കോട്ടയം: വൈകല്യരഹിത പഞ്ചായത്ത് പദ്ധതിയിലൂടെ ശ്രദ്ധേയനായ ജനകീയ ഹോമിയോ ഡോക്ടർ കുടയംപടി മര്യാതുരുത്ത് പാരിജാതത്തിൽ ഡോ. ആർ. ശ്രീകുമാർ(42) രോഗിയെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.[www.malabarflash.com]
വിജയപുരം പഞ്ചായത്തിലെ ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസറായ ശ്രീകുമാർ വെളളിയാഴ്ച രാവിലെ 10.30ന് രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിജയപുരം പഞ്ചായത്തിലെ ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസറായ ശ്രീകുമാർ വെളളിയാഴ്ച രാവിലെ 10.30ന് രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജന്മനാ ശാരീരിക ന്യൂനതയുള്ളവരിലെ ജനിതക പ്രശ്നങ്ങൾ കണ്ടെത്തി ചികിത്സിച്ചാണു ജനിവിജയ പദ്ധതി ശ്രീകുമാർ നടപ്പാക്കിയത്. ഈ ചികിത്സാ രീതിയിലൂടെ നിരവധി പേരുടെ കാഴ്ചവൈകല്യമു ൾപ്പെടെ മാറ്റാൻ സാധിച്ചിരുന്നു.
ഗായിക വൈക്കം വിജയലക്ഷ്മിക്കു ഡോ. ശ്രീകുമാറിന്റെ പ്രത്യേക ചികിത്സയിലൂടെ കാഴ്ചയിൽ നേരിയ പുരോഗതി ലഭിച്ചതു വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ ചികിതയിൽ ശ്രീകുമാറിനോടൊപ്പം പ്രവർത്തിച്ച ഹോമിയോ ഡോക്ടറും കാലടി മഞ്ഞപ്ര കുന്നത്ത് കുടുംബാഗവുമായ ഡോ. എസ്. ശ്രീവിദ്യയാണ് ഭാര്യ. മക്കൾ: അഭിരൂപ് ശ്രീമാധവ് (ഒന്പതാം ക്ലാസ്), ധൻവിൻ ശ്രീ മാധവ് (നാലാം ക്ലാസ്). ഇരുവരും മാന്നാനം കെഇ സ്കൂൾ വിദ്യാർഥികളാണ്.
ഗായിക വൈക്കം വിജയലക്ഷ്മിക്കു ഡോ. ശ്രീകുമാറിന്റെ പ്രത്യേക ചികിത്സയിലൂടെ കാഴ്ചയിൽ നേരിയ പുരോഗതി ലഭിച്ചതു വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ ചികിതയിൽ ശ്രീകുമാറിനോടൊപ്പം പ്രവർത്തിച്ച ഹോമിയോ ഡോക്ടറും കാലടി മഞ്ഞപ്ര കുന്നത്ത് കുടുംബാഗവുമായ ഡോ. എസ്. ശ്രീവിദ്യയാണ് ഭാര്യ. മക്കൾ: അഭിരൂപ് ശ്രീമാധവ് (ഒന്പതാം ക്ലാസ്), ധൻവിൻ ശ്രീ മാധവ് (നാലാം ക്ലാസ്). ഇരുവരും മാന്നാനം കെഇ സ്കൂൾ വിദ്യാർഥികളാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment