പെരിന്തൽമണ്ണ: യുവാവ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു മരിച്ചു. പെരിന്തൽമണ്ണ മാനത്തുമംഗലം കിഴിശ്ശേരി കുഞ്ഞിമുഹമ്മദിന്റെ മകൻ മാസിൻ (21) ആണു വെടിയേറ്റു മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ എൻജിനീയറിങ് കോളജിൽ ഓഡിയോളജി വിദ്യാർഥിയാണ്.
ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് വെടിയേറ്റു ചോരയിൽ കുളിച്ചനിലയിൽ മാസിനെയുംകൊണ്ടു സ്‌കൂട്ടറിൽ രണ്ടു യുവാക്കൾ പെരിന്തൽമണ്ണ കിംസ് അൽശിഫാ ആശുപത്രിയിലെത്തിയത്. കഴുത്തിന്റെ ഒരുവശത്തു വെടിയേറ്റ മാസിൻ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു.
ആശുപത്രിയിലെത്തിച്ച യുവാക്കൾ വൈകാതെ കടന്നുകളഞ്ഞു. സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ അവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവാവിനെ കൊണ്ടുവന്നവരിലൊരാളെ കസ്‌റ്റഡിയിലെടുത്തതായും സൂചനയുണ്ട്. യുവാവിന്റെ ഇടതുകാലിലെ വിരലുകളിൽ റോഡിലുരഞ്ഞ മുറിവുണ്ട്. നഗരത്തിനടുത്തു പൂപ്പലം നിരപ്പിലെ ഒഴിഞ്ഞ സ്ഥലത്താണു സംഭവം നടന്നതെന്നും എയർഗണ്ണിൽനിന്നുള്ള വെടിയാകാമെന്നും പോലീസ് കണ്ടെത്തി.
മാസിൻ സുഹൃത്തുക്കൾക്കൊപ്പം ഈ ഭാഗത്ത് എത്തിയതായി പറയുന്നു. തോക്ക് ആരുടേതെന്നു വ്യക്‌തമല്ല. കോഴിക്കോട്ട് താമസിച്ചുപഠിക്കുന്ന മാസിൻ വെള്ളിയാഴ്‌ചയാണു വീട്ടിലെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണു വീട്ടിൽനിന്നിറങ്ങിയത്. പിന്നീട് വീട്ടുകാർ അറിയുന്നതു മരണവാർത്തയാണ്. മൃതദേഹം കിംസ് അൽശിഫ ആശുപത്രി മോർച്ചറിയിൽ.
മാതാവ്: കദീജ. സഹോദരങ്ങൾ: സീനത്ത്, സാബിദ, ഷാന. നർക്കോട്ടിക് ഡിവൈഎസ്‌പി കെ.സലീം, പെരിന്തൽമണ്ണ സിഐ ടി.എസ്.ബിനു, എസ്‌ഐ വി.കെ.കമറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി.
ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് വെടിയേറ്റു ചോരയിൽ കുളിച്ചനിലയിൽ മാസിനെയുംകൊണ്ടു സ്‌കൂട്ടറിൽ രണ്ടു യുവാക്കൾ പെരിന്തൽമണ്ണ കിംസ് അൽശിഫാ ആശുപത്രിയിലെത്തിയത്. കഴുത്തിന്റെ ഒരുവശത്തു വെടിയേറ്റ മാസിൻ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു.
ആശുപത്രിയിലെത്തിച്ച യുവാക്കൾ വൈകാതെ കടന്നുകളഞ്ഞു. സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ അവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവാവിനെ കൊണ്ടുവന്നവരിലൊരാളെ കസ്‌റ്റഡിയിലെടുത്തതായും സൂചനയുണ്ട്. യുവാവിന്റെ ഇടതുകാലിലെ വിരലുകളിൽ റോഡിലുരഞ്ഞ മുറിവുണ്ട്. നഗരത്തിനടുത്തു പൂപ്പലം നിരപ്പിലെ ഒഴിഞ്ഞ സ്ഥലത്താണു സംഭവം നടന്നതെന്നും എയർഗണ്ണിൽനിന്നുള്ള വെടിയാകാമെന്നും പോലീസ് കണ്ടെത്തി.
മാസിൻ സുഹൃത്തുക്കൾക്കൊപ്പം ഈ ഭാഗത്ത് എത്തിയതായി പറയുന്നു. തോക്ക് ആരുടേതെന്നു വ്യക്‌തമല്ല. കോഴിക്കോട്ട് താമസിച്ചുപഠിക്കുന്ന മാസിൻ വെള്ളിയാഴ്‌ചയാണു വീട്ടിലെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണു വീട്ടിൽനിന്നിറങ്ങിയത്. പിന്നീട് വീട്ടുകാർ അറിയുന്നതു മരണവാർത്തയാണ്. മൃതദേഹം കിംസ് അൽശിഫ ആശുപത്രി മോർച്ചറിയിൽ.
മാതാവ്: കദീജ. സഹോദരങ്ങൾ: സീനത്ത്, സാബിദ, ഷാന. നർക്കോട്ടിക് ഡിവൈഎസ്‌പി കെ.സലീം, പെരിന്തൽമണ്ണ സിഐ ടി.എസ്.ബിനു, എസ്‌ഐ വി.കെ.കമറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment