Latest News

രമ്യ കൊലക്കേസ്: ഭര്‍ത്താവിനു ജീവപര്യന്തം

തലശേരി: കാട്ടാമ്പള്ളിയിലെ അമ്പന്‍ ഹൗസില്‍ രവീന്ദ്രന്‍റെ മകള്‍ രമ്യ (26) വധിക്കപ്പെട്ട കേസിൽ ഒന്നാംപ്രതിയായ ഭർത്താവിനു ജീവപര്യന്തവും മൂന്നാം പ്രതി ഭർതൃമാതാവിന് രണ്ടുവർഷം കഠിനതടവും. കേസിലെ രണ്ടാംപ്രതിയായ ഭർതൃസഹോദരനെ കോടതി വെറുതെവിട്ടു.[www.malabarflash.com]

രമ്യയുടെ ഭര്‍ത്താവ് കണ്ണൂര്‍ അഴീക്കോട്ടെ പാലോട്ട് വയലില്‍ ഷമ്മികുമാറിന്(40) 302-ാം വകുപ്പുപ്രകാരം കൊലക്കുറ്റത്തിനു ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവുമാണ് വിധിച്ചത്.

ഇതിനുപുറമേ, തെളിവുനശിപ്പിക്കലിന് ഏഴുവർഷം കഠിനതടവ്, 50,000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ്, ഗാർഹികപീഡനത്തിന് മൂന്നുവർഷം കഠിനതടവ്, 50,000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി തടവ് എന്നിവയും ഒന്നാംപ്രതിക്ക്കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. വിവിധ വകുപ്പുകളിലായി ആകെ രണ്ടുലക്ഷം രൂപയാണു പിഴയായി വിധിച്ചത്. മൂന്നാം പ്രതിയും ഷമ്മികുമാറിന്‍റെ അമ്മയുമായ പദ്മാവതിക്ക്(70) ഗാർഹികപീഡനത്തിനാണ് രണ്ടുവർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചത്.

പിഴയടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി ജയിൽശിക്ഷ അനുഭവിക്കണം. പ്രതികൾ പിഴടയ്ക്കുന്ന പക്ഷം കൊല്ലപ്പെട്ട രമ്യയുടെ മൂന്നു മക്കൾക്കുമായി ഈ തുക വീതിച്ചു നൽകണമെന്നും തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശ്രീകല സുരേഷ് വിധിന്യായത്തിൽ പറഞ്ഞു.

‌‌ രണ്ടാംപ്രതി ലതീഷ്കുമാറിൽ ഗാർഹികപീഡനക്കുറ്റം ചുമത്തിയിരുന്നെങ്കിലും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് വെറുതെവിട്ടത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ‌ എം.ജെ. ജോൺസൺ കോടതിയിൽ പറഞ്ഞു.

2010 ജനുവരി 22 നായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയെയും ഇളയകുട്ടിയെയും കൂട്ടി ജനുവരി 16 ന് വീടുവിട്ട ഷമ്മികുമാര്‍ പല സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ താമസിച്ചശേഷം 20ന് പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തു. അന്നു രാത്രിതന്നെ കുട്ടിയെ രമ്യയുടെ കാട്ടാമ്പള്ളിയിലെ വീട്ടില്‍ കൊണ്ടുപോയിവിട്ടു. പിറ്റേദിവസം രമ്യയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച്, രമ്യ പയ്യന്നൂരിലെ ലോഡ്ജിലുണ്ടെന്നറിയിച്ച ശേഷം ഷമ്മികുമാര്‍ സ്ഥലംവിട്ടു. 22 ന് ലോഡ്ജ് അധികൃതര്‍ മുറി തുറന്നു നോക്കിയപ്പോഴാണു രമ്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നഗ്നമായിട്ടാണ് മൃതദേഹം കാണപ്പെട്ടത്.

ഒരു സ്ത്രീയും നഗ്നയായിട്ടു തൂങ്ങിമരിച്ചതായി കണ്ടിട്ടില്ലെന്ന് പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ള മൊഴിനൽകിയിരുന്നു. വിദേശത്തേക്കു കടന്ന ഷമ്മികുമാറിനെ ഇന്‍റർപോളിന്‍റെ സഹായത്തോടെയാണു പിടികൂടിയത്. 2002 ജൂണ്‍ രണ്ടിനാണ് ഷമ്മികുമാറും രമ്യയും വിവാഹിതരായത്. ഈ ബന്ധത്തില്‍ മൂന്നു മക്കളുണ്ട്.

ദൃക്സാക്ഷികളില്ലാത്ത കേസിൽ നിർണായകമായ നിരവധി സാഹചര്യത്തെളിവുകൾ അന്വേഷണസംഘം കണ്ടെത്തി. കുറ്റവാളികളെ അഴിക്കുള്ളിലാക്കാൻ ഇതു പര്യാപ്തമായിരുന്നു. കേസിൽ 40 സാക്ഷികളെ വിസ്തരിക്കുകയും 28 തൊണ്ടിമുതലുകൾ ഹാജരാക്കുകയും ചെയ്തു. ഒന്നാംപ്രതിയുടെ സഹോദരിയും ഭര്‍ത്താവും വിചാരണവേളയില്‍ കൂറുമാറിയിരുന്നു. ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് രമ്യ ആശുപത്രിയില്‍ ചികിത്സതേടിയതു സംബന്ധിച്ച രേഖകളും വനിതാകമ്മീഷനിലും വനിതാസെല്ലിലും നല്‍കിയ പരാതിയും മക്കളുടെ ചെലവിനായി രമ്യ നല്‍കിയ ഹർജിയുമെല്ലാം വിചാരണയ്ക്കിടെ ‍ കോടതിക്കു മുന്നിലെത്തി.

കേസിലെ ഒന്നാം സാക്ഷിയായ ലോഡ്ജ് മാനേജർ ആലിക്കുഞ്ഞി രോഗബാധിതനായി കിടപ്പിലായതിനാല്‍ വിസ്താരം നടന്നിരുന്നില്ല. ഇയാളെ ചികിത്സിക്കുന്ന ഡോക്ടര്‍ക്കു കോടതി സമന്‍സയച്ചു മൊഴി രേഖപ്പെടുത്തുകയായിരുന്നു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.