കൊണ്ടോട്ടി: രാജ്യത്തെ ഹജ് തീർഥാടകർക്കുള്ള യാത്രാനിരക്കുകൾ നിശ്ചയിച്ചു. കേരളത്തിലെ ഗ്രീൻ വിഭാഗത്തിലുള്ളവർക്ക് 2,35,150 രൂപയും അസീസിയ വിഭാഗത്തിലുള്ളവർക്ക് 2,01750 രൂപയുമാണ് നിരക്കുകൾ.[www.malabarflash.com]
ഒരു തവണ ഹജ് ചെയ്തവർ ഇത്തവണ വീണ്ടും യാത്ര ചെയ്യുന്നുണ്ടെങ്കിൽ സബ്സിഡി തുകയായ 10,750 രൂപയും ബലികർമം ആവശ്യമായവർ 8,000 രൂപയും അധികം അടയ്ക്കണം. രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് വിമാനക്കൂലി 7,281 രൂപയും എയർപോർട് ചാർജ് 4560 രൂപയും ഉൾപ്പെടെ 11,850 രൂപയാണു നൽകേണ്ടത്.
കൊച്ചിയിൽനിന്ന് ഓഗസ്റ്റ് 13 മുതൽ 26 വരെയാണു ഹജ് തീർഥാടകരുടെ ജിദ്ദയിലേക്കുള്ള യാത്ര. സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പന്ത്രണ്ടായിരത്തിലേറെ തീർഥാടകരാണ് കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴി ഹജ് യാത്ര നടത്തുന്നത്.
81,000 രൂപ ആദ്യഗഡുവായി അടച്ചതിനാൽ ഗ്രീൻ വിഭാഗക്കാർ 1,54,150 രൂപയും അസീസിയ വിഭാഗക്കാർ 1,20,750 രൂപയുമാണ് രണ്ടാം ഗഡുവായി അടയ്ക്കേണ്ടത്.
ഒരു തവണ ഹജ് ചെയ്തവർ ഇത്തവണ വീണ്ടും യാത്ര ചെയ്യുന്നുണ്ടെങ്കിൽ സബ്സിഡി തുകയായ 10,750 രൂപയും ബലികർമം ആവശ്യമായവർ 8,000 രൂപയും അധികം അടയ്ക്കണം. രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് വിമാനക്കൂലി 7,281 രൂപയും എയർപോർട് ചാർജ് 4560 രൂപയും ഉൾപ്പെടെ 11,850 രൂപയാണു നൽകേണ്ടത്.
തുക അടയ്ക്കേണ്ട അവസാന തീയതി: ജൂൺ 19. തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ഓരോ തീർഥാടകരെയും ഹജ് വൊളന്റിയർമാർ അറിയിക്കും. ഹജ് ഹൗസ് ഫോൺ: 0483–2710717.
കൊച്ചിയിൽനിന്ന് ഓഗസ്റ്റ് 13 മുതൽ 26 വരെയാണു ഹജ് തീർഥാടകരുടെ ജിദ്ദയിലേക്കുള്ള യാത്ര. സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പന്ത്രണ്ടായിരത്തിലേറെ തീർഥാടകരാണ് കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴി ഹജ് യാത്ര നടത്തുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment