Latest News

കുട്ടികളുടെ പണം 'അടിച്ചുമാറ്റി'; മുഖ്യാധ്യാപകനു തടവും പിഴയും

കാസര്‍കോട്: സ്‌കൂളിൽ ശൗചാലയം നിര്‍മിക്കാന്‍ അനുവദിച്ച 20,000 രൂപയും സ്‌കൂളിലെ രണ്ടു വിദ്യാർഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്‍ഡും പഞ്ചായത്തില്‍ അധ്യാപകര്‍ അയ്ടക്കേണ്ട തൊഴില്‍ നികുതിയും വെട്ടിച്ച മുഖ്യാധ്യാപകനെ രണ്ടു വര്‍ഷം തടവിനും 30,000 രൂപ പിഴയടയ്ക്കാനും തലശേരി വിജിലന്‍സ്‌ കോടതി ശിക്ഷിച്ചു.[www.malabarflash.com]

കീഴൂര്‍ ഗവ. ഫിഷറീസ്‌ സ്‌കൂളിലെ മുഖ്യാധ്യാപകനായിരുന്ന പടന്നക്കാട്ടെ എം.ജെ.ജോസിനെ (68) യാണ് കോടതി ശിക്ഷിച്ചത്‌.

2001 ജൂലൈ അഞ്ചു മുതല്‍ സെപ്‌റ്റംബര്‍ മൂന്നു വരെയും 2001 ഡിസംബര്‍ പത്തു മുതല്‍ 2002 ജനുവരി 21 വരെയും സ്‌കൂളില്‍ നടത്തിയ 54,010 രൂപയുടെ വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ജോസിനെ ശിക്ഷിച്ചത്‌. ഈ കേസിലെ കൂട്ടുപ്രതിയും ജോസിനു ശേഷം സ്‌കൂളില്‍ മുഖ്യാധ്യാപകനായി ചുമതലയേറ്റ ചെറുവത്തൂര്‍ തിമിരി മുണ്ടയിലെ എം.ഗോപിനാഥിനെതിരെയുള്ള വിചാരണ നടപടികള്‍ പിന്നീട്‌ നടക്കും.

മൂന്നു വകുപ്പുകളിലായി രണ്ടു വര്‍ഷം തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷിച്ചത്‌. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ രണ്ടുവര്‍ഷം തടവും 30,000 രൂപ പിഴയടക്കേണ്ടിയും വരും. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടുതൽ തടവ്‌ അനുഭവിക്കണം.

കാസര്‍കോട്: വിജിലന്‍സ്‌ ഡിവൈഎസ്‌പി എ.വി.കുഞ്ഞികൃഷ്‌ണന്‍ മാരാറും സിഐ കെ.സി.നാരായണനുമാണ് കേസ്‌ അന്വേഷിച്ചത്‌.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.