈജു, വനിതാപൊലീസുകാരായ ഷീന, സന്ധ്യ, ജിജി, സബിത, പ്രീത, മല്ലിക എന്നിവരടങ്ങിയ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.