എറണാകുളം: ചെറായി ബീച്ചില്‍ കൊല്ലപ്പെട്ട യുവതിയും അവരെ കൊലപ്പെടുത്തിയ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. വാരാപ്പുഴ സ്വദേശിനി ശീതള്‍ (30) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.[www.malabarflash.com]
ശീതളിന്റെ കാമുകന് പ്രശാന്ത് കോട്ടയം സ്വദേശിയാണ്. ശീതളിന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് കുത്തേറ്റിട്ടുണ്ട്. ചെറായി ബീച്ച് റിസോര്‍ട്ടിന് മുന്നില്‍ വച്ചായിരുന്നു സംഭവം.
ഇരുവരും ഒരുമിച്ച് ബീച്ചിലേക്ക് വരുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കുത്തുകയുമായിരുന്നു. ക്ഷേത്രദര്‍ശനത്തിന് ശേഷം സൗഹാര്‍ദപരമായാണ് ഇരുവരും ബീച്ചിലേക്ക് എത്തിയത്.
കണ്ണടച്ച് നിന്നാല്‍ ഒരു സമ്മാനം തരാമെന്ന് ശീതളിനോട് പ്രശാന്ത് പറഞ്ഞിരുന്നു. ഇതുപ്രകാരം കണ്ണടച്ച് നിന്ന ശീതളിനെ ഇയാള്‍ കുത്തുകയായിരുന്നു. സമീപത്ത് നിന്ന നിരവധി പേര് സംഭവത്തിന് ദൃക്സാക്ഷികളായിരുന്നു. എന്നാല്‍ ഇയാളുടെ ആക്രമണം തടയാന്‍ ആരും ശ്രമിച്ചില്ല.
ശീതളിനെ റിസോര്‍ട്ടിന്റെ വാഹനത്തില്‍ ഉടന്‍ തന്നെ പറവൂരിലെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. യാത്രാമദ്ധ്യേയാണ് ശീതള്‍ മരിച്ചത്. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്.
വിവാഹബന്ധം വേർപെടുത്തി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു ശീതൾ. രണ്ടുവർഷമായി ഇവരുടെ വീടിന്റെ മുകളിൽ വാടകയ്ക്കു താമസിക്കുന്ന കേബിൾ ടിവി ഓപ്പറേറ്ററാണ് പ്രശാന്ത്. അനിതയാണ് ശീതളിന്റെ അമ്മ. മകൻ: അർജുൻ (രണ്ടാം ക്ലാസ് വിദ്യാർഥി, മണ്ണം തുരുത്ത് സെന്റ് ജോസഫ്സ് എൽപി സ്കൂൾ)
ശീതളിന്റെ കാമുകന് പ്രശാന്ത് കോട്ടയം സ്വദേശിയാണ്. ശീതളിന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് കുത്തേറ്റിട്ടുണ്ട്. ചെറായി ബീച്ച് റിസോര്‍ട്ടിന് മുന്നില്‍ വച്ചായിരുന്നു സംഭവം.
ഇരുവരും ഒരുമിച്ച് ബീച്ചിലേക്ക് വരുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കുത്തുകയുമായിരുന്നു. ക്ഷേത്രദര്‍ശനത്തിന് ശേഷം സൗഹാര്‍ദപരമായാണ് ഇരുവരും ബീച്ചിലേക്ക് എത്തിയത്.
കണ്ണടച്ച് നിന്നാല്‍ ഒരു സമ്മാനം തരാമെന്ന് ശീതളിനോട് പ്രശാന്ത് പറഞ്ഞിരുന്നു. ഇതുപ്രകാരം കണ്ണടച്ച് നിന്ന ശീതളിനെ ഇയാള്‍ കുത്തുകയായിരുന്നു. സമീപത്ത് നിന്ന നിരവധി പേര് സംഭവത്തിന് ദൃക്സാക്ഷികളായിരുന്നു. എന്നാല്‍ ഇയാളുടെ ആക്രമണം തടയാന്‍ ആരും ശ്രമിച്ചില്ല.
ശീതളിനെ റിസോര്‍ട്ടിന്റെ വാഹനത്തില്‍ ഉടന്‍ തന്നെ പറവൂരിലെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. യാത്രാമദ്ധ്യേയാണ് ശീതള്‍ മരിച്ചത്. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്.
വിവാഹബന്ധം വേർപെടുത്തി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു ശീതൾ. രണ്ടുവർഷമായി ഇവരുടെ വീടിന്റെ മുകളിൽ വാടകയ്ക്കു താമസിക്കുന്ന കേബിൾ ടിവി ഓപ്പറേറ്ററാണ് പ്രശാന്ത്. അനിതയാണ് ശീതളിന്റെ അമ്മ. മകൻ: അർജുൻ (രണ്ടാം ക്ലാസ് വിദ്യാർഥി, മണ്ണം തുരുത്ത് സെന്റ് ജോസഫ്സ് എൽപി സ്കൂൾ)
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment