ബംഗളൂരു: നോർത്ത് ബംഗളൂരുവിൽ അഭിഭാഷകയായ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊന്നു. കനകപുര സ്വദേശിനി ജ്യോതി കുമാരിയാണ് (25) കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം കോർഡ് റോഡിൽ മഹാലക്ഷ്മി ലേഔട്ടിലായിരുന്നു സംഭവം.
മഹാലക്ഷ്മി ലേഔട്ടിൽ ഹനുമാൻ ക്ഷേത്രത്തിനു സമീപം ബസിറങ്ങി ഇവർ ജോലി സ്‌ഥലത്തേക്ക് റോഡ് മുറിച്ചുകടന്നു പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ജ്യോതിലക്ഷ്മി നടന്നുപോകുമ്പോൾ ഒരു യുവാവ് സമീപത്തേക്കുവന്ന് അക്രമിക്കാൻ ശ്രമിച്ചു. ഇയാളെ ജ്യോതിലക്ഷ്മി തള്ളിമാറ്റി. നിലത്തുവീണ യുവാവ് ചാടിയെണീറ്റ് കത്തിയെടുത്ത് ജ്യോതിലക്ഷ്മിയുടെ കഴുത്തിൽ വെട്ടിവീഴ്ത്തി. സംഭവത്തിനു ശേഷം ഇയാൾ കടന്നുകളഞ്ഞു.
രക്‌തത്തിൽ കുളിച്ചുകിടന്ന ജ്യോതിലക്ഷ്മിയെ പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുന്നതിനു മുമ്പെ മരണം സംഭവിച്ചിരുന്നു. ജ്യോതിലക്ഷ്മിയുടെ മൊബൈൽ ഫോണോ ആഭരണങ്ങളോ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. മുൻ വൈരാഗ്യത്താൽ കൊല നടത്തിയതാവാമെന്നാണ് പോലീസ് കരുതുന്നത്. ജ്യോതിലക്ഷ്മി മഹാലക്ഷ്മിപുരത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
മഹാലക്ഷ്മി ലേഔട്ടിൽ ഹനുമാൻ ക്ഷേത്രത്തിനു സമീപം ബസിറങ്ങി ഇവർ ജോലി സ്‌ഥലത്തേക്ക് റോഡ് മുറിച്ചുകടന്നു പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ജ്യോതിലക്ഷ്മി നടന്നുപോകുമ്പോൾ ഒരു യുവാവ് സമീപത്തേക്കുവന്ന് അക്രമിക്കാൻ ശ്രമിച്ചു. ഇയാളെ ജ്യോതിലക്ഷ്മി തള്ളിമാറ്റി. നിലത്തുവീണ യുവാവ് ചാടിയെണീറ്റ് കത്തിയെടുത്ത് ജ്യോതിലക്ഷ്മിയുടെ കഴുത്തിൽ വെട്ടിവീഴ്ത്തി. സംഭവത്തിനു ശേഷം ഇയാൾ കടന്നുകളഞ്ഞു.
രക്‌തത്തിൽ കുളിച്ചുകിടന്ന ജ്യോതിലക്ഷ്മിയെ പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുന്നതിനു മുമ്പെ മരണം സംഭവിച്ചിരുന്നു. ജ്യോതിലക്ഷ്മിയുടെ മൊബൈൽ ഫോണോ ആഭരണങ്ങളോ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. മുൻ വൈരാഗ്യത്താൽ കൊല നടത്തിയതാവാമെന്നാണ് പോലീസ് കരുതുന്നത്. ജ്യോതിലക്ഷ്മി മഹാലക്ഷ്മിപുരത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment