Latest News

പള്ളിയിലെ അച്ചന്‍ ശരിക്കും അച്ഛനായി; പെണ്‍കുട്ടിക്കെതിരായ പീഡനം സമ്മതിച്ച് വൈദികന്‍

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന്‍ കുറ്റസമ്മതം നടത്തി. പതിനാറുകാരിയായ പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.[www.malabarflash.com]

സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ(48) സംഭവവുമായി ബന്ധപ്പെട്ടു തിങ്കളാഴ്ച വൈകിട്ടാണു പോലീസ്‌ അറസ്റ്റ് ചെയ്തത്.

വൈദികനെ പള്ളിമേടയില്‍ എത്തിച്ചു തെളിവെടുപ്പു നടത്തി. ഇതേത്തുടര്‍ന്നു പള്ളിയിലും പരിസര പ്രദേശത്തും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു. അങ്കമാലിയില്‍നിന്നു പിടിയിലായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ കേളകം പോലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പാണു (പോക്‌സോ) വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റം ചുമത്തുന്നതോടെ വിചാരണ കഴിയുംവരെ ജാമ്യം ലഭിക്കില്ല. ശാരീരിക പരിശോധനകള്‍ക്കു വിധേയമാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

20 ദിവസങ്ങള്‍ക്കുമുന്‍പു പതിനാറുകാരിയായ പെണ്‍കുട്ടി കൂത്തുപറമ്പിലെ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. ഉന്നതരായ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ചു സംഭവം ഒതുക്കിത്തീര്‍ക്കുകയും കുഞ്ഞിനെ അനാഥാലയത്തിലേക്കു മാറ്റുകയും ചെയ്തു.

ജില്ലാ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണു പീഡനവിവരം പുറംലോകമറിയുന്നത്. കുട്ടിയുടെ പിതാവാണു പീഡിപ്പിച്ചതെന്ന തരത്തില്‍ കേസിനെ വഴിമാറ്റിവിടാനുള്ള നീക്കങ്ങള്‍ നടന്നെങ്കിലും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു പ്രതിയായ വൈദികനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞെന്നും പേരാവൂര്‍ പോലീസ് അറിയിച്ചു. പ്രസവ വിവരം മറച്ചുവച്ച ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.