Latest News

സഹകരണബാങ്കിൽ മുക്കുപണ്ടം പണയംവച്ച യുവാവ് മരിച്ചനിലയിൽ

ചേർത്തല: ചേർത്തല ശ്രീകണ്ഠമംഗലം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് 20 ലക്ഷത്തിന്‍റെ തട്ടിപ്പ്. മുക്കുപണ്ടം പണയം വെച്ചിരുന്ന യുവാവിനെ അന്വേഷണത്തിനിടെ സ്വന്തം കടമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.[www.malabarflash.com]

തട്ടിപ്പിലും യുവാവിന്‍റെ മരണത്തിലും ദുരൂഹതകളുണ്ടെന്നു പരാതികളുയർന്നിട്ടുണ്ട്. ധന്വന്തരി ഫൈനാൻസിയേഴ്സ് ഉടമ ചേർത്തല നഗരസഭ 13-ാം വാർഡ് തകിടിപ്പറമ്പിൽ എം. സരൾകുമാർ (കുട്ടാമണി-42) ആണ് മരിച്ചത്. 24നാണ് ഓഡിറ്റർമാരുടെ പരിശോധനയിൽ ആദ്യം ബാങ്കിന്‍റെ പതിനൊന്നാം മൈൽ ശാഖയിലും പിന്നീട് മരുത്തോർവട്ടം ശാഖയിലും മുക്കുപണ്ടം പണയം വച്ചതായി കണ്ടെത്തിയത്. ഇതു പുറത്തറിഞ്ഞതോടെ സരൾകുമാറിനെ കുറിച്ചു വിവരങ്ങളില്ലായിരുന്നു.

സരൾകുമാറിനെ കാണാനില്ലെന്നു കാട്ടി ഭാര്യ 24നു ചേർത്തല പോലീസിൽ പാരാതിയും നല്കി. പലയിടത്തും നടത്തിയ പരിശോധനയ്ക്കിടയിലാണ് 26നു സ്വന്തം സ്ഥാപനം നില്കുന്ന കെട്ടിടത്തിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തട്ടിപ്പുസംബന്ധിച്ച് ബാങ്ക് അധികൃതർ പോലീസിൽ പരാതി നല്കിയിട്ടില്ല. എന്നാൽ, സരൾകുമാറിന്‍റെ ബന്ധുക്കൾ പണയം ഇടപാടിൽ അടയ്ക്കാനുളള 20 ലക്ഷവും 25നുതന്നെ അടച്ചു തീർത്തെന്നും ബാങ്കിനു ഒരുതരത്തിലുള്ള നഷ്ടവും ഉണ്ടായിട്ടില്ലെന്നും ബാങ്ക് പ്രസിഡന്‍റ് ആർ. ശശിധരൻ പറഞ്ഞു.

ഇത്തരത്തിൽ പണയമിടപാടു നടത്താൻ ഉത്തരവാദികളായ ജീവനക്കാർക്കെതിരേ നടപടിയെടുക്കും. പണമടച്ചെങ്കിലും വിവാദമായ പണയ ഉരുപടികൾ തിരികെ നല്കാതെ സീലുചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. ബാങ്കിനെ തകർക്കാനുള്ള ആസൂത്രിത പ്രചാരണങ്ങൾ ഒരു വിഭാഗം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
മരണത്തിലും ബാങ്കിലെ ഇടപാടുകളിലും സംശയങ്ങളുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും അവർ പറഞ്ഞു. ബാങ്കിലെ മുഴുവൻ സ്വർണവും പരിശോധിച്ചാൽ മാത്രമേ യഥാർഥ കണക്കുകൾ തെളിയുകയുള്ളുവെന്ന് സഹകരണവകുപ്പധികൃതർ പറഞ്ഞു. 

ഇതിനായി പരിശോധന നടന്നുവരികയാണെന്നും അവർ പറഞ്ഞു. സംഭവത്തിൽ ബാങ്കിനെതിരേ സിപിഎമ്മും ബിജെപിയും സമരം ആരംഭിച്ചിട്ടുണ്ട്. രാഖിയാണ് മരിച്ച സരൾകുമാറിന്‍റെ ഭാര്യ. മകൾ: ആദ്യ.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.