വാഷിംഗ്ടൺ: ഊതിപ്പെരുപ്പിച്ച ലാഭക്കണക്കുകൾ പ്രസിദ്ധപ്പെടുത്തി നിക്ഷേപകരെ വഞ്ചിച്ച കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് യുഎസ് കോടതി പത്തുവർഷം തടവുശിക്ഷ വിധിച്ചു.[www.malabarflash.com]
വൈറ്റൽ സ്പ്രിംഗിന്റെ മുൻ ഉടമ ശ്രീധർ പൊറ്റാരസുവിനെയാണു ഓഹരിയുടമകൾക്ക് നാലുകോടി 90 ലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ കോടതി ശിക്ഷിച്ചത്. വ്യാജ വെബ്സൈറ്റിൽ കെട്ടിച്ചമച്ച ബാലൻസ്ഷീറ്റ്, തെറ്റായ ബാങ്ക് രേഖകൾ, നികുതി സ്റ്റേറ്റ്മെന്റ് എന്നിവ നൽകിയാണ് നിക്ഷേപകരെ കുടുക്കിയത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
വൈറ്റൽ സ്പ്രിംഗിന്റെ മുൻ ഉടമ ശ്രീധർ പൊറ്റാരസുവിനെയാണു ഓഹരിയുടമകൾക്ക് നാലുകോടി 90 ലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ കോടതി ശിക്ഷിച്ചത്. വ്യാജ വെബ്സൈറ്റിൽ കെട്ടിച്ചമച്ച ബാലൻസ്ഷീറ്റ്, തെറ്റായ ബാങ്ക് രേഖകൾ, നികുതി സ്റ്റേറ്റ്മെന്റ് എന്നിവ നൽകിയാണ് നിക്ഷേപകരെ കുടുക്കിയത്.
നിരവധി ഇന്ത്യക്കാർ ഈ കന്പനിയിൽ ഓഹരിയെടുത്തിരുന്നു. തൊഴിൽ നികുതിയിനത്തിൽ യുഎസ് ട്രഷറിക്കു നൽകേണ്ട 75 ലക്ഷം ഡോളർ കന്പനി അടച്ചില്ലെന്ന് ആക്ടിംഗ് ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോർണി ജനറൽ ഗോൾഡ് ബർഗ് പറഞ്ഞു.
ഡെമോക്രാറ്റിക് പാർ്ട്ടിയുടെ പ്രധാന ഫണ്ടു സമാഹകരിലൊരാൾ കൂടിയായ 51 കാരനായ ശ്രീധർ അറിയപ്പെടുന്ന നേത്രരോഗ വിദഗ്ധനാണ്. എആർ റഹ്മാനെക്കുറിച്ചുള്ള ജയ്ഹോ ഡോകുമെന്ററി 2015-ൽ വൈറ്റ് ഹൗസിൽ പ്രദർശിപ്പിക്കുന്നതിനു മുൻകൈയെടുത്തതു ശ്രീധറാണ്. 2016-ൽ ഫിലഡൽഫിയയിൽ നടന്ന ഡെമോക്രാറ്റിക് കൺവൻഷൻ ശ്രീധറിനെ ക്രെഡൻഷ്യൻ കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കുകയുണ്ടായി.
ഡെമോക്രാറ്റിക് പാർ്ട്ടിയുടെ പ്രധാന ഫണ്ടു സമാഹകരിലൊരാൾ കൂടിയായ 51 കാരനായ ശ്രീധർ അറിയപ്പെടുന്ന നേത്രരോഗ വിദഗ്ധനാണ്. എആർ റഹ്മാനെക്കുറിച്ചുള്ള ജയ്ഹോ ഡോകുമെന്ററി 2015-ൽ വൈറ്റ് ഹൗസിൽ പ്രദർശിപ്പിക്കുന്നതിനു മുൻകൈയെടുത്തതു ശ്രീധറാണ്. 2016-ൽ ഫിലഡൽഫിയയിൽ നടന്ന ഡെമോക്രാറ്റിക് കൺവൻഷൻ ശ്രീധറിനെ ക്രെഡൻഷ്യൻ കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കുകയുണ്ടായി.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment