ന്യൂഡല്‍ഹി: ഡൽഹി രാംജാസ് കോളജിൽ എബിവിപിക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ. പ്രഫസർ പ്രശാന്ത് ചക്രവർത്തിയെയാണ് നോയിഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.[www.malabarflash.com]
ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ വൃക്കകൾക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റതായി കണ്ടെത്തി. ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
രാംജാസ് കോളേജിലെ ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് ജെഎൻയു വിദ്യാർഥികളായ ഉമര്‍ ഖാലിദിനും ഷെഹ് ല റാഷിദിനെയും ക്ഷണിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. ക്ഷണിച്ചെങ്കിലും ഖാലിദിനും ഷെഹ് ലയെയും കോളജിൽ കയറ്റില്ലെന്ന എബിവിപി നിലപാടുമൂലം ഇവരെ കോളജ് അധികൃതർ പരിപാടിയിൽ പങ്കെടുപ്പിച്ചില്ല. ഇതിനെതിരെ വിദ്യാർഥി സംഘടനകൾ രംഗത്ത് വന്നു.
ബുധനാഴ്ച എസ്എഫ്ഐ, എഐഎസ്എ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ റാലിക്ക് നേരെ എബിവിപി ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തില്‍ അധ്യാപകരുൾപ്പെടെ 20 പേര്‍ക്കാണ് പരിക്കേറ്റത്.
രാംജാസ് കോളേജിലെ ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് ജെഎൻയു വിദ്യാർഥികളായ ഉമര്‍ ഖാലിദിനും ഷെഹ് ല റാഷിദിനെയും ക്ഷണിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. ക്ഷണിച്ചെങ്കിലും ഖാലിദിനും ഷെഹ് ലയെയും കോളജിൽ കയറ്റില്ലെന്ന എബിവിപി നിലപാടുമൂലം ഇവരെ കോളജ് അധികൃതർ പരിപാടിയിൽ പങ്കെടുപ്പിച്ചില്ല. ഇതിനെതിരെ വിദ്യാർഥി സംഘടനകൾ രംഗത്ത് വന്നു.
ബുധനാഴ്ച എസ്എഫ്ഐ, എഐഎസ്എ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ റാലിക്ക് നേരെ എബിവിപി ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തില്‍ അധ്യാപകരുൾപ്പെടെ 20 പേര്‍ക്കാണ് പരിക്കേറ്റത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment