കൊച്ചി: മഞ്ചേശ്വരത്തെ പി.ബി. അബ്ദുൾ റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർഥിയായിരുന്ന ബിജെപി നേതാവ് കെ. സുരേന്ദ്രൻ നൽകിയ ഹർജിയിൽ 24 ബൂത്ത് ലെവൽ ഓഫീസർമാർക്ക് സമൻസ് അയക്കാൻ ഹൈക്കോടതി നിർദേശിച്ചു.[www.malabarflash.com]
ഈ ഹർജിയിൽ 43 പ്രിസൈഡിംഗ് ഓഫീസർമാരുടെ തെളിവെടുപ്പ് പൂർത്തിയായിരുന്നു. തുടർന്നാണ് തെളിവെടുപ്പിനായി ബൂത്ത് ലെവൽ ഓഫീസർമാർക്ക് സമൻസ് അയക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിയായിരുന്ന അബ്ദുൾ റസാഖ് 56, 870 വോട്ടും കെ. സുരേന്ദ്രൻ 56, 781 വോട്ടുമാണ് നേടിയത്. 89 വോട്ടുകൾക്കാണ് കെ. സുരേന്ദ്രൻ പരാജയപ്പെട്ടത്. എന്നാൽ മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ വ്യാപകമായി കള്ളവോട്ടു നടന്നിട്ടുണ്ടെന്ന് സുരേന്ദ്രൻ ആരോപിക്കുന്നു.
ആരോപണവിധേയമായ ബൂത്തുകളിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഹൈക്കോടതി നിർദേശമനുസരിച്ച് എറണാകുളത്തെത്തിച്ച് കളക്ടറേറ്റിൽ സൂക്ഷിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിയായിരുന്ന അബ്ദുൾ റസാഖ് 56, 870 വോട്ടും കെ. സുരേന്ദ്രൻ 56, 781 വോട്ടുമാണ് നേടിയത്. 89 വോട്ടുകൾക്കാണ് കെ. സുരേന്ദ്രൻ പരാജയപ്പെട്ടത്. എന്നാൽ മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ വ്യാപകമായി കള്ളവോട്ടു നടന്നിട്ടുണ്ടെന്ന് സുരേന്ദ്രൻ ആരോപിക്കുന്നു.
ആരോപണവിധേയമായ ബൂത്തുകളിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഹൈക്കോടതി നിർദേശമനുസരിച്ച് എറണാകുളത്തെത്തിച്ച് കളക്ടറേറ്റിൽ സൂക്ഷിച്ചിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment