ലുധിയാന: പ്രണയബന്ധത്തിൽ ഏർപ്പെട്ടതിന്‍റെ പേരിൽ പെണ്‍കുട്ടികളെ മാതാപിതാക്കൾ മയക്കുമരുന്നു കുത്തിവച്ച് കനാലിൽ എറിഞ്ഞു. ഒരു പെണ്‍കുട്ടി മരിച്ചു. മറ്റൊരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. [www.malabarflash.com]
പതിനഞ്ചു വയസുകാരി ജ്യോതിയാണ് കൊല്ലപ്പെട്ടത്. സഹോദരി പ്രിതി പരിക്കുകളോടെ രക്ഷപ്പെട്ടു. ബെയർവെൽ പാലത്തിനു സമീപത്തെ സിധ്വൻ കനാലിനു സമീപത്ത് ഒഴുകിനടക്കുന്ന നിലയിലാണ് സഹോദരിമാരെ കണ്ടെത്തിയത്. ഉടൻതന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജ്യോതി മരിച്ചു.
ഇരുവരും പത്താം ക്ലാസിലാണ് പഠിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് പെണ്‍കുട്ടികളുടെ പ്രണയബന്ധം വീട്ടുകാർ സ്ഥിരീകരിക്കുന്നത്. വൈകിട്ട് മാതാപിതാക്കൾ പെണ്‍കുട്ടികൾക്ക് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കനാലിൽ എറിയുകയായിരുന്നു. ഇതിനുമുന്പ് ജ്യോതിയെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നതായും പോലീസ് അറിയിച്ചു.
തുടക്കത്തിൽ, ആശുപത്രിയിൽ കഴിയുന്ന പ്രിതി അജ്ഞാതർ തങ്ങളെ അബോധാവസ്ഥയിലാക്കി കനാലിൽ എറിഞ്ഞെന്നാണു പോലീസിനു മൊഴി നൽകിയത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ പെണ്‍കുട്ടി സത്യാവസ്ഥ വെളിപ്പെടുത്തി. ഒളിവിൽപോയ മാതാപിതാക്കൾക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
പതിനഞ്ചു വയസുകാരി ജ്യോതിയാണ് കൊല്ലപ്പെട്ടത്. സഹോദരി പ്രിതി പരിക്കുകളോടെ രക്ഷപ്പെട്ടു. ബെയർവെൽ പാലത്തിനു സമീപത്തെ സിധ്വൻ കനാലിനു സമീപത്ത് ഒഴുകിനടക്കുന്ന നിലയിലാണ് സഹോദരിമാരെ കണ്ടെത്തിയത്. ഉടൻതന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജ്യോതി മരിച്ചു.
ഇരുവരും പത്താം ക്ലാസിലാണ് പഠിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് പെണ്‍കുട്ടികളുടെ പ്രണയബന്ധം വീട്ടുകാർ സ്ഥിരീകരിക്കുന്നത്. വൈകിട്ട് മാതാപിതാക്കൾ പെണ്‍കുട്ടികൾക്ക് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കനാലിൽ എറിയുകയായിരുന്നു. ഇതിനുമുന്പ് ജ്യോതിയെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നതായും പോലീസ് അറിയിച്ചു.
തുടക്കത്തിൽ, ആശുപത്രിയിൽ കഴിയുന്ന പ്രിതി അജ്ഞാതർ തങ്ങളെ അബോധാവസ്ഥയിലാക്കി കനാലിൽ എറിഞ്ഞെന്നാണു പോലീസിനു മൊഴി നൽകിയത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ പെണ്‍കുട്ടി സത്യാവസ്ഥ വെളിപ്പെടുത്തി. ഒളിവിൽപോയ മാതാപിതാക്കൾക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment