മനാമ: ചീമേനി പുലിയന്നൂരിലെ റിട്ടയേഡ് അധ്യാപിക വി.പി ജാനകി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനപ്രതിയായ അരുൺ (25) ബഹ്റൈനിൽ പിടിയിലായി.[www.malabarflash.com]
ബഹ്റൈനിലെ ഒരു വാണിജ്യ കമ്പനിയിൽ സ്റ്റോർ വർക്കറായിരുന്നു അരുൺ. നവംബർ നാലിനാണ് അരുൺ നാട്ടിലേക്ക് മൂന്നുമാസത്തെ ലീവിന് പോയത്. ചീമേനിയിലെ മലയാളികൾ നേതൃത്വം നൽകുന്ന കമ്പനി മടക്ക ടിക്കറ്റും നൽകിയിരുന്നു. ഫെബ്രുവരി നാലിന് മടങ്ങിയെത്തിയ അരുൺ അന്നുതന്നെ ഡ്യൂട്ടിയിൽ കയറുകയും ചെയ്തു. എന്നാൽ കൊലപാതകം നടത്തിയതിന്റെ നേരിയ സംശയംപോലും അരുണിൽ പ്രകടമായിരുന്നില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു.
ജാനകി ടീച്ചറിന്റെ കൊലപാതകത്തെ കുറിച്ച് സ്വന്തം നാട്ടുകാരായ ജീവനക്കാരോട് ഏറെ വിഷമത്തോടെ സംസാരിക്കുകയും ചെയ്തിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം മറ്റ് പ്രതികൾ പിടിയിലായപ്പോഴാണ് അവർ അരുണിന്റെ പങ്കാളിത്തതിനെ കുറിച്ച് പോലീസിനോട് വ്യക്തമാക്കിയത്.
ജാനകി ടീച്ചറിന്റെ കൊലപാതകത്തെ കുറിച്ച് സ്വന്തം നാട്ടുകാരായ ജീവനക്കാരോട് ഏറെ വിഷമത്തോടെ സംസാരിക്കുകയും ചെയ്തിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം മറ്റ് പ്രതികൾ പിടിയിലായപ്പോഴാണ് അവർ അരുണിന്റെ പങ്കാളിത്തതിനെ കുറിച്ച് പോലീസിനോട് വ്യക്തമാക്കിയത്.
ഇതിനെ തുടർന്ന് ആഭ്യന്തര വകുപ്പ് ബഹ്റൈനിലുള്ള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരുമായി ബന്ധപ്പെട്ടു. സുബൈർ കണ്ണൂർ ഉടൻതന്നെ അരുൺ ജോലി ചെയ്യുന്ന സ്ഥാപന ഉടമയെ കാര്യം അറിയിച്ചു. തുടർന്ന് ഇൗ സ്ഥാപനത്തിൽതന്നെ ജോലി ചെയ്യുന്ന അരുണിന്റെ മാതൃസഹോദരിയുടെ മകനെയും ഇവർ വിവരം അറിയിച്ചു. തുടർന്ന് ഇവരെല്ലാം കൂടി അരുണിനെ വിളിച്ച് കേസിന്റെ അന്വേഷണത്തിൽ സഹകരിക്കാൻ എത്രയുംവേഗം നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിവരങ്ങൾ അറിഞ്ഞപ്പോൾ അരുൺ കീഴടങ്ങാൻ തയ്യാറാണെന്ന മറുപടിയാണ് നൽകിയതത്രെ. ഉടൻ തന്നെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയും വരുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.
അരുണിനോടൊപ്പം മാതൃസഹോദരിയുടെ മകനും പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരും വൈകുന്നേരം 3.20 നുള്ള എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട്ടേക്ക് തിരിച്ചു.
അരുണിനോടൊപ്പം മാതൃസഹോദരിയുടെ മകനും പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരും വൈകുന്നേരം 3.20 നുള്ള എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട്ടേക്ക് തിരിച്ചു.
അതേസമയം താൻ നാട്ടിലുണ്ടായിരുന്ന സമയത്ത് അന്വേഷണം നടന്നപ്പോഴെല്ലാം ആരും തന്നെ സംശയിച്ചിരുന്നില്ലെന്ന് അരുൺ പറയുന്നു. അന്വേഷണം നടക്കുമ്പോൾ താനും അയൽവക്കത്ത് പോയിരുന്നതായും അരുൺ പറഞ്ഞു. താൻ മദ്യലഹരിയിൽ തന്റെ കൂട്ടുകാർ പറഞ്ഞത് അനുസരിക്കുക മാത്രമാണ് ഉണ്ടായതെന്നും ഇയാൾ ബഹ്റൈൻ ഇൻറർനാഷണൽ വിമാനത്താവളത്തിൽ വെച്ച് പറഞ്ഞു.
No comments:
Post a Comment